Tuesday, December 31, 2013

ദൃശ്യം (അവസാനം ....കുടുംബ ത്രില്ലറും കണ്ടു ...)

കിട്ടി കിട്ടി തിരിച്ചു കിട്ടി .......

എന്തുവാടെ ഇതു മുദ്രാവാക്യമോ ?

അല്ല അണ്ണാ ആനന്ദ പുളകിതനായ എന്നെ കണ്ടിട്ട് അണ്ണന് ഒന്നും തോന്നുന്നില്ലേ ? അണ്ണൻ ഇതെന്തോന്ന് ഉപരോധ സമരത്തിന്റെ പ്രതികരണം കണ്ട പാർട്ടി നേതാവിനെ പോലെ നില്ക്കുന്നെ ?

നീ കത്തിക്കേറാതെ കാര്യം പറയെടെ?

അറിഞ്ഞില്ലേ മലയാള സിനിമയ്ക്ക്  അഥവാ മലയാള സിനിമയുടെ പ്രേക്ഷകർക്ക്‌ അന്യമായി കൊണ്ടിരുന്ന ലാലേട്ടൻ ഇതാ ഒരു പച്ച മനുഷ്യനായി അഭിനയിച്ചു നമ്മെ അനുഗ്രഹിച്ചിരിക്കുന്നു ജിത്തു ജോസഫ്‌ ഒരുക്കിയ ദൃശ്യം എന്നാ ചിത്രത്തിലൂടെയാണ്  അസൂയാവഹമായ ഈ നേട്ടം അദ്ദേഹം കൈവരിച്ചത് . സന്തോഷിക്കാതെ പിന്നെ എന്ത് ചെയ്യും ? മലയാള സിനിമയുടെ സുകൃതം ... അത്ര തന്നെ

അനിയാ നീ പടം കണ്ടോ ?

എന്തിനു കാണണം ? ഈ പോസ്റ്റർ തന്നെ കണ്ടാൽ  പോരെ ? ലാലേട്ടൻ , ലുങ്കി , സൈക്കിൾ , നാട്ടിൻ പുറം , എക്സ്പയറി  ഡേറ്റ് കഴിയാറായ നായിക , കുട്ടികൾ  ഹോ  ഈ കുടുംബ ചിത്രം  കുടുംബ പ്രേക്ഷകർക്ക്‌ ഒരു വിരുന്നാകും ഉറപ്പല്ലേ?പോരാത്തതിനു സംഗതി മലയാളി ഇതു വരെ കണ്ടിട്ടില്ലാത്ത കുടുംബ ത്രില്ലർ .ആന്റണി പേരുബാവൂരിന്റെ നിർമ്മാണ മികവും സുജിത് വാസുദേവന്റെ ക്യാമറയും അനിൽ ജോണ്‍സണ്‍ വിനു തോമസ്‌  ഒരുക്കുന്ന സംഗീതവും  പിന്നെ ജിത്തു ജോസഫ്‌ കഥയും സംവിധാനവും പിന്നെ താര നിര എന്ന് വെച്ചാൽ ലാലേട്ടൻ (പച്ച), മീന  , കലഭാവാൻ ഷാജോണ്‍ , സിദ്ദിഖ് , കുഞ്ചൻ, ആശ ശരത് ,ശ്രീകുമാർ , തുടങ്ങിയവർ .സകല ഓണ്‍ ലൈൻ സംഗതികളും മസ്റ്റ്‌ വാച്ച് സ്ഥാനമാണ് ഈ ചിത്രത്തിന്  നല്കിയിട്ടുള്ളത് എന്ന് കൂടി പറഞ്ഞു കൊള്ളട്ടെ . ഇനി അണ്ണന്റെ അഭിപ്രായം കൂടി ....

എന്നാൽ ഞാനൊന്നു പറഞ്ഞോട്ടെ ഈ ചിത്രം കാണാൻ ഭാഗ്യം ലഭിച്ച ഒരാളാണ് ഞാൻ . സത്യത്തിൽ പേടിച്ചു പേടിച്ചു ആണ് ഞാൻ ആ വഴിക്ക് പോയത് തന്നെ . മറ്റേ താരം പച്ച മനുഷ്യനായി അഭിനയിച്ച  ചിത്രം കണ്ടതിന്റെ ക്ഷീണം ഇതു വരെ മാറിയില്ല എന്നത് ആദ്യത്തെ പ്രശ്നം  . ഈ താരം കുറെ കാലമായി ഇറക്കി വിടുന്ന പടപ്പുകൾ കണ്ട ക്ഷീണം മറുവശത്ത് , ഇദ്ദേഹത്തിന്റെ തന്നെ ബാലേട്ടൻ മുതൽ മാബഴക്കാലം വരെയുള്ള കുടുംബ പടപ്പുകൾ വേറൊരു വഴിക്ക്

എന്നിട്ട് .. മടിക്കാതെ പറയണം ഈ ബൂലോകം മൊത്തം യുണി വെഴ്സൽസ്റ്റാർന്റെ ചിത്രത്തെ യുണിവെഴ്സൽ ബ്ലോഗ്ഗർ ആയ അണ്ണൻ എങ്ങനെ വിലയിരുത്തും എന്നറിയാൻ കാത്തിരിക്കുന്നു

അടങ്ങനിയാ ആദ്യം ചിത്രത്തിന്റെ കഥയെ പറ്റി.ഒരു മലയോര ഗ്രാമത്തിൽ ഒരു സാധാരണക്കാരനായ ജോർജ് കുട്ടി ഭാര്യ റാണിയും (മീന)  രണ്ടു പെണ്‍കുട്ടികളും അടങ്ങുന്ന കുടുംബം നാലാം ക്ലാസ്സ്‌ വരെ പഠിച്ച അനാഥനായ ഇയാൾ സ്വപ്രയത്നം കൊണ്ട് എന്ന് സാമാന്യം മെച്ചപ്പെട്ട നിലയിലാണ് ഇന്നു.റാണി കേബിൾ വിഷൻ എന്ന ആ ഗ്രാമത്തിലെ കേബിൾ ടിവി ഇയാളുടെ ആണ് . ആ ഗ്രാമത്തിലെ പോലീസ് കോണ്‍ സ്റ്റ ബിളും അഴിമതിക്കാരനും ആയ സഹദേവനും (കലാഭവൻ ഷാജോണ്‍) ആയി  ഇയാൾ ഉടക്കിൽ ആണെന്നത് ഒഴിച്ചാൽ ഇയാൾ നാട്ടുകാരുടെ കണ്ണിലുണ്ണി  ആണ്  (അല്ലാതെ പിന്നെ !!) . പത്താം  ക്ലാസ്സ്‌ വരെ പഠിച്ച റാണി (മീന ) ആണ് ഇയാളുടെ ഭാര്യ .പ്ലസ്‌ ടു വിദ്യാർഥിനി അഞ്ജുവും (അൻസിബ) എട്ടാം  ക്ലാസ്സിൽ പഠിക്കുന്ന  അനുവും (എസ്തേർ ) മക്കൾ . ശാന്തമായി ഒഴുകുന്ന ഇവരുടെ ജീവിതം മാറി മറിയുന്നത് ഒരു ക്യാമ്പിൽ വെച്ച് ഒളിച്ചു ചിത്രീകരിച്ച കുളി സീൻ ക്ലിപ്പ്മായി  ഐ ജി (ആശ ശരത് ) യുടെ മകൻ വരുണ്‍ (റോഷൻ) അഞ്ജുവിനെ ബ്ലാക്ക്‌ മെയിൽ ചെയ്തു വശംവദ ആക്കാൻ ശ്രമിക്കുന്നതോടെയാണ് .ജോർജ് കുട്ടി ഇല്ലാത്ത സമയത്ത്  (തികഞ്ഞ സിനിമ പ്രേമി ആയ ഇയാൾ രാത്രി ഇടക്കൊക്കെ പാതിരാ പടം കണ്ടു മൂഡ്‌ ആയാൽ മാത്രമേ രാത്രി വീട്ടില് വരാറുള്ളൂ !!!! അല്ലെങ്കിൽ ഓഫീസിൽ ഇരുന്നു സിനിമ കണ്ടു രസിക്കുമത്രെ !!) ഒരു രാത്രി, നേരത്തെ പറഞ്ഞതനുസരിച്ച്  വീട്ടില് എത്തുന്ന വരുണ്‍, അവസാന നിമിഷം മകളിൽ നിന്നും വിവരം അറിഞ്ഞു രംഗത്തെത്തുന്ന റാണിയുമായി വില പേശലിൽ ഏർപ്പെടുന്നു. അവസാനം മകൾ ഇല്ലങ്കിൽ അമ്മ മതി എന്ന നിലയിൽ നിൽക്കുമ്പോൾ  അഞ്ജു വരുണിന്റെ തലക്കടിക്കുന്നു .വരുണ്‍ തട്ടി പോകുന്നു.അപ്പോൾ തന്നെ റാണിയും അഞ്ജുവും ചേർന്ന് വരുണിന്റെ ശവം പറമ്പിൽ കുഴിച്ചിടുന്നു  .തന്റെ കുടുംബത്തെ ഈ കൊലപാതക കുറ്റത്തിൽ നിന്ന് രക്ഷിക്കാനായി ജോർജ് കുട്ടി നടത്തുന്ന ശ്രമങ്ങളിൽ കൂടിയാണ് രണ്ടാം പകുതി ഒരു ത്രില്ലർ ആയി നീങ്ങുന്നത്‌ .

അല്ല അപ്പൊ പടം .....

അനിയാ ആദ്യമേ ഒന്ന് പറഞ്ഞു കൊള്ളട്ടെ . ഈ വർഷം ഇറങ്ങിയ മോഹൻലാൽ ചിത്രങ്ങളിൽ ഏറ്റവും മികച്ചത്  ഈ ചിത്രമാണ്  ( മറ്റു സാധനങ്ങളെ പറ്റി ഒർമ്മിപ്പിക്കല്ലെ പ്ലീസ് !!!!) ഒരു പക്ഷെ ഈ വർഷത്തെ മികച്ച പത്തു ചിത്രങ്ങൾ എടുത്താൽ അതിന്റെ രണ്ടാം പകുതിയുടെ രണ്ടാം പകുതിയിൽ  ഈ ചിത്രവും ഉൾപ്പെട്ടേക്കാം.ഇത്തരം ഒരു തീം പ്ലാൻ ചെയ്യുമ്പോൾ അഥവാ എങ്ങനെ ഒരു പ്രേമയം അടിസ്ഥാനമാക്കി ചെയ്ത ചിത്രം കാണുമ്പോൾ ഓർമ്മ വരുന്നത്  രാം ഗോപാൽ വർമ്മ ക്യാമ്പിൽ നിന്ന് പുറത്തു വന്ന My  Wife 's Murder  എന്ന ചിത്രമാണ് .ഈ ചിത്രത്തിലും നായകന്റെ കൈയിൽ  നിന്നും അബദ്ധത്തിൽ സംഭവിക്കുന്ന ഒരു കൊലപാതകം (സാദാ സമയവും ശല്യപ്പെടുത്തുന്ന ഭാര്യയാണ് കൊല്ലപ്പെടുന്നത് എന്നു മാത്രം ) , അത് മറക്കാനുള്ള അയാളുടെ ശ്രമങ്ങൾ അതിൽ അയാള്ക്ക് പറ്റുന്ന പിഴവുകൾ , പയ്യെ പയ്യെ അയാളിലേക്ക് നടന്നെത്തുന്ന  പോലീസ്  ഈ ഒരു മോഡിൽ കഥ പോകുമ്പോൾ ആണ് ത്രില്ലർ എന്ന വിശേഷണത്തിന് കൂടുതൽ അർഹമാകുന്നതു അഥവാ കാണികളെ ത്രിൽ അടിപ്പിക്കുന്നത്  എന്നു ഞാൻ കരുതുന്നു


അല്ല അണ്ണാ എല്ലാ പടവും ഒരു പോലെ എടുക്കാൻ പറ്റുമോ ?

ഇല്ല അങ്ങനെ വേണം എന്നര് പറഞ്ഞു ? ഇവിടെ ഉദാഹരണമായി കൊല്ലപെട്ടത്‌ നൂറു തരികിടകൾ ഉള്ള പയ്യൻ (അങ്ങനെ ഉണ്ടെന്നു പറയുന്നില്ല എങ്കിലും  ഒരു കൊച്ചിന്റെ വീട്ടില് കയറിച്ചെന്നു അവൾ അല്ലെങ്കിൽ അവളുടെ അമ്മയായാലും മതി എന്നു കൂൾ ആയി പറയുന്നവാൻ ജീവിതത്തിൽ ആദ്യമായി  കുറ്റം ചെയുന്നവൻ ആകാൻ ഒരു വഴിയും ഇല്ല ) കൊല്ലപെട്ടാൽ അന്വേഷണം വഴി തിരിഞ്ഞു പോകാൻ ഒത്തിരി സാദ്ധ്യതകൾ ഉണ്ട് . എന്നാൽ ഇവിടെ അന്വേഷണം നൂല് പിടിച്ച പോലെ പോകുന്നത് ലാലേട്ടനും കുടുംബത്തിനും നേരെ . അതിനു ആകെ ഉള്ള കാരണം നായകനോട് വ്യക്തമായ വൈരാഗ്യം ഉള്ള സഹദേവൻ എന്ന പോലീസുകാരന്റെ ഒരു മഞ്ഞ കാറിൽ ഇയാൾ പോകുന്നത് കണ്ടു എന്ന മൊഴി (അതേ വഴിയിൽ ഒരാൾക്ക്‌ അതേ നിറത്തിൽ   ഉള്ള കാർ ഉണ്ട് എന്നും പറയുന്നുണ്ട് ). എങ്ങനെ ഉള്ള നിരവധി കാര്യങ്ങൾ ഉള്ളപ്പോൾ സംശയിക്കുന്നവരിൽ ഒരാൾ എങ്കിലും ആക്കാതെ ഇയാൾ തന്നെ പ്രതി എന്ന ഒരു ലൈൻ ആ സിനിമയുടെ ത്രില്ലിംഗ്  ആക്കുന്നതിൽ പരാജയപ്പെടുന്നു . അല്ലെങ്കിൽ നായകന് പറ്റുന്ന ഏതെങ്കിലും ഒരു പിഴവിലൂടെ അന്വേഷണം അയാളിലേക്ക് തിരിയണം (നടന്ന പോലെ തന്നെ !!! സംഗതി നാലാം ക്ലാസ്സ്‌ ഉം ഗുസ്തിയും ആണേലും ബുദ്ധിയിൽ ലാലേട്ടനെ ആര്ക്കും തോല്പ്പിക്കാൻ പറ്റില്ല) .ജീവിതത്തിൽ ഒരിക്കൽ പോലും ഒരു നിയമവിരുദ്ധമായ കാര്യം ചെയ്യാത്ത ഒരാൾ (അങ്ങനെ പറയുന്നുണ്ട് നായകൻ) ഒരു കൊലപാതകം നടന്നു കഴിഞ്ഞു രംഗത്തെത്തി അത് മറയ്ക്കാൻ നടത്തുന്ന ശ്രമങ്ങൾ കണ്ടാൽ ഇങ്ങേരു ഒരു ഭയങ്കര കുറ്റവാളി ആണെന്നേ ആരും പറയു .ഈ കേസിൽ സകല സാഹചര്യ തെളിവുകളും നായകന്  അനുകൂലമാണ്  നായകന് യാതൊരു ക്രിമിനൽ  പശ്ചാത്തലവും ഇല്ല . നായകനും സാക്ഷി സഹദേവനും  ആയി ശത്രുത ഉണ്ട് എന്നത്  ആ നാട്ടുകാർ മുഴുവൻ സമ്മതിക്കുന്നു . അങ്ങനെ ഉള്ളപ്പോൾ നായകന് നേരെ സംശയം തോന്നാൻ എന്തെങ്കിലും പ്രത്യേക കാര്യം ? അങ്ങനെ ഒന്നില്ല എന്നതാണ് സത്യം ( ഐ ജി ആശ ശരത് ഒരു മാതിരി സ്ക്രിപ്റ്റ് ആദ്യമേ വായിച്ച പോലെയാണു ഇയാൾ തന്നെയാണ് ആൾ എന്നു ഉറപ്പിച്ചു പറയുന്നത് ).തുടർച്ചയായി സിനിമ കണ്ടാൽ ഒരു വിധം ഭംഗിയായി എന്ത് കുറ്റ കൃത്യവും ചെയ്യാം എന്നാണ് ഈ ചിത്രം പറയുന്നത് . ഐ ജി  ഒക്കെ  സീരിയസ്  ആയി പറയുന്ന ചില കാര്യങ്ങൾ ഒക്കെ കേട്ടാൽ ഏതു പോലീസുകാരും ചിരിച്ചു പോകും


അല്ല അങ്ങനെ നോക്കിയാൽ ....

ഇങ്ങനെയുള്ള ചെറിയ കാര്യങ്ങൾ പെരുപ്പിച്ചു പറയുകയല്ല എന്നതല്ല ഉദ്ദേശം . മറിച്ചു ആദ്യ ചിത്രം മുതൽ കണ്ടു വരുന്ന ഇത്തരം ചെറിയ പ്രശ്നങ്ങൾ പരിഹരിച്ചിരുന്നു എങ്കിൽ  (മൈ ബോസ്സ് ഒഴികെ ) പ്രസ്തുത ചിത്രങ്ങൾ എങ്ങനെ കൂടുതൽ മിഴിവുള്ളത് ആയേനെ എന്നു ചിന്തിച്ചു പോകുന്നു എന്നു മാത്രം . ഈ ചിത്രത്തിലെ പ്രശ്നം (ഒരു പക്ഷെ എന്റെ ശ്രദ്ധ കുറവാകാം) ആയി എനിക്ക് തോന്നിയത് , ഉദാഹരണമായി എന്നെ കാണാതാകുന്നു ഞാൻ ഈ വർഷം 31 നു രാത്രി നിങ്ങളുടെ വീട് ഉള്ള ടൌണിൽ നിന്നാണ് അവസാനം ഫോണ്‍ ചെയ്തത് . നിങ്ങളെ എന്തെങ്കിലും കാരണം കൊണ്ട് പോലീസ് സംശയിക്കുന്നു . നിങ്ങൾ പറയുന്നു ഒന്നാം തീയതി നിങ്ങൾ ധ്യാനം കൂടാൻ പോയി എന്നു .അതിനുള്ള തെളിവുകളും നിങ്ങളുടെ കൈയിൽ ഉണ്ട് . എനിക്ക് മനസിലാകാത്തത്  അത് സത്യം ആണെങ്കിൽ ഞാൻ  എങ്ങനെ സംശയത്തിന്റെ പരിധിയിൽ നിന്നും ഒഴിവാകും എന്നതാണ് .എന്നെ കാണാതായത്  തലേ ദിവസം രാത്രി മുതൽ  അല്ലേ? ഇവിടെ മൊത്തം രണ്ടാം പകുതി മുന്നോട്ടു പോകുന്നത്  ഇയാൾ പിറ്റേന്ന്  ധ്യാനത്തിനു  പോയോ ഇല്ലയോ എന്നതിനെ ചുറ്റി പറ്റിയാണ് .

അല്ല മറ്റു ഘടകങ്ങൾ ....

അനിയാ ഒരു ത്രില്ലർ ചിത്രത്തിന്റെ (ത്രില്ലർ എന്നു പേരിട്ടു ഇറക്കുന്ന കൊപ്രയങ്ങളെ അല്ല ഉദ്ദേശിച്ചേ ) പ്രധാന ഘടകം അതിന്റെ തിരകഥ ആണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ .തിരകധയുടെ പ്രശ്നങ്ങളെ പറ്റിയാണ്  മുകളിൽ പറഞ്ഞത് . ലാലേട്ടനെ മണ്ണിൽ പണിയെടുത്തു ജീവിക്കുന്ന ഒരു മനുഷ്യനായി  (മുഴുവൻ സമയ കർഷകൻ അല്ലെങ്കിൽ കൂടി കഴിയുന്നതും ആരെയും ആശ്രയിക്കാതെ ജീവിക്കുന്ന ആളാണെന്ന്  സൂചനകൾ ഉണ്ട് )  അവതരിപ്പിക്കുമ്പോൾ മേക്ക്  അപ്പിൽ കുറച്ചു കൂടി ശ്രദ്ധിക്കുന്നത് നന്നായിരിക്കും എന്നു പലപ്പോഴും തോന്നാറുണ്ട് . ഇവിടെയും സ്ഥിതി വ്യത്യസ്തമല്ല .(ജീവിതത്തിൽ എപ്പോളെങ്കിലും വെയിൽ കൊണ്ടിട്ടുണ്ട് എന്നു ആലുവ പോലെ വെളുത്തു തുടുത്തിരിക്കുന്ന ഇരിക്കുന്ന നായികാ നായകന്മാരെ കണ്ടാൽ പറയില്ല എന്നതാണ് സത്യം .ഷാമ്പൂ ചെയ്ത മുടിയും ത്രെഡ് ചെയ്ത പുരികവുമായി മീന ശരിക്കും ഒരു രാജാക്കാട്ടു പത്താം ക്ലാസ്സ്‌കാരിയായി (ഫെയിൽ)   ജീവിക്കുന്നു.) .ആശ ശരത്തിന്റെ ഐ ജി യുടെ പാത്ര സൃഷ്ട്ടി  കുറച്ചു കൂടി ഭേദം ആയിരുന്നെങ്കിൽ അത് ചിത്രത്തിന്റെ നിലവാരത്തെ കുറെയധികം പോസിറ്റിവ്  ആയി ബാധിച്ചേനെ (കാണുന്നവന് തോന്നുന്ന ചോദ്യങ്ങൾ ഭർത്താവു സിദ്ദിഖ് നെ കൊണ്ട് ചോദിപ്പിച്ചു അതിനു മുട്ടപോക്ക് ഉത്തരങ്ങളും വാങ്ങി വയ്ക്കുന്നുണ്ട് സംവിധായകൻ).ഈ പടത്തിൽ കലക്കാനായി നിർത്തിയിരിക്കുന്നത്‌ ഒരു അര വില്ലൻ വേഷത്തിൽ  കലാഭവൻ ഷാജോണിനെ ആണ്.ബാക്കി ആർക്കും അങ്ങനെ  കാര്യമായി ഒന്നും ചെയ്യാനില്ല


അപ്പോൾ ചുരുക്കത്തിൽ

അനിയാ 2010 ൽ ശിക്കാർ , 2011 ൽ പ്രണയം , 2012 ൽ റണ്‍ ബേബി റണ്‍ , എന്നത് പോലെ ലാൽ ആരാധകർക്ക്  പറഞ്ഞു മുഖം രക്ഷിക്കാൻ ഉള്ള ഈ വർഷത്തെ ചിത്രം .മുകളിൽ പറഞ്ഞ ചിത്രങ്ങൾ എപ്പോൾ ആരെങ്കിലും ഓർക്കുന്നുണ്ടോ എന്നു പോലും എനിക്കറിയില്ല ഈ ചിത്രത്തിനും മറ്റൊരു അവസ്ഥ ആകാൻ വഴി ഇല്ല .

വാൽക്ഷണം : പടം കഴിഞ്ഞു ഇറങ്ങുമ്പോൾ എന്തോ ചിന്തിച്ചു ശ്രീനി അയ്യോ  എന്ന് വിളിച്ചു പോയി .കാരണം ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി " ഈ ഒരു പടത്തിന്റെ പേരിൽ ഇനി അടുത്ത വർഷം മൊത്തം നമ്മൾ , മലയാളീ പ്രേക്ഷകർ, എന്തൊക്കെ സഹിക്കേണ്ടി വരും എന്നോർത്ത് വിളിച്ചി പോയതാ അണ്ണാ"

കുറിപ്പ്  :  മുൻപ് പറഞ്ഞ പോലെ കുറച്ചു വ്യക്തി പരമായ ചില അസൗകര്യങ്ങൾ കാരണമാണ് ഈ പോസ്റ്റ്‌ വൈകിയത് .ക്ഷമിക്കുമല്ലോ .

എല്ലാ വായനക്കാർക്കും സഹ ബ്ലോഗ്ഗർമാർക്കും എന്റെയും ബാല്കണി 40 യുടെ പേരിലും ഹർദമായ പുതുവത്സര ആശംസകൾ !!!

Wednesday, December 25, 2013

ഒരു ഇന്ത്യൻ പ്രണയ കഥ (മറ്റൊരു സത്യൻ പടപ്പ് !!!)

അണ്ണാ  ഇതു അണ്ണൻ  എന്ത് പറഞ്ഞാലും സമ്മതിക്കില്ല  ഒന്നും പറയണ്ട ......

ശരി പറയുന്നില്ല

ഛെ .. അതല്ല അതൊരു പ്രാസത്തിനു പറഞ്ഞതല്ലേ ... ഞാൻ ഉദ്ദേശിച്ചത്  നമ്മുടെ കുടുംബ സദസ്സുകളുടെ പ്രിയങ്കരനായ സത്യൻ അന്തിക്കാടും , നവയുഗ (ന്യൂജനറേഷൻ)  നായകൻ ഫഹദ് ഫാസിലും , പിന്നെ പുതിയ താര  റാണി അമല പോൾ ഇതൊന്നും കൊണ്ട് തൃപ്തി ആയില്ലങ്കിൽ തകർപ്പൻ തിരക്കഥ മാത്രമെഴുതുന്ന ഡോ .ഇക്ബാൽ കുറ്റിപ്പുറം. പശ്ചാത്തലം ആണേൽ കോട്ടയവും .കോട്ടയം പ്രണയകഥ എന്നാ ടാഗ്  ലൈൻ വേറെ....ഇനിയും പുതുമ പോരെങ്കിൽ പാവം ഇളയ രാജയെ വിട്ടു വിദ്യാസാഗർ ആണ് സംഗീതം പ്രദീപ്‌ നായർ ചായാഗ്രഹണം ....   ഒന്നും പറയണ്ട മലയാള പ്രേക്ഷകന്റെ പ്രതീക്ഷ ആകാശവും കടന്നു ബഹിരാകാശത്ത് എങ്കിലും എത്തിയേ  നിൽക്കു  ഉറപ്പല്ലേ .

അനിയാ മലയാള സിനിമയിലെ മറ്റു പല വൻ തോക്കുകളെ പോലെ തന്നെ എനിക്ക് പേടിയുള്ള ഒരാളാണ് സത്യൻ അന്തിക്കാട്‌ തന്റെ കൈയില്ലേ സ്റ്റോക്ക്‌ തീർന്നു എന്ന് ആവർത്തിച്ചു തെളിയിച്ചിട്ടും എന്നും നിന്റെ ഒക്കെ പ്രതീക്ഷ തെങ്ങിന്റെ മുകളിൽ ആണെങ്കിൽ അതിനു വേറെ ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല . അവസാനം അദ്ദേഹത്തിന്റെ സഹിക്കാവുന്ന ചിത്രം ഭാഗ്യദേവത    ആയിരുന്നു എന്നാണ ഓർമ്മ. അതിനു മുൻപും പിന്പുമായി അദ്ദേഹം എടുത്തു കൂട്ടിയ സാരോപദേശവും അല്ലാത്തതുമായ ചലച്ചിത്ര കാവ്യങ്ങൾ . ......ഹോ എനിക്ക് പേടിയാ അനിയാ ആ മനുഷ്യനെ . മോഹൻ  ലാലിനെ പറ്റിയൊക്കെ  പലപ്പോഴും പറയാറുള്ളത് പോലെ പണ്ട്   കുറെ നല്ല സിനിമകൾ തന്നു എന്നതിന്റെ പേരില് ഇയാളെ എത്ര കാലം കൂടി സഹികേണ്ടി വരും എന്ന് പല സിനിമകൾ കാണുമ്പോളും നമ്മെ കൊണ്ട് ചിന്തിപ്പിച്ച മനുഷ്യൻ ആണ് അദ്ദേഹം  എന്ന് ഞാൻ കരുതുന്നു .

നമുക്ക് പഴയ കഥ ഒക്കെ വിടാം അണ്ണാ . ഇവിടെ  നമ്മുടെ പ്രശ്നം ഒരു ഇന്ത്യൻ പ്രണയ കഥ എന്നാ പുതിയ ചിത്രമാണ് .

ഫഹദ് ഫാസിൽ അവതരിപ്പിക്കുന്ന അയ്മനം സിദ്ധാർഥൻ ആണ് ഈ ചിത്രത്തിലെ നായക കഥാപാത്രം .(സന്ദേശത്തിലെ ജയറാം അവതരിപ്പിക്കുന്ന ഖാദർ രാഷ്ട്രീയക്കാരന്റെ അതെ രൂപം  ) അയ്മനം മണ്ഡലം പ്രസിഡണ്ട്‌ കൂടെയായ ഇയാൾ അടുത്ത തെരഞ്ഞെടുപ്പിൽ സീറ്റ്‌ പ്രതീക്ഷിച്ചു ഇരിക്കുന്നു . അതിനായി അത്യാസന്ന നിലയില ഉള്ള സ്ഥലം എം എൽ എ  മരിച്ചോ എന്ന്  അന്വേഷിക്കുക്ക സ്വന്തം ഫ്ലെക്സ് വയ്ക്കുക തുടങ്ങിയ ചില്ലറ തരികിടകൾ (ഇതിനൊക്കെ ഇപ്പോൾ തരികിട എന്ന് പറയുമോ എന്നറിയില്ല ) ആയി കഴിയുന്ന പാവം ഖാദർ രാഷ്ട്രീയക്കാരൻ.ജീവിതം സുരക്ഷിതം ആക്കുന്നതിന്റെ ഭാഗമായി ഒരു കാശുകാരന്റെ മകളുമായി (ഷഫ്ന)  പ്രേമത്തിൽ ആണ് ഇദ്ദേഹം . (അതിനെ പുളികൊമ്പ് എന്ന് വിശേഷിപ്പിക്കുമ്പോൾ തന്നെ നമുക്ക് മനസിലാകും ഇതു എവിടെ പോയി നില്ക്കാനുള്ളത് ആണെന്ന്!!!) .എന്നാൽ ഒടുവിൽ എം എൽ എ മരിച്ചപ്പോൾ ഹൈക്കമാന്റ്  മുകളിൽ നിന്ന് കെട്ടിയിറക്കിയ ദേശീയ നേതാവിന്റെ മകൾക്ക്  (മുത്ത്‌ മണി ) സീറ്റ്‌ കൊടുക്കുന്നു .നിരാശനായ സിദ്ധാർഥൻ തല്ക്കാലത്തേക്ക് രംഗത്ത്‌ നിന്ന് പിന്മാറുന്നു . നേതാവായ ഉതുപ്പ്  വള്ളിക്കാടൻ (ഇന്നസെന്റ് ) നിര്ദേശം അനുസരിച്ച്  ഡോക്യമെൻറ്ററി  നിർമ്മിക്കാൻ ക്യാനഡായിൽ നിന്നും എത്തുന്ന ഐറിൻ ഗാഡനർ  (അമല പോൾ )  എന്ന പെണ്‍കുട്ടിയുടെ സഹായി ആയി മാറുന്നു.എന്നാൽ ഒന്നാം പകുതിയുടെ അവസാനം ആണ്  ഐറീൻ എവിടെ എത്തിയതിനു പിന്നിൽ മറ്റൊരു നിഗൂധമായ ഉദ്ദേശം ഉണ്ടെന്നു മനസിലാകുന്നത്  (ഡിം.. ഇടവേള !!!!!)

എന്നിട്ട് ....

എന്നിട്ടല്ലേ കഥ തുടങ്ങുന്നത് .. ഈ കൊച്ചിനെ മൂന്നാമത്തെ വയസിൽ കാനഡയിലെ വിദേശ ദമ്പതികൾ കേരളത്തിലെ അനാഥാലയത്തിൽ നിന്ന്  ദത്തെടുത്തതാണ്  . വലുതായി വളർത്തച്ചൻ - അമ്മ ഒക്കെ മരിച്ചു കഴിഞ്ഞപ്പോൾ സ്വന്തം വേരും പടലും  കണ്ടു പിടിക്കാൻ ഇറങ്ങിയതാണ് കൊച്ചു .

അല്ല അതിനു ഈ ഡോക്യമെൻറ്ററി പിടിത്തം എന്ന ലൈൻ ..... ?പിന്നെ അണ്ണനെ ന്താ ഒരു പരിഹാസം ലൈൻ ? പത്രത്തിൽ ഒക്കെ കാണാറില്ലേ അങ്ങനത്തെ സംഭവങ്ങൾ ?

ഇവിടെ സംഗതി വ്യത്യസ്തമാണ് . നായികക്ക് അറിയാം താൻ  അവിഹിത സന്തതി ആണെന്നും തന്റെ മത പിതാക്കൾ എപ്പോൾ വിവാഹം കഴിച്ചു അവരവരുടെ കുടുംബങ്ങളും ആയി സുഖമായി ജീവിക്കുകയയിരിക്കും എന്ന് . അതിനു ഒരു വിധത്തിലുള്ള ശല്യവും ഉണ്ടാക്കാതെ വെറുതെ ഒന്ന് കണ്ടു (പറ്റിയാൽ ഒന്ന് തൊട്ടു ) തിരിച്ചു പോകണം എന്ന ഒറ്റ ആഗ്രഹമേ ഉള്ളു നമ്മുടെ നായികക്ക്  . അതിനു വേണ്ടി ആണ് പാവം ഈ പകൽ ഒക്കെ  അമ്മി കൊത്താനുണ്ടോ എന്ന് ചോദിച്ചു നടന്നിട്ട്   പറ്റിയ വീട് കണ്ടു വെച്ച് , രാത്രി കേറി മോഷ്ട്ടിക്കുന്ന അന്യസംസ്ഥാന കള്ളന്മാരെ പോരെ ഈ ക്യാമറയും മറ്റു കിടുപിടികളും ഒക്കെ തൂക്കി നടക്കുന്നത് .(ഇനി അനാഥാലയത്തിൽ നേരിട്ട് ചെന്ന് തിരക്കിയാൽ അവർ മാതാപിതാക്കളെ വിളിച്ചു അറിയിച്ചാലോ തകര്ന്നില്ലേ എല്ലാം !!!!) (കുറ്റിപ്പുറം സാർ ഒന്നും ഡോക്ടർ ആയി ഒതുങ്ങേണ്ട ആളേ അല്ല ഏറ്റവും കുറഞ്ഞത്‌ ഒരു ന്യുക്ലിയർ  ശാസ് ത്ര ഞൻ എങ്കിലും .....)

പിന്നങ്ങോട്ട് സംഗതി വെടിയും പുകയും പോലെ നീങ്ങുന്നു .ബുദ്ധിമാനായ നായകൻ പുല്ലു പോലെ നായികയുടെ വിവരങ്ങൾ അന്വേഷിച്ചു പിടിക്കുന്നു . സ്കൂൾ ലെവലിൽ ഉള്ള ഒരു ആസാദ്‌ - തുളസി ബന്ധത്തിന്റെ പ്രോഡക്റ്റ് ആണ്  ഈ കൊച്ചു (ഹിന്ദു (അമ്മ) - മുസ്ലിം(അച്ഛൻ) - ക്രിസ്ത്യൻ (കൊച്ചു) !!  ഇതാണ് തികഞ്ഞ മത സൌഹാർദം) . അച്ഛനമ്മ മാർക്ക് എങ്ങനെ ഒരു കൊച്ചു ഉള്ളത് പോലും അറിയില്ല (അമ്മയോട് കൊച്ചു പ്രസവത്തിൽ മരിച്ചു എന്നാ പറഞ്ഞിരിക്കുന്നെ .അച്ഛന് ഗര്ഭ വിഷയം പോലും അറിയില്ല !) എന്തായാലും സിദ്ധാർഥനും ഐറീനും കേരളത്തില ആയുർവേദ ഡോക്ടർ ആയി ജോലി ചെയുന്ന തുളസിയെയും (ലക്ഷ്മി ഗോപാലസ്വാമി ) രാജസ്ഥാനിൽ അത്തർ കട ഡാഡി അസാദിനെയും (പ്രകാശ്‌ ബാരെ : നമ്മുടെ ജാദു കണ്ടു പിടിച്ചു മലയാള സിനിമയെ രക്ഷിച്ച ....) കണ്ടു പിടിച്ചു  തൊട്ടു രോമാഞ്ചം കൊണ്ട് തൃപ്തി അടഞ്ഞു തിരിച്ചു പോകുന്നു .(ഇതിനിടെ സിദ്ധാർഥന്റെ നടപ്പ് ലൈൻ പൊട്ടുകയും അദ്ദേഹം ഫ്രീ ആകുകയും ചെയ്യുന്നു ) .ഒരുമാതിരി  വെട്ടു പോത്തിനെ പോലെ നടക്കുന്ന അമ്മയ്ക്കും കുടുംബ പ്രരബ്ദവുമായി നടക്കുന്ന അച്ഛനും കൊച്ചിനെ കാണുമ്പോൾ എന്തെന്നില്ലാത്ത ഒരു വാത്സല്യം വേറെ !!! ((സ്വന്തം മകൾ ആണെന്ന് അറിയില്ല കേട്ടോ എന്നാലും ... ആ ഒരു സംഗതിയേ !!!പറഞ്ഞു വരുമ്പോൾ സത്യൻ കുടുംബ സദസ്സുകളുടെ സംവിധായകൻ ആണല്ലോ ഇപ്പോളും!!!)

കഴിഞ്ഞോ അണ്ണാ....?

എവിടെ ? അണ്ണൻ മൂത്താലും മരം കേറ്റം മറക്കില്ല എന്ന് പറഞ്ഞ പോലെ ഒരൽപം സാരോപദേശം ഇല്ലെങ്കിൽ എന്തോന്ന് സത്യൻ? പോകും മുൻപ് കൊച്ചു പുറത്തൊക്കെ വേറെ തൊഴിൽ ഉള്ളവരാണ്  രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നതെന്നും അത് പോലെ വേണം എന്നും പറഞ്ഞു  സമയം പോലെ  ഇതു വായിച്ചു പഠിക്കു എന്ന് പറഞ്ഞു ഗാന്ധിജിയുടെ ആത്മകഥയുടെ ഒരു കോപ്പി കൊടുക്കുകയും ചെയ്തിട്ടാണ് പോകുന്നത് രണ്ടു കൊല്ലം കഴിഞ്ഞു കാണിക്കുന്നത്,തന്ന പുസ്തകം ഒക്കെ വായിച്ചു മനസിലാകി ആകണം , മുടങ്ങി പോയ നിയമ വിദ്യാഭ്യാസം പൂർത്തിയാക്കി  സന്ദേശത്തിലെ ജയറാമിൽ നിന്ന്  അതെ സിനിമയിലെ തന്നെ ഖദർ ഇട്ട ശ്രീനിവാസൻ ആയി മാറിയ സിദ്ധാർതനെയാണ്‌.കണ്ടു ബോധിച്ചു സംതൃപ്തയായ കൊച്ചു ശേഷമുള്ള കാലം ഇയാളുടെ കൂടെ ജീവിക്കും എന്ന സൂചനയോടെ ചിത്രം അവസാനിക്കുന്നു .

അണ്ണാ ഈ ചിത്രത്തിൽ അമല പോൾ കലക്കി എന്നാണല്ലോ വാർത്ത‍  ഉള്ളത് തന്നേ?

അനിയാ അവരുടെ കഥാപാത്രം ആണ് ഈ ചിത്രത്തിൽ ഏറ്റവും ദുര്ബലം എന്നാണ് എനിക്ക് തോന്നിയത് . മൂന്നാം വയസിൽ വിദേശികൾ ദത്തെടുത്തു കൊണ്ട് പോയ (കണ്ട കുരിയച്ചനും പാപ്പച്ചനും ഒന്നുമല്ല എന്നോർക്കണം ) അവിടെ വളർന്ന ഒരു കുട്ടിയുടെ ഒരു വിധ ശരീര ഭാഷയോ ചിന്താ രീതിയോ അല്ല ഐറീൻ എന്ന ഈ കഥാപാത്രത്തിനു. എനിക്ക് തോന്നിയത്  കേരളത്തിൽ നിന്ന്  ഡിഗ്രി ഒക്കെ കഴിഞ്ഞു ക്യാനഡായിൽ രണ്ടു മൂന്ന് വർഷം വല്ല നേഴ്സ്  ആയോ മറ്റൊ ജോലി ചെയ്തിട്ടു തിരിച്ചു വന്ന ആളേ പോലെയുണ്ട് അവരുടെ കഥാപാത്രം .പിന്നെ നായകന്റെ പൂർവ കാമുകിയുടെ ഒരു വേർപിരിയൽ  ഡയലോഗ്  ഉണ്ട് . "എനിക്ക് ആശിച്ചത് കിട്ടിയില്ല ഇനി മറ്റവന്റെ കൂടെ ഒരു യന്ത്രത്തെ പോലെ ഞാൻ ജീവിക്കും !!!!" എന്തോന്ന് അനിയാ ഇതു ? പഴയ ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ്  ഷീല ചിത്രമോ ? പിന്നെ നായികയെ ഒരു ദിവസത്തേക്ക് വീട്ടിലേക്കു കൊണ്ട് വരുന്നുണ്ട് നായകൻ . വീട്ടുകാർ നിലവിളക്ക് എടുത്തു സ്വീകരിക്കുന്നില്ല എന്നേ ഉള്ളു .കുറച്ചധികം ഓവര  ആയി പോയി സംഗതി .പിന്നെ ന്യൂ ജനറേഷൻ പ്രേക്ഷകർക്ക്‌  ഒരു  ഇക്കിളിക്ക്  വേണ്ടി (പഴയവർക്കു ഇക്കിളി ആകില്ല എന്ന് അർഥമില്ല) നായകന്റെ ആത്മ നിയന്ത്രണം തിരക്കേറിയ ബസ്സിൽ വെച്ച് നായിക പരിശോധിക്കുന്ന രംഗങ്ങൾ വേറെ ( പരിശോധന കഴിയുമ്പോൾ എന്തോ കാരണത്താൽ നായകന് സീറ്റിൽ നിന്നും എഴുനെല്ക്കാൻ കഴിയുന്നില്ല !!! പാവം അനൂപ്‌ മേനോൻ ).കുറെ പകുതി വെന്ത കഥാപാത്രങ്ങൾ കൂടി ആകുമ്പോൾ തികഞ്ഞു !!!!

അപ്പൊ ചുരുക്കത്തിൽ ......

ആദ്യ  പകുതി കഷ്ട്ടിച്ചു ഒപ്പിക്കാം രണ്ടാം പകുതി പതിവ് പോലെ കൈവിട്ടു പോകുന്നു .ഒടുക്കത്തെ ഇഴച്ചിലും , കിതൃമമായ സംഭാഷണവും , നട്ടാൽ കിളിക്കാത്ത സംഭവങ്ങളും , എങ്ങും എത്താതെ പോയ  ക്ലൈമാക്‌സും കൂടെ ആകുമ്പോൾ തികഞ്ഞു .

സത്യൻ അന്തിക്കാട്‌  പ്രേമിച്ചു വിവാഹിതനായ ആൾ ആണെന്നാണ്  ഞാൻ മനസിലാക്കുന്നത്‌ .അത് ഒന്ന് എഴുതി കാണിച്ചിരുന്നു എങ്കിൽ പ്രണയത്തെ കുറിച്ച് നല്ല അറിവുള്ള ആളാണ് ഈ ചിത്രത്തിന്റെ സംവിധായകൻ എന്ന് പ്രേക്ഷകർക്ക്‌  മനസിലായേനെ ( വ്യക്തി പരമായ അധിഷേപം അല്ല ഉദ്ദേശിച്ചിട്ടുള്ളത്  എന്ന് കൂടി പറഞ്ഞോട്ടെ )


ഏഴ് സുന്ദര രാത്രികൾ (ഭാഗ്യം ഏഴേ ഉള്ളു !!!)

അനിയാ  ഹാട്രിക്ക്  ഹാട്രിക്ക് ........

അണ്ണാ നിങ്ങൾ  സിനിമ വിട്ടു കായികമായോ ?  ഇവിടെ നാട്ടിൽ സിനിമയുടെ എട്ട് കളി . സച്ചിൻ ദൈവം വിരമിച്ചതോടെ കായിക രംഗത്തിന് താങ്ങ് വില പ്രഖ്യാപിക്കേണ്ട അവസ്ഥ . അപ്പോളാണോ നിങ്ങൾക്ക് കായികജ്വരം?.

അനിയാ  .. ഇതാണ്  നീ ഉൾപ്പെടെയുള്ള  എന്നല്ല സകല മലയാളികളുടെയും കുഴപ്പം കാള പെറ്റെന്നു  കേട്ടാൽ കയർ  എടുക്കും ഞാനിവിടെ  പറഞ്ഞു വന്നത് മലയാളത്തിന്റെ യുഗപ്രഭാവനായ സംവിധായകൻ ലാൽ ജോസ് സമാന നിലവാരത്തിലുള്ള മൂന്നു ചിത്രങ്ങൾ അടുപ്പിച്ചു ചെയ്തു ഹാട്രിക് അടിച്ച കാര്യമാണ്  ഇമ്മാനുവൽ , പുള്ളിപുലി , ഇപ്പോളിതാ ഏഴു സുന്ദര രാത്രികൾ .

അതെന്താ അണ്ണാ ഒരു മാതിരി മുന വെച്ച സംസാരം ....

പിന്നെ എങ്ങനെ സംസാരിക്കണം അനിയാ .. ഇവിടെ മുഖ്യ ധാര പത്രങ്ങളിൽ പോലും ന്യൂസും പെയിഡ് ന്യൂസും തമ്മിലുള്ള വ്യത്യാസം ഇല്ലാതെ ആകുന്ന ഈ കാലത്ത് ആർക്കും സത്യസന്ധമായ അഭിപ്രായം എന്നൊന്ന് എല്ലതയിരുക്കുന്നു  എന്നതല്ലേ സത്യം ?

അങ്ങനെ അടച്ചു പറയാൻ പറ്റുമോ ? അന്നാണ് നല്ലത് എന്ന് തോന്നുന്നത് എല്ലാവർക്കും   തോന്നണം എന്ന് വാശി പിടിക്കുന്നത്‌ ശരിയാണോ ?

ഒരിക്കലും അല്ല അങ്ങനെ  പാടില്ല എന്നാണ് കാലാ കാലമായി ഈ ബ്ലോഗിൽ പറയാറുള്ളതും . എവിടെ പറഞ്ഞത് അതല്ല .ഉദാഹരണത്തിന് വീട്ടിൽ  വരുത്തുന്ന പത്രം മാത്രുഭൂമി ആണ് .ശനിയാഴ്ച സിനിമ സ്പെഷ്യൽ എന്ന് പറഞ്ഞു സിനിമ വാർത്തകൾ മാത്രം ഉൾകൊള്ളിച്ചു നാല് പുറം ഇവർ  എന്നിൽ അടിച്ചു ഏൽപ്പിക്കാറുണ്ട് . അതിൽ ആ ആഴ്ച ഇറങ്ങുന്ന സിനിമയുടെ ഒരു കോളം അഥവാ കോളങ്ങൾ ഉൾപ്പെടുത്താറുണ്ട് . ഇന്നേ വരെ ഒരു സിനിമ പോലും മോശം എന്ന് പറഞ്ഞു ഞാൻ കണ്ടിട്ടില്ല.എന്ന് മാത്രമല്ല ഇവയെല്ലാം തന്നെ ജനങ്ങളെ ആകർഷിച്ചു കൊല്ലുന്നതും രസിപ്പിക്കുന്നതും ആണ്  എന്നാണ് ഇവരുടെ പക്ഷം (കഴിഞ്ഞ ആഴ്ച സൈലൻസ് വരെ മികച്ച ചിത്രം ആയിരുന്നു !!) എന്നിട്ട്  ഇതേ ആൾക്കാരുടെ വാര്ഷിക അവലോകനത്തിൽ മികച്ച ചിത്രങ്ങളുടെ പട്ടികയിൽ ഇവയൊന്നും കാണാറില്ല എന്നതും മറ്റൊരു തമാശ . ഇതു ഒരു പത്രത്തിന്റെ മാത്രം കഥയല്ല ബ്ലോഗുകൾ മുതൽ സകല മാധ്യമങ്ങളിലും ഈ പ്രവണത വ്യപകമല്ലേ അനിയാ ? പറഞ്ഞു വരുമ്പോൾ നിന്റെ കാളകൂടം വരെ !!!
 
അണ്ണാ കാട് കേറല്ലേ നമുക്ക് വിഷയത്തിലേക്ക് വരാം . ക്ലാസ്സ്‌ മേറ്റ്സ് എന്ന ചിത്രത്തിന് ശേഷം ജെയിംസ്‌ ആൽബെർട്ട് , ലാൽ  ജോസ് ടീം ചന്തു പൊട്ടും മീശ മാധവനും  തന്ന (രസികൻ , മുല്ല , സ്പാനിഷ്‌ മസാല  ഇതൊക്കെ നമുക്ക് തല്ക്കാലം  മറക്കാം ) ദിലീപ് - ലാൽ  ജോസ് ഇവർ  ഒന്നിക്കുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകൾ വാനോളം ഉയരുന്നു  (അല്ലെങ്കിൽ നമ്മൾ ഉയർത്തുന്നു ). എങ്ങനെയുണ്ട് അണ്ണാ എന്റെ പഞ്ച് ലൈൻ .പോരെങ്കിൽ ആമേൻ ഫെയിം പ്രശാന്ത്‌ പിള്ളയുടെ സംഗീതം പ്രതീഷ് വര്മയുടെ ചായാഗ്രഹണം  ദിലീപിനെ കൂടാതെ നവയുഗ നായിക റീമ കല്ലിങ്ങൽ , പാർവതി നമ്പ്യാർ  (പുതു മുഖം), മുരളി ഗോപി , ഹരിശ്രീ അശോകൻ, പ്രവീണ,സുരാജ് , ശ്രീജിത്ത്‌ രവി ,വിജയരാഘവൻ , റ്റിനി ടോം , ഡാ തടിയാ ഫെയിം ശേഖർ അങ്ങനെ പോകുന്ന വമ്പൻ  താരനിര.ഇതിൽ കൂടുതൽ എന്ത് വേണമെന്നാ ഈ ദരിദ്രവാസി മലയാളി പ്രേക്ഷകർക്ക്‌?
 
അനിയാ ഇതൊന്നും ഞാൻ ചോദിച്ചതല്ല . എനിക്കാകെ ആവശ്യം ഇല്ലാത്ത കാശും കൊടുത്തു കേറുന്ന എന്നെ രണ്ടു രണ്ടര മണികൂർ പീഡിപ്പിക്കരുത് എന്ന് മാത്രമാണ്  (മറ്റേ പീഡനം അല്ല !!! പഴയ ലിപിയിൽ വായിക്കുക )
 
ശരി ഈ ചിത്രം .. കഥ ....
 
പരസ്യ ചിത്രങ്ങളുടെ സംവിധായകനായ എബിയുടെ വിവാഹ നിശ്ചയത്തോടെ ആണ് ചിത്രം തുടങ്ങുന്നത് . സിനി (റീമ കല്ലിങ്ങൽ ) എന്ന പെണ്‍കുട്ടിയുമായി  മുൻപ്  പ്രേമത്തിൽ ആയിരുന്നു  ഇയാൾ .വിവാഹ നിശ്ചയം വരെ എത്തിയ ആ ബന്ധത്തിൽ നിന്ന്  അവസാന നിമിഷം നിഗൂഡമായ സാഹചര്യത്തിൽ ആ പെണ്‍കുട്ടി പിൻവാങ്ങുകയായിരുന്നു. പിന്നീടു  ടൈസണ്‍ അലക്സ്‌ (മുരളി ഗോപി ) എന്ന ബോക്സറിനെ  കെട്ടി ബംഗ്ലൂരിലോ മറ്റോ കഴിയുകയാണ് സിനി . തന്റെ പരസ്യ ചിത്രത്തിൽ അഭിനയിക്കാൻ വന്ന ആൻ (പാർവതി നമ്പ്യാർ ) എന്ന മോഡലുമായി വിവാഹ നിശ്ചയം കഴിഞ്ഞ എബി സിനി കുടുംബ സമേതം നാട്ടിൽ സ്ഥിര താമസം ആക്കി എന്നറിയുന്നത്.ബാച്ചിലർ പാർട്ടി കഴിഞ്ഞു അല്പ്പം മദ്യത്തിന്റെ പുറത്തു രാത്രിയിൽ പൂർവ്വ  കാമുകിയെ കല്യാണം ക്ഷണിക്കാൻ  പോകുന്ന നായകൻ .ഫ്ലാറ്റിൽ ഒറ്റക്കുള്ള , ഭർത്താവുമായി അത്ര സന്തുഷ്ടമല്ലാത്ത ദാമ്പത്യ ജീവിതം നയിക്കുന്ന പൂർവ്വ  കാമുകി ... ( ഈ സാഹചര്യം നമ്മുടെ അനൂപ്‌ മേനോന്റെ കയ്യിലോട്ട്  വല്ലതും കിട്ടണം. എഴുതി തകർത്തേനെ  അദ്ദേഹം !!!എന്ത് ചെയ്യാനാ എറിയാൻ അറിയുന്നവന്റെ കൈയ്യിൽ  ദൈവം കൊല് കൊടുക്കില്ലല്ലോ ) .അവിടുന്ന് തുടങ്ങുന്ന പ്രശ്നങ്ങളിൽ നിന്ന് സിനിമ മുന്നോട്ടു പോകുന്നു  എങ്ങോട്ട് പോകുന്നു എന്ന് മാത്രം ചോദിക്കരുത് .എങ്ങോട്ടൊക്കെയോ പോകുന്നു എന്നതാണ് ഉത്തരം .അവസാനം എല്ലാ ചോദ്യങ്ങള്ക്കും വ്യക്തമായി ഉത്തരം തന്നു (ഉത്തരങ്ങൾ ചിരിപ്പിക്കുന്നത് ആകുന്നത്‌  വിട്ടേക്കാം ) ശുഭമായി സിനിമ അവസാനിക്കുന്നു  .പിന്നെ പറയുമ്പോൾ എല്ലാം പറയണമല്ലോ പടം മൊത്തം സീരിയസ് ആണ് .(കുറഞ്ഞ പക്ഷം എന്നാണ്  സംവിധായക ൻ ഉൾപ്പെടെ കാണികൾ ഒഴികെയുള്ള സകലരുടെയും ഭാവം !!!!)
 
അല്ല അപ്പൊ ......
 
അനിയാ എന്തൊക്കെയോ സംഭവിക്കാൻ പോകുന്നു എന്ന പ്രതീതി വരുത്തിയിട്ട് ഒന്നും സംഭവിക്കാതെ പോകുന്നത് മനസിലാക്കാം പക്ഷെ .മുകളിൽ പറഞ്ഞ ഘട്ടം മുതൽ (കല്യാണം ക്ഷണിക്കാൻ പോകുന്ന മുതൽ ) ഏതു  കഥപാത്രവും എപ്പോൾ വേണമെങ്കിലും എങ്ങനെ വേണമെങ്കിലും പെരുമാറാം എന്ന അവസ്ഥയെ  തിരക്കഥാക്രിത്തിന്റെ അശ്രദ്ധ എന്നോ സംവിധായകന്റെ ഗതികേട് എന്നോ വിശേഷിപ്പിക്കാനാണ് എനിക്കിഷ്ട്ടം
 
അപ്പൊ അഭിനയം
 
ദിലീപ് പതിവ് പോലെ  (കൂടുതൽ പറയണ്ടല്ലോ ) റീമ കല്ലിങ്കലിനു മിക്ക രംഗങ്ങളിലും നട്ടുച്ചയ്ക്ക് പൊരി വെയിലത്ത്‌   നടു  റോഡിൽ  നിന്ന്  ട്രാഫിക്‌  നിയന്ത്രിക്കുന്ന പോലീസുകാരിയുടെ ഒരു ഭാവമാണ് .(സാരമില്ല കുറച്ചു കൂടി കഴിഞ്ഞാൽ അതും ശീലമായി കൊള്ളും  മലയാളി പ്രേക്ഷകന് !!!)  പുതുമുഖം പാർവതി നമ്പ്യാർ  പ്രത്യേകിച്ചു ഒന്നും ചെയ്യാൻ ഇല്ലാത്തത് കൊണ്ടാകണം അധികം ഉപദ്രവിക്കുന്നില്ല . മുരളി ഗോപിയുടെ ടൈസണ്‍ അലക്സ്‌  ഒരു വ്യക്തിത്വം ഇല്ലാത്ത ഒരു കഥാപാത്രം ആയതു കൊണ്ട് അദ്ദേഹത്തിന് തന്നെ അഭിനയിക്കണോ വെറുതെ നിന്നാൽ മതിയോ എന്ന് ഉറപ്പില്ലാത്ത പോലെയാണ് സംഗതികൾ . ചിത്രത്തിലെ  ഏറ്റവും മിസ്‌ കാസ്റ്റ്  റീമ കല്ലിങ്ങൽ ആണെന്ന് നിസംശയം  പറയാം . മുഖം ഇങ്ങനെ സകല രംഗത്തും  വലിച്ചു പിടിച്ചാൽ  ഈ നടി ഒരു സാധാരണ മലയാളി പെണ്‍കുട്ടി ആയിക്കോളും എന്നാ ധാരണ ആരേലും ഒന്ന് പറഞ്ഞു തിരുത്തി എങ്കിൽ നന്നായിരുന്നു.അടുത്ത കാലത്തായി ദിലീപ് ചിത്രങ്ങൾ നേരിടുന്ന പ്രധാന പ്രശ്നം (സ്ഥിരം പ്രശ്നങ്ങ ൾ കൂടാതെ ) നല്ല ഒരു സപ്പോര്ടിംഗ്  കാസ്റ്റിന്റെ അഭാവമാണ്  എന്ന് തോന്നുന്നു 
 
.നടൻ ദിലീപിനോട് ഒരു വാക്ക് ഇത്തരം ചവറു സിനിമകൾ നല്കുന്ന താല്ക്കാലിക വിജയങ്ങളിൽ മതിമറ ന്നവരുടെ ഉദാഹരണങ്ങൾ താങ്കള്ക്ക് മുന്നിലുണ്ട് .അതിൽ നിന്ന് പാഠം ഉൾക്കൊണ്ടാൽ സ്വന്തം പരിമിതികളെ മറികടന്ന ഒരു നടനായി താങ്കളെ നാളത്തെ ചരിത്രം വിലയിരിത്തും അല്ലാത്ത പക്ഷം വന്നു പോയ അനേകം മുഖങ്ങളിൽ ഒന്നായി ചരിത്ര ത്തിന്റെ  ചവറ്റു കുട്ടയിൽ ആയിരിക്കും താങ്കളുടെ സ്ഥാനം ഗാനങ്ങൾ ആരുടെയെങ്കിലും മനസ്സിൽ തങ്ങി നിന്നാൽ അവർക്ക് കൊള്ളാം .(എനിക്കൊരെണ്ണം പോലും ഓര്മ വരുന്നില്ല ) പല സ്ഥലത്തും പാട്ടു ചുമ്മാ അങ്ങ് തിരുകുകയാണ്
 
അപ്പൊ ചുരുക്കത്തിൽ .....
 

മറ്റൊരു  നിലവാരം ഇല്ലാത്ത  ചിത്രം  നിലവാരം ഇല്ലാത്തത് എന്നതിനെക്കാൾ  ബോർ അടിപ്പിക്കുന്നത്തു  എന്ന വിശേഷണം ആയിരിക്കും ഈ ചിത്രത്തിന് ചേരുക ...... 

Friday, December 13, 2013

സൈലൻസ് (ത്രില്ലർ എങ്കിൽ ത്രില്ലർ ... ഇന്നാ )

അണ്ണാ ....സൈലൻസ്

ഞാൻ  ഇപ്പോളെ   സൈലന്റ് ആണല്ലോ ? ഇനിയെന്തോന്നു സൈലൻസ്

അതല്ല അണ്ണാ  നമ്മുടെ വി കെ  പ്രകാശ്‌  സംവിധാനം ചെയ്തു സുപ്പർ താരം ഡോ .മമ്മുട്ടി  യും ജോയി മാത്യു വും പിന്നെ അനൂപ്‌ മേനോനും ഒക്കെ അഭിനയിക്കുന്ന സൈലൻസ്  എന്ന പടത്തെ പറ്റിയാണ്  നായിക  പല്ലവി ചന്ദ്രൻ  സംഗതി ത്രില്ലർ  ആണ് എന്താ പോരെ അണ്ണാ ? കണ്ടില്ലങ്കിൽ മോശമല്ലേ

അത് നില്ക്കട്ടെ  അനിയ നീ മഹാഭാരതം വായിച്ചിടുണ്ടോ ?

ഇയാൾ എന്തോന്ന്  ആന എന്ന് പറഞ്ഞാല ചേന എന്നാണോ കേൾക്കുന്നേ? .. ശരി അത് ഇപ്പോ ചോദിയ്ക്കാൻ കാര്യം

 അതിൽ  ഈ മഹാഭാരത യുദ്ധത്തിനു മുൻപ്  പാണ്ഡവ - കൗരവ ഭാഗത്തുള്ള പ്രധാന യോദ്ധാക്കളെ പറ്റി പറയുമ്പോൾ പറയുന്ന ഒരു സംഗതിയുണ്ട് അത് അറിയാതെ ഓർമ്മിച്ചു പോയതാ  ......

അതെന്താ അത് ....

ഇവര ഓരോരുത്തരും മഹാ ധീരന്മാരും പരാക്രമികളും  ഒറ്റയ്ക്ക് ഒരു അക്ഷൗഹിണിയെ  നശിപ്പിക്കാൻ  പ്രാപ്തിയുള്ളവരും ആണ് എന്നതാണ്   പ്രസ്തുത സംഗതി

അല്ല അത് .... ഇവിടെ .....

പൊന്നനിയാ  ഈ മമ്മൂട്ടിയും  വി  കെ  പ്രകാശും  അനൂപ്‌ മേനോനും  ഒക്കെ ഒറ്റയ്ക്ക് തന്നെ  സിനിമ കാണാൻ വരുന്ന പാവങ്ങളെ വെറുപ്പിച്ചു കൈയിൽ  കൊടുക്കാൻ പ്രാപ്തരാണ്  എന്ന് ഇതിനോടകം പലതവണ  തെളിയിച്ചവരാണ് . എന്നി ഇവരെല്ലാം ഒത്തു ചേരുമ്പോൾ ആ സിനിമയുടെ അവസ്ഥ എന്തായിരിക്കും എന്നോർത്ത് പോയതാ .പിന്നെ ഇത്രയൊക്കെ ഉണ്ടെങ്കിലും സംവിധായകൻ വി കെ പ്രകാശിന് വേണ്ടത്ര ആത്മവിശ്വാസം ഇല്ല എന്ന് തന്നെ പറയേണ്ടി വരും . കാരണം എന്തും സഹിക്കുന്ന മലയാള പ്രേക്ഷകർ ഇനി ഇവരെ ഒക്കെ കേറി അങ്ങ് ഇഷ്ടപ്പെട്ടു കളഞ്ഞാലോ എന്ന് ഭയന്നാകണം ഒരു ധൈര്യത്തിന് തിരക്കഥ എഴുതാൻ ഏൽപ്പിച്ചിരിക്കുന്നത്  ശ്രീ വൈ  വി  രാജേഷിനെ ആണ്  (ഗുലുമാൽ , ത്രീ കിങ്ങ്സ്  ഫെയിം ) പോരെ ?

അണ്ണൻ  തമാശ വിട്ടു കാര്യം പറ പടമെങ്ങനെ ? തകർക്കുമോ ?

പിന്നെ തകർക്കാതെ ? അനിയ കഥയുടെ കാര്യം ആദ്യമേ പറയാം . ഹൈക്കോടതി   ജഡ്ജ്  ആയി ചാർജ്  എടുക്കാൻ ഇരിക്കുന്ന അഭിഭാഷകൻ  അരവിന്ദ്  (വേറെ ആര് )  ആണ് കേന്ദ്ര കഥാപാത്രം . ഇദ്ദേഹം നല്ലവനാണ് , മിടുക്കനാണ് , ആ മഹാനഗരത്തിലെ സകല പരിചയക്കാരുടെയും കണ്ണിലുണ്ണിയാണ് (ചില്ലറ അസൂയക്കാരെ ആദ്യ പത്തു മിനിറ്റിൽ തന്നെ മാപ്പ് പറയിച്ചു ഉണ്ണി ആക്കും !!!) , സാദാ സമയവും ഒരു പരസ്യചിത്രത്തിലെ ചിന്താവിഷ്ടനായി അഭിനയിക്കുന്ന മോഡലിനെ പോലെ നടക്കുന്ന ആളാണ്  (ഇവിടെ ആരാധകർക്ക്  "ഹോ എന്തൊരു അഭിനയം എന്ന് ആർത്തു  വിളിക്കാൻ ഒരു pause ), പതിവ് പോലെ  ഒരു കേസിലും പരാജയപ്പെട്ട ചരിത്രമേ ഇല്ല . മീശയിലെ  രണ്ടു ഇഴ നരപ്പിച്ചു എന്ന പാപത്തിനു പ്രായശ്ചിത്തം എന്ന വണ്ണം മുഴുവൻ സമയ മോഡലിംഗ് ആണ്  താരം  ഈ ചിത്രത്തിൽ .പരസ്യ ചിത്രങ്ങളിൽ നിന്ന് വന്ന , ചിലപ്പോളെങ്കിലും ഇന്നും അതിന്റെ കെട്ട് വിടാത്ത ആളെന്ന്   ഞാൻ കരുതുന്ന ശ്രീ വി കെ പ്രകാശ് കൂടെ ആകുമ്പോൾ കോറം തികയുന്നു .അദ്ദേഹത്തിന്റെ ഭാര്യയായി തെസ്നിഖാൻ ചെറുപ്പം ആയതു പോലെ ഉള്ള  പല്ലവി , സുഹൃത്തും ഭാര്യയുടെ പഴയ ആരാധകനും ആയ നീൽ എന്ന പോലീസ് ഉദ്യോഗസ്ഥനായി അനൂപ്‌ മേനോനും  പിന്നെ തൊഴിൽപരമായ അസൂയ ഉള്ള വക്കീൽ മാർക്കോസ്  ആയി ജോയി മാത്യുവും എത്തുന്നു (അസൂയ ഒക്കെ ആദ്യ പതിനഞ്ചു മിനിട്ട് അത് കഴിഞ്ഞാൽ തെറ്റ് മനസിലാക്കി ആരാധകനായി മാറുന്നു .. അല്ല പിന്നെ !!!!)

ആദ്യ  പകുതിയുടെ ആദ്യ പകുതി കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ ആദ്യ പതിനഞ്ചു മിനിട്ട്  ഏതൊക്കെയോ നടക്കും എന്ന് സംശയം തോന്നും എന്നതാണ് ഈ ചിത്രത്തിന്റെ ഒരേ ഒരു നല്ല വശം . ജഡ്ജി ആകാൻ തയ്യാറെടുതിരിക്കുന്ന അരവിന്ദിന് ഒരു അജ്ഞാതന്റെ ഫോണ്‍ വരുന്നു . ഇനി മുതൽ സംഗതി പിടി വിട്ടു പോകുന്നു .. ഈ    അജ്ഞാതനു  എന്താണ് വേണ്ടത് എന്ന് നമുക്കും മനസിലാകുന്നില്ല (അരവിന്ദ് ഫുൾ ടൈം ചിന്തയിൽ  ആയതു കൊണ്ട് അങ്ങേർക്കു മനസിലായോ ഇല്ലയോ എന്ന് ആദ്യം ഒരു പിടിയും കിട്ടില്ല !!!)  നിങ്ങൾ ജഡ്ജി ആകാൻ യോഗ്യനല്ല എന്നു ആണ് നമുക്ക്  ആകെ മനസിലാകുന്നത് .

എന്നിട്ട് അതിനു വേണ്ടി കാണിക്കുന്ന കോപ്രായങ്ങൾ അതി ഭീകരവും . ഏതൊക്കെ ചെയ്യുന്നത്  പണ്ട്  ഒരു സ്ത്രീ പീഡന കേസിൽ അതിലെ പ്രതികൾ ശിക്ഷ കഴിഞ്ഞു ഇറങ്ങിയതിന്റെ തൊട്ടടുത്ത്‌  പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി കൊല്ലപ്പെടുന്നു .പോലീസ്  ആ പെണ്‍കുട്ടിയുടെ ഭർത്താവിനെ അറസ്റ്റ്  ചെയ്യുന്നു . അയാൾ ആണെകിൽ പള്ളി വക കൌണ്‍സിലിംഗ് സെന്ററിലെ കൌണ്‍സിലർ  ആണ്  (ആയിരുന്നു ). കേസ് ഒക്കെ കഴിഞ്ഞു  പഴയ ജീവിതത്തിലേക്ക് മടങ്ങി വരുന്ന പെണ്‍കുട്ടി കൌണ്‍സിലിങ്ങിന് പോയപ്പോൾ ഇവർ  അടുക്കുകയും വിവാഹിതർ ആകുകയും ചെയ്തതാണ്. പോരാത്തതിനു പ്രതികൾ   പുറത്തിറങ്ങി കഴിഞ്ഞു ഒരുമിച്ചു കുട്ടിയെ കാണാൻ വരുന്നും ഉണ്ട്  . പക്ഷെ പോലീസ്  നേരെ  പോയി  കൊച്ചിന്റെ ഭർത്താവിനെ അങ്ങ് പ്രതിയാക്കി അറസ്റ്റ് ചെയ്യുന്നു അതിനു കാരണം കേസ് അന്വേഷിക്കുന്ന പോലീസ്  ഉദ്യോഗസ്ഥൻ  സുധീർ കരമന പ്രതികളിൽ  ഒരാളുടെ ബന്ധു ആണെന്ന ന്യായവും!!!  (പണ്ട് മോർച്ചറി എന്നൊരു സിനിമ കണ്ടത് ഓർമ വരുന്നു .ജഡ്ജി  ശ്രീവിദ്യ , വിധി പറയുന്ന കൊലക്കേസിലെ പ്രതി മകൻ  രാമു , കേസ് അന്വേഷിച്ചു പ്രതിയെ അറസ്റ്റ്  ചെയ്തത്  ഉദ്യോഗസ്ഥൻ  ശ്രീവിദ്യയുടെ ഭർത്താവും  രാമുവിന്റെ അച്ഛനുമായ പ്രേംനസീർ ,പ്രതിഭാഗം വക്കീൽ ശ്രീവിദ്യയുടെ പഴയ കാമുകൻ മധു !! സംഗതി  അക്കാലത്തു  കുടുംബ പ്രേക്ഷകരെ കോരിത്തരിപ്പിച്ചു  എന്നാണ് ഓർമ്മ ).

ഇങ്ങനത്തെ തികച്ചും  ദുഷ്കരമായ കേസിൽ (?) അന്ന്  പ്രതിക്ക് വേണ്ടി ഹാജരായത്  അരവിന്ദ്  ആയിരുന്നു . തന്റെ  ബുദ്ധി ഉപയോഗിച്ച്  ബോഡി കിട്ടാത്തിടത്തോളം കാലം തന്റെ കക്ഷിയുടെ പേരില് കൊലകുറ്റം  ആരോപിക്കാൻ പറ്റില്ല എന്ന അതീവ ബുദ്ധിപൂർവമായ വാദത്തിൽ (അത് പറയാൻ കാണിക്കുന്ന സർക്കസ്  വേറെ ) കോടതി വീഴുന്നു .പ്രതിയെ വെറുതെ വിടുന്നു എന്ന് മാത്രമല്ല പഴയ പീഡക പ്രതികളുടെ  നേരെ  അന്വേഷണം തിരിയാനും ഇതു ഇടയായി (ഇതാണ് വക്കീൽ വക്കീൽ എന്ന് പറഞ്ഞാൽ ). തങ്ങളല്ല  പ്രസ്തുത കൃത്യം ചെയ്തത് എന്ന്  വക്കീലിനെ ബോധ്യപ്പെടുത്താനാണ് പോലും  പഴയ പ്രതികളുടെ അലുമിനി നേരത്തെ കാണിച്ച  അജ്ഞാതന്റെ നിങ്ങൾ യോഗ്യനല്ല എന്ന പരിപാടി സംപ്രേക്ഷണം  ചെയ്തത്  കാണിച്ചത്‌ . അവർ അന്ന് പീഡിപ്പിക്കപ്പെട്ട  കുട്ടിയെ കാണാൻ പോയതു വെറുതെ മാപ്പ് പറയാനും കുട്ടിക്ക് ഒരു സർക്കാർ ജോലി ഓഫർ ചെയാനും ആയിരുന്നു എന്ന ഞെട്ടിപ്പിക്കുന്ന സത്യം അപ്പോളാണ് നായകന അറിയുന്നത് . (സൂര്യനെല്ലി  കേസിലെ വാദിക്കു സർക്കാർ കിട്ടി എന്ന് വെച്ച് കേരളത്തിൽ സർക്കാർ ജോലി കിട്ടാനുള്ള കുറഞ്ഞ യോഗ്യത ഒരു പീഡന കേസിൽ എങ്കിലും വാദി ആയിരിക്കണം എന്നതായോ ആവോ ?)

ഇത്രയും സത്യങ്ങൾ അറിയുമ്പോൾ , ആ കേസ്  ഒന്ന് കൂടി സ്വയം അന്വേഷിച്ചു ശരിയായ പ്രതിയെ കണ്ടു പിടിക്കാൻ നായകൻ  തീരുമാനിക്കുന്നു (നായകനായി ജനിച്ചു  പോയാൽ എന്തൊക്കെ അനുഭവിക്കണം ) ജീവിതത്തിൽ  ഇതു  വരെ തെറ്റ് പറ്റാത്ത ഇദ്ദേഹത്തിനു ഒരു തെറ്റ് പറ്റി  എന്ന്  അറിഞ്ഞാൽ   ഉണ്ടാകുന്ന ഭീകരമായ റിസ്കിനെ പറ്റി സകലരും അദ്ദേഹത്തെ ഉപദേശിക്കുന്നു ഹൈകോടതി ജഡ്ജ് ആകാൻ പോകുന്ന ആൾക്ക്  ഇങ്ങനെ ഒരു തെറ്റ് പറ്റി (?)  എന്നറിഞ്ഞാൽ ....പോയില്ലേ സംഗതി ? ഇയാൾക്ക് പറ്റിയ തെറ്റ് എന്താണാവോ ?എങ്കിലും ധീരനായ അദേഹം അതൊക്കെ പുല്ലു പോലെ അവഗണിച്ചു അന്വേഷണത്തിന്   ഇറങ്ങുന്നു (അല്ല പിന്നെ ) .പൊട്ടിച്ചിരിപ്പിക്കുന്ന ആ അന്വേഷണത്തിന്റെ കരളയിപ്പിക്കുന്ന ക്ലൈമാക്സ്‌  ആണ്  ഒരു അവസാന ഇരുപതു മിനിട്ടോളം .(ചുമ്മാ പറയുന്നതല്ല അണ്ടർ വാട്ടർ  സ്ടുണ്ട്  ഒക്കെയാക്കി സംഗതി അങ്ങ് ആറുമാദിച്ചിരിക്കുവാ . ഇതിനിടെ  ശ്രീനി പറഞ്ഞ ഒരു കമന്റ്‌ എനിക്കങ്ങു ബോധിച്ചു  സുപ്പർ  താരം കരയിൽ  നിന്നിട്ടോ വലിയ അഭിനയം ഒന്നും കാഴ്ച വെയ്ക്കുന്നില്ല ഇനി വെള്ളത്തിൽ  ഇറക്കിയാൽ വല്ലതും നടന്നാലോ എന്ന് കരുതിയാകണം ക്ലൈമാക്സ്‌  വെള്ളത്തിൽ  ആക്കിയത്  എന്നായിരുന്നു അത് !!!!!)നായകൻ തികച്ചും ബുദ്ധിപരമായി സത്യം തെളിയിക്കുന്ന രംഗങ്ങൾ കാണുന്നവർ മനസുകൊണ്ടെങ്കിലും  സംവിധായകൻ വിനയനോട്  അങ്ങേരെ എത്രയും കാലം തെറി  പറഞ്ഞതിന്  മാപ്പ് ചോദിച്ചാൽ നന്ന് .നാട്ടിലൊക്കെ  കമ്പ്യൂട്ടർ ക്ലാസ്സിൽ പഠിക്കാൻ വന്നിട്ട് പഠിത്തം കഴിഞ്ഞു  അവിടെ തന്നെ അധ്യാപകൻ  ആയി മാറുന്ന പോലെ .മനോരോഗത്തിന് ചികിത്സ കഴിഞ്ഞു സൈക്യാട്രി സ്റ്റ്  കൌണ്‍സിലർ ആയി ജോലി എടുക്കുന്ന പോലെയുള്ള കോമഡി വേറെ

അഭിനയം

സുപ്പർ താരത്തെ പറ്റി പതിവ് പോലെ എന്ന് പറയാം അഭിനയിക്കുക എന്നതൊഴികെ  തന്നാൽ കഴിയുന്ന ബാക്കി എല്ലാം ചെയ്യുന്നുണ്ട്  അദ്ദേഹം.നായിക  പല്ലവി  നയൻ താരയുടെ ദേഹത്ത് കാവ്യാ മാധവന്റെ ആത്മാവ് പ്രവേശിച്ച പോലത്തെ സംഭവം , രണ്ടു മിനിട്ടത്തെ പരിഭവത്തിനും കുശുമ്പിനും ശേഷം ജോയ് മാത്യു  സ്തുതി പാഠക  വൃന്ദത്തിൽ പ്രവേശിക്കുന്നു പിന്നെ എങ്ങോ മറയുന്നു . അനൂപ്‌ മേനോൻ  ഗ്രാൻഡ്‌ മാസ്റ്റർ എന്ന സിനിമയിൽ ചെയ്ത നായകന് കുട പിടിക്കുന്ന പണി വൃത്തിയായി ചെയ്തു (ദോഷം പറയരുതല്ലോ ഉള്ളതിൽ ഉപദ്രവം കുറവ് അങ്ങേരെകൊണ്ടാണ് )

അപ്പോൾ ചുരുക്കത്തിൽ ....

പരസ്യ ചിത്രങ്ങളുടെത് പോലുള്ള പശ്ചാത്തലത്തിൽ മോഡലിംഗ്  നടത്തുന്ന മമ്മൂ ട്ടി , പാതി വെന്ത കുറെ സഹ കഥാപാത്രങ്ങൾ , പതിവ് പോലെ അന്തവും കുന്തവും ഇല്ലാത്ത തിരക്കഥ , പൊട്ടിച്ചിരിപ്പിക്കുന്ന ത്രില്ലിംഗ് ക്ലൈമാക്സ്‌ , എന്തിനാണ്  എന്നാർക്കും  പടം കഴിഞ്ഞിറങ്ങുബോളും  മനസിലാക്കാത്ത കുറെ രംഗങ്ങൾ  ഇവയൊക്കെ ആസ്വദിക്കുന്ന ഒരാൾ ആണ് നിങ്ങൾ എങ്കിൽ ഈ ചിത്രം നിങ്ങള്ക്ക് നിങ്ങള്ക്ക് വേണ്ടി മാത്രം ഉള്ളതാണ്  . A Real  Must Watch Movie !!!!

Sunday, November 24, 2013

വിശുദ്ധൻ (മിയാ കുൽപ്പ , മിയാ കുൽപ്പ )


കക്ഷത്തിൽ ഇരിക്കുന്നത് പോകാനും പാടില്ല ഉത്തരത്തിൽ ഇരിക്കുന്നത് എടുക്കുകയും വേണം .......

അണ്ണൻ എന്തുവാ രാവിലെ പഴംചൊല്ലും പറഞ്ഞിരിക്കുന്നേ .. മലയാള സിനിമയിൽ മാറ്റത്തിന്റെ കൊടുങ്കാറ്റു അടിക്കുന്നത് അറിഞ്ഞില്ലേ

അനിയാ അവസാനം കണ്ട മലയാള സിനിമ (ഗീതാഞ്ജലി ) അത്രക്ക് വെറുപ്പിച്ചു കളഞ്ഞു അനിയാ ഇന്നാണ് അടുത്തതിനു തല വയ്ക്കാൻ  ധൈര്യം വന്നത് .

അണ്ണൻ ഏതാ കണ്ടത് .....

അനിയാ സെൽവ രാഘവൻ കുറെ കാലമായി ബഹളം വെച്ചിരുന്ന  ഇരണ്ഡാം ഉലകം കാണാൻ വേണ്ടി ഇറങ്ങിയതാ അപ്പോളാ ഒരു ദ്രോഹി Feel the difference എന്നോ മറ്റോ  പറഞ്ഞു എന്നെ  ശ്രീ വൈശാഖ്  സംവിധാനം ചെയ്ത വിശുദ്ധനു  കൊണ്ട് കേറ്റിയത് . അവനോടു ദൈവം ചോദിച്ചോളും .....

അതെന്തു അണ്ണാ  ഒന്നാമത്  കുഞ്ചാക്കോ ബോബന്റെ  അടുത്ത ഭക്തി പടം (തൊട്ടു മുൻപത്തെ ഗോഡ് ഫോർ  സെയിൽ ആയിരുന്നു ). രണ്ടാമത്തേത്  പോക്കിരി രാജാ , സീനിയേഴ്സ്  തുടങ്ങിയ വൻ വിജയ ചിത്രങ്ങൾ എടുത്ത സംവിധായകൻ  സ്വന്തമായി ഒരു എട്ടു വരി പാത വെട്ടിയുണ്ടാക്കുന്നു . പിന്നെ  അച്ചൻ -കന്യാസ്ത്രീ പ്രണയം  വിവാദം , നായികാ നായകന്മാരുടെ  ഇഴുകിച്ചേർന്ന  രംഗങ്ങൾ അങ്ങനെ ഒരു ശരാശരി മലയാളി കൂതറ ബുദ്ധി ജീവിക്ക്  കടിച്ചു വലിക്കാൻ  ഉള്ള എല്ലിൻ  കഷ്ണങ്ങൾ  ലാവിഷ്  ഇതിൽ കൂടുതൽ എന്നാ വേണം എന്നാ . പിന്നെ അനൂപ്‌ മേനോൻ  ഇല്ലാത്തത് കൊണ്ട് ഒരു ക്ലീൻ ഫാമിലി entertainer  എന്ന് കാച്ചി കൂടെ ?
പിന്നെ പോരാത്തതിനു അണ്ണൻ ഈ പടത്തെ കുറിച്ചുള്ള വാർത്തകൾ വായിച്ചോ . കേന്ദ്ര കഥാപാത്രം മനുഷ്യൻ ദൈവം ചെകുത്താൻ തുടങ്ങിയ അവസ്ഥാ വിശേഷങ്ങളിലൂടെ ഓടി  നടക്കുന്നു എന്നാന്നു പറയുന്നത് . ഇതു പുതുമ അല്ലെങ്കിൽ പിന്നെ എന്താണ്  പുതുമ ?

അടങ്ങേടെ കേന്ദ്ര കഥാപാത്രമല്ല  കാണുന്നവൻ ആണ് ദൈവമായി തുടങ്ങി മനുഷ്യനായി അവസാനം ചെകുത്താനായി പുറത്തിറങ്ങുന്നത് . ആദ്യം ഇതിന്റെ കഥ പറയാം . ക്രിസ്ത്യാനികൾ മാത്രം തിങ്ങി പാർക്കുന്ന ഒരു ഗ്രാമം അവിടെ അച്ചനായി  ചാർജ്  എടുക്കുന്ന സണ്ണി  (കുഞ്ചാക്കോ )  അവിടുത്തെ സഭയുടെ നിയന്ത്രണത്തിലുള്ള സ്നേഹാലയം എന്ന വൃദ്ധ സദനം അവിടുത്തെ ജൂനിയർ കന്യാ സ്ത്രീ  സോഫി  (മിയ ജോർജ് ) അവിടുത്തെ പ്രമാണിയും റബ്ബർ - മെഡിക്കൽ കോളേജ്  ഉടമയുമായ  വാവച്ചൻ (ഹരീഷ് പേരടി ) എന്നിവർ യഥാക്രമം നായകൻ  , നായിക , വില്ലൻ എന്നിവരുടെ  കൈകാര്യം ചെയ്യുന്നു .കൂടാതെ ലാൽ , നന്ദു , കൃഷ്ണകുമാർ, ശ്രീലത  തുടങ്ങിയവരും അഭിനയിക്കുന്നു.ഇനി ബാക്കി കഥ സ്നേഹസമ്പന്നനായ അച്ചൻ അവിടെ വന്നു പ്രവര്ത്തനം തുടങ്ങുബോളാണ്  സോഫി സിസ്റ്റർ  അവരുടെ മനസ്സിനെ വേട്ടയാടിയിരുന്ന ഒരു ഭയങ്കര രഹസ്യം അച്ഛനോട് വെളിപ്പെടുത്തുന്നത് സ്നേഹാലയത്തിലെ  അന്തേവാസികൾ എല്ലാവരും  അനാഥരും വൃദ്ധരും ഒക്കെ തന്നെയാണ് പക്ഷെ അവരിൽ  പലരും വാവച്ചൻ  കള്ള പേരിൽ (ക്രിസ്തിയാനി പേരിൽ ) കൊണ്ട് വന്നു താമസിപ്പിച്ചിരിക്കുന്ന അന്യ മതസ്ഥർ ആണ് !!!!! വാവച്ചൻ എന്തിനു അങ്ങനെ ചെയ്യണം? അതിനു പിന്നിലും ഉണ്ട് ഒരു രഹസ്യം .വാവച്ചന്റെ മെഡിക്കൽ കോളേജിലെ കുട്ടികൾക്ക്  പഠിക്കാനായി ഇവിടുത്തെ അന്തേവാസികൾ മരിക്കുമ്പോൾ ബോഡി വിട്ടു കൊടുത്തു കൊള്ളാം  എന്ന കരാറിൽ  ഈ വൃദ്ധ സദനത്തിന്റെ ചെലവ് വഹിക്കുന്നത് അങ്ങേരാണ്‌ . (ഇനി ഇതൊക്കെ കൊണ്ട്  അങ്ങേർക്കു ഒരു വില്ലൻ ച്ഹായ വന്നില്ലങ്കിലോ എന്ന് കരുതി ആകണം, അങ്ങേരുടെ മെഡിക്കൽ കോളേജിൽ ചികിത്സക്ക് വന്ന ഒരു വൃദ്ധയെ ഒരു ബോഡി അത്യാവശ്യം  ആയതു കൊണ്ടാകണം വാവച്ചന്റെ ഡോക്ടർ  മകൻ (കൃഷ്ണകുമാർ ) തട്ടി കളയുന്നുണ്ട്) , എന്തായാലും ഈ ഞെട്ടിപ്പിക്കുന്ന രഹസ്യം അറിഞ്ഞതോടെ അത് വരെ കൂൾ കൂളായി  സ്വാശ്രയ കോളേജിനെ അനുകൂലിച്ചു പാവപ്പെട്ട സഭാ  വിശ്വാസികൾ  കുരിശു  യുദ്ധം നടത്തണം എന്ന ഇടയ ലേഖനവും വായിച്ചു നടന്ന സണ്ണി അച്ചൻ വാവച്ചനെതിരെ സട  കുടഞ്ഞു (കുഞ്ചാക്കോ ബോബനെ കൊണ്ട് എത്ര കുടയാൻ പറ്റുമോ അത്രയും )  എഴുനേൽക്കുന്നു .പാവം വാവച്ചൻ പിന്നെ എന്നാ ചെയ്യാനാ ? അദ്ദേഹം അച്ഛനെയും സോഫി സിസ്റ്റെരെയും ചേർത്ത് ആരോപണം അടിച്ചിറക്കുന്നു .സോഫിയെ സ്ഥലം മാറ്റുന്നു . പോകുന്നതിനു മുൻപ്  സ്നേഹാലയത്തിലെ അന്തേവാസികളുടെ ഒറിജിനൽ പേരുകളും ജാതിയും അടങ്ങുന്ന നിര്ണായക രേഖ അച്ഛന് കൈമാറാൻ രാത്രി അച്ചന്റെ  താമസ സ്ഥലത്ത് എത്തുന്ന സോഫിയെയും അച്ചനെയും വാവച്ചന്റെ നേത്രുത്വത്തിൽ അവിടുത്തെ സദാചാര പോലീസ് വളയുന്നു . വാവച്ചൻ ളോഹയിട്ടു നില്ക്കുന്ന അച്ചനെ കേറി തല്ലുന്നു പോലുമുണ്ട്  (കേരളത്തിലേ !!!! അവൻ  അന്നേ തല്ലത്തുള്ളൂ )

പിന്നെ സോഫിയെ മഠത്തിന് പുറത്താക്കുന്നു .സണ്ണി അച്ചൻ ളോഹ വൃത്തിയായി  അലക്കി മടക്കി തിരിച്ചു കൊടുത്തു സോഫിയെ കെട്ടുന്നു.പകരം വന്ന പോക്കിരിയച്ചൻ (ലാൽ ) മുണ്ട്  സോറി ളോഹ  മടക്കിക്കുത്തി  ഇവരെ കളിയാക്കുന്നവരെ അടിക്കുന്നു  . ഇതിനിടെയാണ് ആ സംഭവം നടക്കുന്നത് .
എന്താ അണ്ണാ

നമ്മുടെ സണ്ണി അച്ചൻ (ആയിരുന്ന കാലത്ത് ) അവിടുത്തെ പാവപ്പെട്ട കുഴി വെട്ടുകാരന്റെ (നന്ദു )  മകളെ  നേഴ്സിംഗ്  പഠിക്കാൻ ബാംഗ്ലൂർക്ക്  വിട്ടിരുന്നു .ഈ തിരക്കിനിടയിൽ ഫീസ്‌ ഒക്കെ അയച്ചു കൊടുക്കാൻ മറന്നു പോയത് കൊണ്ട്  കൊച്ചു സ്വന്തമായി വാണിഭം തുടങ്ങി  . അത്  കൊച്ചിന്റെ അച്ഛൻ അറിയുന്നതോടെ കോച്ചും കൊച്ചിന്റെ അച്ഛനും ഒന്നിന് പുറകെ ഒന്നായി ആത്മഹത്യ  ചെയ്യുന്നു . സണ്ണി  ഇവളെ ഏതോ  റിസോർട്ടിൽ ൽ വെച്ച് കണ്ടു എന്നതു കൊണ്ട് , ആത്മഹത്യക്ക് തൊട്ടു മുൻപ്  കൊച്ച്  അയാൾക്ക്  എഴുതിയ വാലും തലയും ഇല്ലാത്ത ഒരു കത്തിന്റെ പേരിൽ സണ്ണിയെ പോലീസ്  അറസ്റ്റ് ചെയ്യുന്നു .

ഇതിന്റെ എല്ലാം പുറകിൽ  പാവം വാവച്ചൻ ആണെന്ന്  ആരോപിച്ചു സോഫി പോലീസിനെ സമീപിക്കുന്നു . പഴയ  അത്യാവശ്യമായി ഒരു ശവത്തിനു വേണ്ടി അമ്മുമ്മയെ തട്ടിയ കാര്യം വിളിച്ചു പറയുമോ എന്ന് വാവച്ചൻ ഭയക്കുന്നു.(അതിനുള്ള ആകെ സാക്ഷി നമ്മുടെ വാണിഭം നടത്തി ആത്മഹത്യ ചെയ്ത കുട്ടിയാണ് ). സിനിമ എങ്ങനെ എങ്കിലും തീർക്കണം എന്നാ ഒറ്റ കാരണം കൊണ്ട് വാവച്ചൻ പേടി അഭിനയിച്ചു ഗർഭിണിയായ  സോഫിയുടെ വയറിൽ വെടി വെച്ച് ഗർഭം   കലക്കുന്നു .ചോര വാർന്നു  മരിക്കുന്നതിനു മുൻപ് സണ്ണിയോടു എല്ലാം പറയുന്നു സോഫി (വെടി  വെച്ചവരുടെ  അഡ്രസ്‌ , ഫോണ്‍ നമ്പർ (ലാൻഡ്‌ ആൻഡ്‌ മൊബൈൽ ), ഇമെയിൽ ഐ  ഡി  ഉൾപ്പെടെ ) . പ്രതികാര ദാഹിയായ സണ്ണി  വാവച്ചനെയും മകനെയും തട്ടുന്നു .ശുഭം

ഇതെന്തോന്ന് അണ്ണാ  മനോരമയിലെ തുടർക്കഥയോ ? അതോ സീരിയലോ ?

അടങ്ങേടെ ഇതു  ആദ്യം ഞാൻ ആ പഴംചൊല്ലു പറഞ്ഞത് എന്താണ്ട് ഇതു തന്നെയാണ് നമ്മുടെ സംവിധയകൻ വൈശാഖ്  ചേട്ടന്റെയും അവസ്ഥ

അതെന്താ അണ്ണാ  അങ്ങനെ

അനിയാ .. നമ്മുടെ ഇന്നത്തെ ലോകത്ത്, സംഘടന ശക്തി ഉണ്ടെങ്കിൽ  ആർക്കും  എന്തും ആകാവുന്ന ഭാരതം പോലെയുള്ള രാജ്യത്തു  ക്രിസ്തുമതം എന്നല്ല കൃത്യമായ ചട്ടകൂടിനുള്ളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയിലും വേലി ചാടുന്ന അംഗങ്ങൾക്ക് നല്ല ഉഗ്രൻ പണി കിട്ടിയ ചരിത്രമേ ഉള്ളു .കിട്ടാത്തവർ ഉണ്ടെങ്കിൽ അതവരുടെ കഴിവ് എന്ന് മാത്രമേ പറയാനുള്ളൂ .ചുരുക്കത്തിൽ ഇങ്ങനെ ഒരു പ്രമേയം അവതരിപ്പിക്കുമ്പോൾ അത് സഭയെ ഒരു രീതിയിലും കുറ്റപ്പെടുത്താത്ത രീതിയിൽ ആകുമ്പോൾ സംഗതി പണ്ട് ബ്ലെസി ഭ്രമരം എടുത്ത പോലിരിക്കും .ഈ ചിത്രത്തിൽ ഉടനീളം സഭ മൊത്തം  ഒരുമാതിരി കവിയൂർ പൊന്നമ്മയുടെ അമ്മവേഷം പോലെ വിങ്ങി പൊട്ടി നില്ക്കുകയാണ് .സകല പഴിയും ഏറ്റു വാങ്ങാൻ പാവം വാവച്ചനും .ഇവിടെ സംവിധായകന് വ്യത്യസ്തമായ പടം ഉണ്ടാക്കുകയും വേണം എന്നാൽ സകലരുടെയും നല്ല കുട്ടി ആകുകയും വേണം .(ഇയാൾ ആരുവാ?  തട്ടത്തിൻ മറയത്തു  എടുത്ത വിനീത് ശ്രീനിവാസനൊ ?).കേരളത്തിൽ തന്നെ ഒരാൾ കന്യാസ്ത്രീയെ കെട്ടി എന്ന് പറഞ്ഞു അങ്ങേരെ ജയിൽ ഇടിഞ്ഞു വീണാൽ പോലും പുറത്തു വിടുന്നില്ല എന്ന് മാധ്യമങ്ങള മുറവിളി കൂട്ടുന്ന കാലത്താണ് ഈ ജാതി പടപ്പുകൾ എന്ന് കൂടി ഓർക്കണം

അപ്പോൾ അഭിനയം

ശ്രീ കുഞ്ചാക്കോ ബോബ്ബനു അഭിനയിക്കണം എന്നൊരു ആഗ്രഹം തോന്നുന്നത് സ്വാഭാവികം (എനിക്ക് മൈക്ക്  റ്റൈസനെ  ബൊക്സിങ്ങ് റിങ്ങിൽ ഇടിച്ചു വീഴ്ത്തണം എന്ന ആഗ്രഹം പോലെ ) പക്ഷെ അത്  തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നത്‌ പോലെ ആകരുത്  എന്ന് മാത്രം. അദ്ദേഹത്തിന്  പറ്റുന്ന പണി  (അടുത്ത വീട്ടിലെ പയ്യൻ ) കുറേ  കാലം കൂടി ചെയ്താൽ അദ്ദേഹത്തിന് കൊള്ളാം  .മിയ കാര്യം പറഞ്ഞാൽ  വലിയ കുഴപ്പമില്ലാതെ കൊടുത്ത പണി ചെയ്തിട്ടുണ്ട് .സംഗതി ഒരു സീരിയൽ  ലൈൻ ആയതു കൊണ്ടാവാം അങ്ങനെ തോന്നുന്നത് . ബാക്കി എല്ലാരും ജോലി ആയി പോയില്ലേ എന്നാ മട്ടാണ് . പിന്നെ നമ്മുടെ പാവം വാവച്ചൻ..... തിലകൻ , നരേന്ദ്ര പ്രസാദ്‌ , രാജൻ  പി  ദേവ്   തുടങ്ങിയവരുടെ വിടവ് നികത്താൻ  ബാലചന്ദ്രൻ , ഹരീഷ് പേരടി  തുടങ്ങിയവരെ കൂടുതൽ ഉപയോഗപ്പെടുത്താവുന്നതാണ്  എന്ന് തോന്നുന്നു

അപ്പോൾ ചുരുക്കത്തിൽ

പ്രിയപ്പെട്ട വൈശാഖ് , താങ്കൾക്ക്  പറ്റിയത്  പോക്കിരി രാജയും , സീനിയേഴ്സ്  ഉം പോലുള്ള മഹത്തായ ചിത്രങ്ങളാണ്  എന്ന് അടിവര ഇട്ടു പറയുന്ന ഒരു ചിത്രം .റബേക്ക ഉതുപ്പ് മോഡൽ ചിത്രങ്ങൾ ആണ് താങ്കളുടെ ഫീൽ ദി difference  എന്നാണെങ്കിൽ എനിക്കൊന്നും പറയാനില്ല .മാപ്പ് മാപ്പ് മാപ്പ്  മിയാ  കുൽപ്പ , മിയാ  കുൽപ്പ മിയാ മക്സിമ കുൽപ്പ  (എന്റെ പിഴ എന്റെ പിഴ എന്റെ ഏറ്റവും വലിയ പിഴ ) അല്ല പിന്നെ ....

Friday, November 15, 2013

ഗീതാഞ്ജലി (എന്നാലും ഇതു കടുത്തു പോയി ....)



പഴം തമിഴ് പാട്ടിഴയും ...........

അണ്ണോ ... ഇതാര് ? ഇതു എപ്പോ  ലാൻഡ്‌ ചെയ്തു ? എന്നെത്തി . അണ്ണാ? പച്ചരി വാങ്ങാൻ എന്ത് ചെയും എന്നോർത്ത് വിഷമിച്ചു ഇരിക്കയായിരുന്നു .

എത്തിയതെ  ഉള്ളു  അനിയാ , നാട്ടിൽ ഏതൊക്കെ വിശേഷം ?

എന്തോന്ന് വിശേഷം ? അഴുക്ക പയലുകൾ . പഴയത് പോലെ  ഡെയിലി ഓരോ ചാനൽ  വിവാദവും നൊട്ടി നുണച്ചു  കഴിയുന്നു . ദീപാവലിക്ക് അന്യഭാഷാ ചിത്രങ്ങൾ  കേറി പൊങ്കാല ഇട്ടു .
 പിന്നെ ഇതൊന്നും പോരെങ്കിൽ ശ്വേതാ മേനോനെ കൈയിൽ  പിടിച്ചു പീഡിപ്പിക്കാൻ ശ്രമിച്ച രാഷ്ട്രീയക്കാരന്റെ പതിനാറടിയന്തരം  ചാനലിൽ ആഘോഷിച്ചു  തകർത്തു . അത് പിന്നെ ഞങ്ങൾ എല്ലാം കൂടി അങ്ങ് ആഘോഷമാക്കി.ഇത്രയൊക്കെ പോരെ?

വായിച്ചു അനിയാ ദേഹത്ത് തൊടാതെ അല്പ്പം നീങ്ങി നില്ക്കാമോ എന്ന് ചോദിച്ചു പോയാൽ വള്ളം കളി അലങ്കോലം ആകും എന്ന് ഭയന്ന് , നമ്മുടെ ഒക്കെ സന്തോഷത്തിനു വേണ്ടി  എല്ലാം സഹിച്ചു നിന്ന ആ സ്ത്രീയെ നാം ആദരിക്കേണ്ടത്ണ്ട ത് തന്നെ സംശയമില്ല .

അല്ല സിനിമ വിശേഷം .. അന്യ ഭാഷാ ചിത്രങ്ങൾ ക്ക്  തകർപ്പൻ മറുപടിയുമായി  മലയാള സിനിമ ജൈത്രയാത്ര തുടങ്ങിയത് അറിഞ്ഞില്ലേ . ഓൾഡ്‌ ആൻഡ്‌ ന്യൂ  ജന റേ ഷൻ ഒരുമിച്ചാ തിരിച്ചടി .

ഇതിൽ ഒരടി ഏറ്റു വാങ്ങി വരുന്ന വഴിയാ അനിയാ ഞാൻ .കരണം അടച്ചു ആയി പോയി അടി എന്ന് മാത്രം .

അത് ആ പാടു കേട്ടപ്പോലെ തോന്നി അണ്ണൻ ഗീതാഞ്ജലി കണ്ടു കാണും എന്ന് . പ്രിയദർശൻ മോഹൻലാലിന്റെ അഭേദ്യമായ കൂട്ട് കേട്ട് , മണിച്ചിത്രത്താഴിന്റെ  രണ്ടാം ഭാഗം മേനക സുരേഷിന്റെ മകളുടെ അരങ്ങേറ്റം , വർ ഷ ങ്ങള്ക്ക് ശേഷം വിദ്യാസാഗർ  ഇതിൽ കൂടുതൽ ഒക്കെ എന്ത് വേണം . അല്ല ഈ പടത്തിലെ ഏതോ മര്മ്മ പ്രധാനമായ റോൾ അഭിനയിക്കാൻ വിളിച്ചപ്പോൾ അല്ലേ നമ്മുടെ ഇപ്പോളത്തെ  സ്ഥലം അഹങ്കാരി നിവിൻ  പോളി ഫോണ്‍ എടുക്കാതിരുന്നത്

അത് തന്നെ ആ റോൾ നമ്മുടെ ഋതു പയ്യൻ നിഷാൻ ആണ് ചെയ്യുന്നേ .കൂടാതെ സർവശ്രീ ബ്ലാക്ക്‌  ബെൽറ്റ്‌ മോഹൻലാൽ , നാസർ , കീർത്തി സുരേഷ് , ഇന്നസെന്റ് , മധു . സീമ , ഗണേഷ് , സിദ്ദിഖ് , സ്വപ്ന മേനോൻ  തുടങ്ങിയവരാണ് താര നിരയിൽ  സുരേഷ് ഗോപി ഒരു സീനിൽ വരുന്നു . സെവൻ  ആർട്സ് ആണ് ഈ ചിത്രം വിതരണം ചെയ്യുന്നേ

അത്  ഇരിക്കട്ടെ  പടം എങ്ങനെ ? ഈ ചിത്രത്തോടെ ലാലേട്ടൻ ഒരു തിരിച്ചു വരവ് നടത്തി നമ്മെ അനുഗ്രഹിക്കാനുള്ള സാദ്ധ്യതകൾ ......

പൊന്നനിയാ  ലോകപാൽ വരെയൊക്കെ നമുക്ക് കൂകാനുള്ള ശേഷി എങ്കിലും ഉണ്ടായിരുന്നു . ഇതൊക്കെ ആകുമ്പോൾ പടം തീരുമ്പോൾ എത്രപേർക്ക് കൂകാൻ ഉള്ള ശേഷി ഉണ്ടാകും എന്ന് കണ്ടു തന്നെ അറിയണം

അല്ല അതെന്താ

അനിയാ ഇരട്ട പെണ്‍കുട്ടികൾ (ഗീത - അഞ്ജലി ) രണ്ടു പേരും ഒരാളെ പ്രേമിച്ചിരുന്നു . അഞ്ജലിയെ ആണ്  ലവൻ  പ്രേമിക്കുന്നത് എന്നറിഞ്ഞു ഗീത ആത്മഹത്യ ചെയ്യുന്നു . (രണ്ടു പേരും തമ്മിൽ ഗീതയ്ക്കു കണ്ണാടി ഉണ്ട് എന്ന വ്യത്യാസം മാത്രമേ ഉള്ളു ) അഞ്ജലിയുടെയും അനൂപിന്റെയും (ലവൻ -നിഷാൻ ) കല്യാണത്തിനായി  അവരുടെ പഴയ വീട്ടിൽ വരുന്ന യുവ മിഥുനങ്ങളെ  ഗീതയുടെ പ്രേതം വേട്ടയാടുന്നു . പിന്നെ സണ്ണി സാർ  വരുന്നു.കുറച്ചു അശ്ലീലം കുറച്ചു കോമാളിത്തരം പിന്നെ ഒരു . മുട്ടൻ ക്ലൈമാക്സ്  കൂടെ അസ്വദിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക്  പോകാം .(വേണമെങ്കിൽ അടുത്ത ഷോ ക്ക്  നിൽക്കുന്നവരെ നോക്കി മനസ്സിൽ സാഡിസ്റ്റിക്ക്  ആയി സന്തോഷിക്കാം .).നാദിയ കൊല്ലപ്പെട്ട രാത്രിയിൽ , ചാരുലത (പ്രിയാമണി ) ഇതൊക്കെ കണ്ടവർക്ക്  ഈ ചിത്രം എങ്ങോട്ടാണ് പോകുന്നത് എന്ന് ആദ്യ  പത്തു മിനിട്ടിനുള്ളിൽ മനസ്സിലാകും .പിന്നെ പഴയ മണിച്ചിത്രത്താഴിനെ  മൊത്തത്തിൽ ഒരു ക്രിസ്ത്യൻ പശ്ചാത്തലത്തിൽ എടുത്തു വെച്ചിട്ടുണ്ട്  (മണിച്ചിത്രത്താഴിനു  പകരം കൊന്തയും കുരിശും ആക്കിയാൽ പുതുമ ആകുമെങ്കിൽ  മലയാളത്തിൽ ഇത്രയും പുതുമയുള്ള ഒരു ചിത്രമില്ല .നെടുമുടിക്ക് പകരം ബേബിച്ചൻ (മധു ) തിലകന് പകരം കദളിക്കാട്ട്  തിരുമേനി (നാസ്സർ, ബിഷപ്പ് പോലെ എന്തോ ആണ് ).വിനയ പ്രസാദിന്  പകരം  സ്വപ്ന മേനോൻ . (ആ കൊച്ചു പാവം കഷ്ട്ടപ്പെട്ടു ഇരുന്നും നിന്നും ഒക്കെ അഭിനയിക്കുന്നുണ്ട് !!!).പിന്നെ ഭൂത്  (രാംഗോപാൽ വർമ്മ ) മുതൽ ഒരു നൂറു പടം വെട്ടിയിട്ടുണ്ട്.സ്വന്തമായി  ചെയ്യുന്ന പാതകങ്ങൾ പോരാത്തതിനു  സ്ക്രിപ്റ്റ് എഴുതാനായി  അഭിലാഷ് നായർ , സംഭാഷണം ഡെന്നിസ് ജോസഫ്‌  തുടങ്ങിയവരെയും ഇറക്കിയിട്ടുണ്ട്  കിം: ഫല :

പിന്നെ കഥാപാത്രങ്ങൾക്ക് വ്യക്തത വ്യക്തിത്വം ഇതൊന്നും പ്രിയദർശനു  പറഞ്ഞിട്ടുല്ലതല്ലല്ലോ .ഇതിലും സംഗതിക്കു മാറ്റമൊന്നുമില്ല . സാധാരണ കുറെ നല്ല തമാശകൾ ഉണ്ടാകുന്ന  (പണ്ട് ) പ്രിയൻ  ചിത്രങ്ങളിൽ  ഇതിൽ അശ്ലീലം കലര്ന്ന കുറെ വളിപ്പുകൾ മാത്രമാണ് ഉള്ളത് . പിന്നെ ക്ലൈമാക്സ്‌  ആക് ഷൻ  പാക്ക്ഡഡ്  എന്നൊക്കെ പറയാവുന്ന രീതിയിൽ ഉള്ള അവസാന രംഗങ്ങളിൽ  കൂട്ടച്ചിരിയും കൂകലും  കാരണം ആസ്വദിക്കാൻ പറ്റിയില്ല എന്നൊരു വിഷമം ബാക്കി.മുൻപോരു പോസ്റ്റിൽ പറഞ്ഞ പോലെ ഒരു നല്ല തിരകഥാകൃത്തിനെ കിട്ടിയാൽ അല്ലെങ്കിൽ ആ പണി സ്വയം ചെയ്യാനുള്ള കഴിവ് ഉണ്ടായിരുന്നു എങ്കിൽ പാവം വിനയൻ ഇവരെക്കളും ഒക്കെ നല്ല ചിത്രം എടുത്തേനെ എന്ന അഭിപ്രായത്തിനു അടിവര ഇടുന്നതാണ് ഈ ചിത്രം .നല്ലൊരു കഥയോ ഇല്ല .കുറഞ്ഞ പക്ഷം നെടുമുടിയും , കെ പി എ സി ലളിതയെയും പോലുള്ള ഒരു നല്ല സപ്പോര്ടിംഗ്  കാസറ്റ്‌ പോലും ഈ ചിത്രത്തിൽ ഇല്ല . ആകെ ഉള്ളത് ഇന്നസെന്റ്  കാണിക്കുന്ന കുറെ വളിപ്പുകൾ മാത്രം

അപ്പോൾ പതിവ് പോലെ ലാലേട്ടനെ ഉപയോഗിച്ചില്ല .അതിരിക്കട്ടെ പുതുമുഖം കീർത്തി എങ്ങനെ ?

ഒറ്റ വാചകത്തിൽ ബിലോ ആവറേജ് എന്ന വിശേഷണം ആകും ആ കുട്ടിക്ക്  ചേരുക .ഒരു പക്ഷെ ഒരു തുടക്കക്കാരിക്കു താങ്ങാൻ പറ്റുന്നതിലും വലിയൊരു പണിയാണ് ഇവിടെ ആ കുട്ടിക്ക് കിട്ടിയത് .എങ്കിൽ പോലും ഇരട്ട കുട്ടികളെ അവതരിപ്പിക്കുമ്പോൾ  ശരീരഭാഷയിലോ സംഭാഷണത്തിലോ  ഒരു വ്യത്യസ്തതയും കൊണ്ട് വരാൻ ഉള്ള ശ്രമം പോലും ആ കൊച്ചു കാണിക്കുന്നില്ല


അപ്പോൾ ചുരുക്കത്തിൽ

അടുത്തതായി  മലയാളത്തിൽ ലാൽ ചെയ്യുന്ന സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി ആണോ ഈ ചിത്രം എന്ന് എനിക്ക് സംശയം ഉണ്ട് പടം കഴിഞ്ഞു ഇറങ്ങുമ്പോൾ ഇറങ്ങാൻ പോകുന്ന ആ  ചിത്രത്തിന്റെ പേര് മാത്രമേ മനസ്സിൽ തങ്ങി നിൽകു

ആണോ അതേതാ അണ്ണാ

കൂതറ !!!!!!

Saturday, October 12, 2013

ഇടുക്കി ഗോൾഡ്‌ (കഞ്ചാവിന്റെ പരസ്യ ചിത്രം !!!)

എതൊരു സിനിമയും വിവാദം  ആകുമ്പോൾ അഥവാ  വിവാദങ്ങളിൽ ചെന്ന് പെടുമ്പോൾ  ബോധമുള്ളവൻ മനസ്സിലാകേണ്ടത്  എന്താണ് ?

ചോദ്യം വ്യക്തമല്ല അണ്ണാ .....എവിടെ ആരുടെ എന്ത്  വിവാദം? പണ്ടൊക്കെ വല്ല വർഷത്തിൽ ഒന്ന് രണ്ടോ ആയിരുന്നു ഇന്ന് വന്നിട്ട്  ദിവസത്തിൽ രണ്ടു എന്ന കണക്കു. ഓരോ ചാനലിലും ഓരോന്നല്ലേ

അനിയാ ഇന്നലെ ഇടുക്കി ഗോൾഡ്‌ എന്നൊരു ചിത്രം കാണാൻ ഇടയായി .പ്രസ്തുത ചിത്രത്തിന്റെ  ഒരു പോസ്റ്റർ അതും ആ സിനിമയുടെ  അണിയറ പ്രവർത്തകർ ആരും അറിയാതെ (വന്ദനം സിനിമയിൽ മോഹൻലാൽ മുകേഷിനോട്‌ നായികയുടെ മാല പൊട്ടിക്കാൻ പറയുന്ന രംഗത്ത്‌  "അപ്പോൾ അവിടെങ്ങും ആരുമില്ല " എന്ന് പറയുന്ന ഭാവം ) പുറത്തിറക്കുകയും അത് വിവാദം ആയി എന്ന് സ്വയം പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തെ കുറിച്ചാണ് ഇവിടെ  പരാമർശം .

നേരത്തെ ചോദിച്ച ചോദ്യത്തിന്റെ ഉത്തരം ഇപ്രകാരം : സ്വന്തം സാധനം ചിലവാകാനായി വലിയ സാധ്യത ഒന്നും ഇല്ലാതാകുമ്പോൾ ആണ് പലരും വിവാദങ്ങളെ കൂട്ട് പിടിക്കുന്നത്‌ , ഇവിടെയും സ്ഥിതി മറിച്ചല്ല .

മലയാള സിനിമയിൽ മാറ്റത്തിന്റെ കാഹളം മുഴക്കിയ ആൾക്കാരിൽ പ്രമുഖനായ ആഷിഖ് അബു എന്ത് ചെയ്താലും മലയാളത്തിലെ പ്രബുദ്ധരായ ബുദ്ധിജീവി സമുഹം ഒന്നടങ്കം അദ്ദേഹത്തിന്റെ പിന്നിൽ ഉറച്ചു നിൽക്കും . പിന്നെ ഇതൊക്കെ ന്യുനപക്ഷങ്ങൾക്കെതിരെ ഉള്ള സവർണ്ണ ഫാസിസ്റ്റ് അജണ്ടയുടെ അഥവാ പാർശ്വവല്ക്കരിക്കപ്പെട്ട  ജന സമൂഹത്തിന്റെ നൈര്യദരങ്ങലുടെ  ആത്മ  സന്ത്രാസങ്ങൾ ആയുള്ള .......

പൊന്നനിയാ  നിറുത്ത്  അത് നീ പോയി  നിന്റെ കൊലയാളി .കോം  ൽ  പ്രസംഗിക്കെടെ . എന്റെ അഭിപ്രായം ഒരു വര വരച്ചിട്ടു ഇതു ദൈവമാണ് എന്ന് സങ്കൽപ്പിക്കു എന്ന് പറയുന്നത് പോലും തെറ്റാണു എന്ന് പഠിപ്പിക്കുന്ന , ഇത്രയും കാലത്തിനു ശേഷവും കർശനമായി അത് പാലിക്കപ്പെടുകയും ചെയുന്ന ഒരു  വിശ്വാസത്തിൽ  നിന്നും വരുന്നയാൾ  ഇതര വിശ്വാസങ്ങളിൽ കേറി ഈ വക  പരിപാടി കാണിക്കുന്നിടതാണ്, അത് ന്യായീകരിക്കപ്പെടുന്നിടതാണ്   പണ്ട് നമുക്ക് ഉണ്ടായിരുന്ന പരസ്പര ബഹുമാനം എന്ന സംഗതി  ഇല്ലാതാകുന്നത്  എന്നതാണ് . അത് ഹുസൈണ്‍ ആയാലും  അബു ആയാലും . അല്ലാതെ ഈ ബാബു ജനർധനന്റെ  ചിത്രത്തിൽ ഒക്കെ കാണിക്കുന്നത് പോലെ മുക്രിയുടെ മകൾ  അമ്പലത്തിൽ  വന്നു തിരുവാതിര കളിക്കാതെ ഇരിക്കുന്നത് കൊണ്ടല്ല .സ്വന്തം കഴിവുകേട് മറയ്ക്കാൻ , അഥവാ വ്യക്തിപരമായ നേട്ടങ്ങൾക്ക്  വേണ്ടി ഈ വക  പരിപാടികൾ ചെയ്യുന്നവർ ഒരു നിമിഷം ഈ സമുഹത്തിന് ഇവനൊക്കെ ചെയ്യുന്ന ദോഷത്തെ പറ്റി ഒരു നിമിഷം ചിന്തിച്ചെങ്കിൽ എന്ന് ഓര്ത് പോകുന്നു . കൂട്ടത്തിൽ  പറഞ്ഞോട്ടെ ഈ വക  പരിപാടി ഇറക്കുന്നവർക്ക്  ഒരിക്കലും ഏതെങ്കിലും  ജാതി മത ചിന്തകൾ  എന്തെങ്കിലും ഉണ്ടെന്നു ഞാൻ കരുതുന്നില്ല (പത്രത്തിൽ ജഗന്നാഥ വർമ്മ പറയുന്ന പോലെ " അർക്കെന്നാ പോയാലും എനിക്ക് പത്തു കോപ്പി കൂടുതൽ വില്ക്കണം " എന്നത് മാത്രമാണ് ഈ ഒരു വിഭാഗത്തിന്റെ  മനസികവസ്ഥയയായി ഞാൻ മനസിലാക്കുന്നത്‌ .

അണ്ണാ  പ്ലീസ്‌  കാട് കേറരുത്

വിവരവും സാമൂഹ്യ ബോധവും ഒക്കെ ഉണ്ടെന്നു സാധാരണ ജനം കരുതുന്ന ആൾക്കാർ നിരുത്തരവാദപരമായി ചെയ്യുന്ന ഇത്തരം പ്രവർത്തികളും അതിനെ കക്ഷി തിരിഞ്ഞു ഉള്ള ന്യായീകരണവും ആണ്   കേരളത്തിൽ  കൈ വെട്ടു കേസ് പോലുള്ള സംഭവങ്ങൾ ഉണ്ടാക്കുന്നത്  എന്ന് ഞാൻ വിശ്വസിക്കുന്നു (ഒരു വിഭാഗവും മോശമല്ല എന്ന് കൂടി  പറഞ്ഞോട്ടെ )


അല്ല അണ്ണാ ഈ ചിത്രം.... അതല്ലേ നമ്മുടെ വിഷയം

ഇനി നീ പറഞ്ഞ കാഹളം ....ജീവിതത്തിൽ ആകെ മൊത്തം സാൾട്ട് ആൻഡ്  പെപ്പർ  എന്ന ഭേദപ്പെട്ട ചിത്രം ചെയ്ത  ആഷിഖ് അബു എന്ന സംവിധായകൻ  സ്വന്തം കഴിവു  കൊണ്ട്  എന്നതിൽ ഉപരി മാധ്യമങ്ങളെ വൃത്തിയായി  ഉപയോഗിച്ചാണ്‌  ഇന്നത്തെ ബുജി സംവിധായകൻ ആയതു എന്നതും തല്ക്കാലം മറക്കാം മണിയൻ പിള്ള രാജു , പ്രതാപ്‌ പോത്തൻ , വിജയ രാഘവൻ , ബാബു ആന്റണി , രവീന്ദ്രൻ എന്നെ അഞ്ചു സുഹൃത്തുകളുടെ കഥ (?) പറയുന്ന  ഈ ചിത്രത്തിന്റെ കഥ സന്തോഷ്‌ എച്ചികാനം എഴുതിയ അതെ പേരിലുള്ള ഒരു കഥയിൽ  നിന്നാണ്  എടുത്തിട്ടുള്ളത് . തിരക്കഥ ദിലീഷ് നായർ , ശ്യാം പുഷ്ക്കരൻ എന്നിവർ  ഒരുക്കുമ്പോൾ എം രഞ്ജിത്ത് ഈ ചിത്രം നിർമ്മിക്കുന്നു ബിജിബാലിന്റെ  സംഗീതവും സൈജു  ഖാലിദിന്റെ ക്യാമറയും സംഗതി വട്ടം എത്തിക്കുന്നു .ഇനി കഥ ,മേല്പ്പറഞ്ഞ സംഗതി തുടങ്ങുന്നത്  ചെക്കസ്ലോവാക്യയിൽ നിന്ന് മൈക്കൽ (പ്രതാപ്‌ പോത്തൻ ) എന്നയാൾ നാട്ടിൽ എത്തുന്നതോടെയാണ് . നാട്ടിലെത്തിയ അയാൾ അയാളുടെ സ്കൂളിലെ  സഹപാഠികൾ  ആയ  മദൻ (മണിയൻ പിള്ള രാജു . ഇയാൾ നാട്ടിൽ ഒരു ചെടികളുടെ  നേഴ്സറി നടത്തി കഴിയുന്നു ഭാര്യയുമായി വിവാഹമോചനത്തിന്റെ അവസാന ഘട്ടത്തിൽ ) . രവി (രവീന്ദ്രൻ  : അവിവാഹിതനും രാവിലെ ഉണർന്നാൽ ഉടൻ കഞ്ചാവ്  വലിച്ചു കയറ്റുന്ന ആളുമായ ഇദ്ദേഹം ഒരു ഫോട്ടോഗ്രാഫർ ആണ് ) .രാമൻ (വിജയരാഘവൻ :സ്കൂളിലെ  ഗ്രൂപ്പിലെ സഖാവ് , ഭാര്യ നേരത്തെ മരിച്ചു , ബംഗ്ലൂരിൽ പഠിക്കുന്ന മകൻ .മറ്റൊരു വിവാഹം കഴിച്ചു ) ആന്റണി (ബാബു ആന്റണി : സ്കൂളിലെ  ഗ്രൂപ്പിലെ കാരാട്ടെ വിദഗ്ധൻ , ഇപ്പോൾ ഒരു വെള്ളക്കാരിയെ കെട്ടി മട്ടാഞ്ചേരിയിൽ റെസ്റ്ററെന്റ്  നടത്തി  അനുസരണയുള്ള ഭർത്താവുദ്യോഗം ).പത്രപരസ്യം വഴിയും അല്ലാതെയും പഴയ സുഹൃത്തുക്കളെ കണ്ടെത്തുന്ന മൈക്കിൽ എല്ലാവരും ഒരുമിച്ചു ഇടുക്കിയിലെ പഴയ ചെറുതോണി സ്കൂളും പരിസരവും സന്ദർശിക്കാൻ പരിപാടി ഇടുന്നു .അങ്ങോട്ട്‌  തിരിക്കുന്നു

കൊള്ളാമല്ലോ നല്ല പുതുമയുള്ള പശ്ചാത്തലം .... ഇതു കലക്കും അണ്ണാ

പക്ഷെ ഇത്രയും കലക്കി കഴിയുമ്പോൾ സിനിമയുടെ മുക്കാൽ പങ്കും തീരും എന്നതാണ് സത്യം .ഇനിയാണ് കഥ . നോണ്‍ ലീനിയർ രീതിയിൽ പഴയ കാലവും പുതിയ കാലവും ഇടകലർത്തി  പറയുന്നതിനിടക്ക്  പണ്ട് ഈ അഞ്ചംഗ സംഘം കൂടാറുള്ള സ്ഥലത്തിന് അടുത്ത് കൂടി കടന്നു പോകുന്ന  വേറൊരു പയ്യനുണ്ട് . സ്കൂൾ ജീവിതത്തിനവസാന കാലത്തിൽ ഇവരുടെ കഞ്ചാവ് വലി പിടികൂടുന്നത് ഈ പയ്യന്റെ ഒറ്റു  ആണെനെന്നു കരുതി അഞ്ചംഗ സംഘം ഇവനെ തല്ലി  ചതച്ചു വെള്ളത്തിൽ  ഇടുന്നുണ്ട് . ഇടുക്കിയിൽ എത്തുന്ന സംഘം  ഒരു ഒറ്റയാന്റെ മുന്നിൽ പെട്ട് ചിതറി ഓടുന്നു ഇവര എല്ലാവരും എത്തുന്നത്‌ പണ്ട് തല്ലിയ പയ്യന്റെ കഞ്ചാവ് കൃഷിയിടത്താണ് . അന്ന് ഇവരുടെ ആക്രമണത്തിൽ ഒരു കണ്ണ് നഷ്ട്ടപ്പെട്ട പയ്യന് (സംവിധായകൻ ലാൽ ) പ്രതികാര ദാഹിയായി തോക്കെടുക്കുന്നു . അഞ്ചംഗ സംഘം വിറച്ചു നിൽക്കുമ്പോൾ ലാലിന്റെ പയ്യൻ ഇതൊക്കെ അപ്പച്ചന്റെ ഓരോ തമാശയല്ലേ . അദ്ദേഹം എത്രയും കാലം മനസ്സ് നിറയെ നിങ്ങളോടുള്ള സ്നേഹവുമായി കാത്തിരിക്കയായിരുന്നു എന്ന് പറയുന്നു .എല്ലാവരും കെട്ടിപിടിച്ചു പിരിയുന്നു .( സത്യമായും അവസാന രംഗങ്ങളിൽ ഉറക്കം വന്നു കണ്ണ് അടഞ്ഞു പോയത് കൊണ്ട് മർമ്മ  പ്രധാനമായ'  വല്ലതും വിട്ടോ എന്നറിയില്ല )

ഇങ്ങനെ ഒരു ചിത്രത്തിന്  എങ്ങനെ A സർട്ടിഫിക്കറ്റ് കിട്ടാതെ പോയി എന്ന് എനിക്ക് മനസിലാകുന്നില്ല .ഒരിക്കലും കുട്ടികളെ  കാണിക്കാൻ പാടില്ലാത്ത ഒരു ചിത്രമാണ് ഇതു എന്ന് ഞാൻ കരുതുന്നു . ഈ ചിത്രത്തിൽ നിന്ന് ഒരാള്ക്കു മനസിലാകുന്നത് . സ്കൂൾ ജീവിതം മുതൽ  മദ്യം , ബീഡി , കഞ്ചാവ്  എന്നിവ ഉപയോഗിക്കുന്നത് കൊണ്ട് ആർക്കും   ഒന്നും സംഭവിക്കില്ല  എന്നതാണ് . മുഴുവൻ സമയ കഞ്ചാവ് വലിക്കാരനായ രവിക്ക് പോലും പ്രത്യേകിച്ചു ഒരു കുഴപ്പവും ഇല്ല . സിനിമയുടെ തുടക്കത്തിൽ  ഒരു മുന്നറിയിപ്പ് മാത്രം കാണിച്ചാൽ തീർന്നൊ  ഇവന്മാരുടെ ഒക്കെ സാമൂഹ്യ പ്രതിബദ്ധത ?കഞ്ചാവിൽ തുടങ്ങുന്ന ശീലമാണ് പിന്നീടു കൂടുതൽ വലിയ മയക്കു മരുന്നുകളിലെക്കും അതിന്റെ അടിമത്വത്തിലേക്കും നയിക്കുന്നത്  എന്നിരിക്കെ തികച്ചും ലഘവതവത്തോടെ ആണ് സംവിധായക പ്രതിഭ ഈ വിഷയം കൈകാര്യം ചെയ്തത് എന്ന് പറയാതെ വയ്യ . ഈ ചിത്രത്തിൽ  വളരെ കുറച്ചു കഥാപാത്രങ്ങൾ മാത്രമേ കഞ്ചാവ് ഉപയോഗിക്കാതെ ഇരിക്കുന്നുള്ളു.ഇവരീ  പറയുന്ന കാലഘട്ടത്തിൽ  ബീഡി വലിക്കുന്നവർ തന്നെ വലിയ പുള്ളികൾ ആയിരുന്നു എന്നിരിക്കെ ആ കാലഘട്ടത്തിലെ  സ്കൂൾ പിള്ളേർ പുല്ലു പോലെ മദ്യപിക്കുകയും ,പുകവലിക്കുകയും കഞ്ചാവ് അടിക്കുകയും ചെയ്തിരുന്നു എന്ന് പറയുന്നത് കഷ്ടമല്ലേ അനിയാ ?.വീണു കിടക്കുന്നവനെ ചവിട്ടുന്ന ആ സ്വഭാവം എപ്പോളും തന്നിൽ  ഉണ്ടെന്നു ബാബു ആന്റണിയോട്  തേനീച്ച കുത്തിയാൽ പോലും ഒരു ഭാവവും വരാത്ത മുഖം ആണെന്ന് പറയിക്കുമ്പോൾ കാണാൻ  ഉണ്ട് . (കഥാപാത്രത്തോട് പറയുന്ന ഒരു സംഭാഷണം ആണെങ്കിൽ ബഹുമാനപ്പെട്ട ബെസ്റ്റ് ആക്ടർ മമ്മുട്ടിയോട് ഈ ഡയലോഗ് ആരെ കൊണ്ടെങ്കിലും പറയിക്കാൻ ധൈര്യപ്പെടുമോ എന്നാലോചിക്കുക ശ്രീ ആഷിഖ് ).

അല്ല നായികാ ഇല്ലാത്ത ആദ്യ സിനിമ എന്നൊരു പുതുമ അവകാശപ്പെടനില്ലേ ഈ ചിത്രത്തിന് ?

അതിന്റെ ഒരു കുറവേ ഉള്ളു ഈ ചിത്രത്തിന്  ഒന്നോ രണ്ടോ അനൂപ്‌ മേനോൻ മോഡൽ   നായികമാരും കൂടെ ഉണ്ടായിരുന്നേൽ തികഞ്ഞെനെ .അവരെയും കഞ്ചാവ് വലിപ്പിച്ചാൽ ബഹു ജോർ !!

അല്ല ചുരുക്കത്തിൽ

 ഈ മഹാ അത്ഭുദത്തിനു കാരണമായ ചെറു കഥ ഞാൻ വായിച്ചിട്ടില്ല . സിനിമ എന്ന നിലയിൽ വളരെ  മോശപ്പെട്ട ഒരു ന്യൂ  ജനറേഷൻ  പടപ്പ്  എന്ന് ഒറ്റ വാക്കിൽ പറയാം . മുകളിൽ  എഴുതിയ കഞ്ചാവിന്റെ പരസ്യ ചിത്രം എന്ന  തലക്കെട്ട്‌  ഒട്ടും അതിശയോക്തി അല്ല എന്ന് പറയുമ്പോലെ  ചിത്രം ശരിക്കും പൂർത്തിയാകു 

Tuesday, October 1, 2013

സക്കറിയയുടെ ഗർഭിണികൾ (ഗർഭം ഗർഭം സർവത്ര !!!!)

ഈ വർഷത്തെ സുപ്പർ ഹിറ്റ്‌ ചിത്രം ഇതു വരെ കണ്ടില്ലേ അണ്ണൻ ?

ഏതാടേ ഈ നമ്മളറിയാത്ത സുപ്പർ ഹിറ്റ്‌ . ഓ .. സോറി ഇക്കാലത്ത് ഹിറ്റും ഫ്ലോപ്പും ഒക്കെ തീരുമാനിക്കുന്നത്‌  ജനങ്ങൾ  അല്ലല്ലോ .

അതെന്താ അണ്ണാ ഒരു അർഥം വെച്ച സംസാരം ?

പിന്നെ അല്ലാതെ? ഇവിടെ നീയടക്കമുള്ള  സകല അവലോകന വീരന്മാരും ഒറ്റ ശ്വാസത്തിൽ ആ വർഷത്തെ സുപ്പർ ഹിറ്റ്  എന്ന് വാഴ്ത്തിപ്പാടിയ  പ്രാഞ്ചിയേട്ടൻ  ഒരു വിജയമേ ആയിരുന്നില്ല എന്ന് പ്രസ്തുത ചിത്രത്തിന്റെ സംവിധായകൻ  കും നിർമ്മാതാവായ  രഞ്ജിത് പ്രഖ്യാപിച്ചപ്പോൾ കണ്ണ് നിറഞ്ഞു പോയി അനിയാ . വേറൊന്നും കൊണ്ടല്ല  ആ വർഷത്തെ അവലോകനത്തിൽ പ്രസ്തുത പടം വലിയ വിജയം ആയിരുന്നില്ല എന്ന് പറഞ്ഞതിന് ഞാൻ കേട്ട തെറി അറിയാതെ ഓർത്തു  പോയി എന്ന് മാത്രം.

ശ്ഹെ .. ഇതൊക്കെ കഴിഞ്ഞ കാര്യങ്ങൾ .... നമുക്ക് ഈ വർഷത്തെ സുപ്പർ ഹിറ്റ്‌  .....

അനിയാ  നീ ശ്രിംഗാരവേലനാണോ ഉദേശിച്ചേ ..... അത് ഞാൻ പറഞ്ഞില്ലേ ?

നിങ്ങൾ ഈ കാലത്ത് ഒന്നുമല്ലേ ജീവിക്കുന്നേ ? അനീഷ്‌ അൻവർ  എന്ന നവാഗത (എന്ന് ഞാൻ കരുതുന്നു ) സംവിധായകൻ സംവിധാനം ചെയ്തു അദ്ദേഹവും നിസ്സാം റാവുത്തറും ചേർന്ന് തിരക്കഥ ഒരുക്കിയ സക്കറിയയുടെ ഗർഭിണികൾ പ്രദർശനത്തിനു എത്തിയ വിവരം അറിഞ്ഞില്ലേ? ലാൽ (സംവിധായകൻ ) പ്രധാന റോളിൽ ഗൈനക്കോളജിസ്റ്റ്  ഡോ സഖറിയ ആയി എത്തുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യ സൂസൻ ആയി ആശ ശരത്  എത്തുന്നു . ഇയാളുടെ  അടുത്ത്  എത്തുന്ന  ഗർഭിണി  കൽ ആയി  ഗീത , സനുഷ , സാന്ദ്ര തോമസ്‌ , റീമ കല്ലിങ്ങൽ  എന്നിവരാണ്‌  ഇവരെ കൂടാതെ  ഷാനവാസ് , ജോയ് മാത്യൂസ്‌  ( ഈ  നടനെ  ന്യൂ ജനറേഷൻ നരേന്ദ്ര പ്രസാദ്‌  എന്ന് വിളിക്കാൻ ആണ് എന്ത് കൊണ്ടോ എനിക്കിഷ്ട്ടം ), കൊച്ചു പ്രേമൻ ,പൊന്നമ്മ ബാബു , അജു വർഗ്ഗീസ് , ദേവി അജിത്‌  തുടങ്ങിയവരും  എത്തുന്നു

 അല്ല ഇറങ്ങുന്നതിനു മുൻപേ ഈ പടം വിജയിക്കും എന്ന് പറയാൻ കാരണം ?

അണ്ണാ  ചരിത്രം ... അത് നോക്കണം  ഇപ്പോളത്തെ  സ്ഥലം ട്രെന്റ്  എന്താണ് ? ഗർഭം / പ്രസവം  ഇതിൽ  ഒന്നല്ല  നാലു തരം  ഗർഭങ്ങൾ അല്ലെ നിരത്തി വീശിയിരിക്കുന്നത്‌ .

അല്ല നാല് തരം  എന്ന് വെച്ചാൽ ........

അവിഹിതഗർഭം , വിവാദ ഗർഭം , കൌമാര ഗർഭം , വ്യാജ ഗർഭം ഇത്രയും വെറയിറ്റി  പോരെ ?  ഒരൊറ്റ ഗർഭത്തിനു  അതും വെറും സാധാരണം ഇത്രയും പബ്ളിസിറ്റി ഉണ്ടാക്കാമെങ്കിൽ ഇത്രയും വൈവിധ്യമാർ ന്ന ഗർഭങ്ങൾ ഉണ്ടാക്കുന്ന ആ മാധ്യമ പ്രേക്ഷക ശ്രദ്ധ ഒന്നാലോചിച്ചേ . ഇനി അതും പോരെങ്കിൽ  നാലഞ്ച്  കഥകൾ, പോരെങ്കിൽ സുപ്പർ  താരങ്ങൾ ചെയ്യുമ്പോൾ ലോക്കൽ ലിംഗ്വിസ്റ്റിക് ഡയലെക് റ്റ  എന്നും  താഴെ ഉള്ള  വല്ലവനും ചെയ്താൽ മിമിക്രി എന്ന് പറയുന്ന പ്രാദേശിക ഭാഷാ കലാപരിപാടി .പിന്നെ  അനൂപ്‌ മേനോന്റെ ചിത്രങ്ങളിൽ കാണുന്ന മിടുക്കികളായ ന്യൂ ജനറേഷൻ സ്ത്രീ കഥാപാത്രങ്ങൾ  .പിന്നെ പെടുക്കുക തുറുക തുടങ്ങിയ വാക്കുകൾ  അടങ്ങിയ സംഭാഷണവും ഈ മലയാള പ്രേക്ഷക തെണ്ടികൾക്കു ഇനി എന്നാ  വേണമെന്നാ

ഒന്നും വേണ്ട അനിയാ എനിക്ക് ബോധിച്ചു  അപ്പോൾ നീ സിനിമ കണ്ടോ ?

എവിടെ ? സാമുവലിന്റെ  സോറി സക്കറിയയുടെ ഗർഭം  ഛെ..... പിന്നെയും തെറ്റി  ഗർഭിണികൾ  എന്ന് സേർച്ച്‌ ചെയ്തു കിട്ടിയതും  ബാക്കി അനുകാലികവും ഒക്കെ ചേർത്തു ഉൽപ്പാദിപ്പിച്ചു എടുത്ത  സംഗതി എങ്ങനുണ്ട് ?

തകർപ്പൻ  ഇനി ബാക്കി ഞാൻ പറയാം  ഈ ചിത്രത്തിലെ ഗർഭങ്ങൾ ഇപ്രകാരം

1) അവിഹിത ഗർഭം : പണക്കാരനായ ഹരിയുടെ (ജോയ് മാത്യു ) സ്നേഹം കിട്ടാത്ത ഭാര്യ അനുരാധ (സാന്ദ്ര തോമസ്‌ ) ഹരിയുടെ സുഹൃത്തായ ജരനിൽ നിന്നും ഉണ്ടാക്കിയ ഗർഭം . എന്ന് ഹരി  ഒരു കാർ റേസ് അപകടത്തിൽ ഗുരുതരമായി പരികേറ്റു  മരിക്കുമോ  ഇല്ലയോ എന്ന് പറയാൻ പറ്റാത്ത അവസ്ഥയിൽ  ആണ് . അനൂപ്‌ മേനോന്റെ  തിരകഥയിൽ നിന്ന് നേരിട്ട് ഇറങ്ങി വന്ന അനുരാധക്ക് (ആ രീതി മോശമാണെന്ന് അഭിപ്രായമില്ല കാര്യം വ്യക്തമാക്കി എന്നേ  ഉള്ളു ) രണ്ടു ചോയിസ്  ഒന്ന്  ഹരി മരിക്കുകയാണെങ്കിൽ അയാളുടെതായി  ഈ കുഞ്ഞിനെ പ്രസവിച്ചു സ്വത്തു അടിക്കുക അല്ല അയാൾ ജീവിക്കുകയാണെങ്കിൽ  ഈ കുഞ്ഞിനെ അബോർട്ട്‌ ചെയ്തു നല്ല ഭാര്യയായി  ജീവിക്കുക. ചുരുക്കത്തിൽ ഹരിയുടെ ഭാവി  അവസ്ഥ എന്താണ് എന്നറിയുക ഇവരുടെ ജീവിതത്തിൽ തികച്ചും നിർണായകം  .(ഇതിനു ഒരു ഗൈനക്കോളജിസ് റ്റ്  ആയ അബോർഷനെ  ഒരിക്കലും അനുകൂലിക്കാത്ത  സഖറിയ എന്താണ് ചെയേണ്ടത് എന്ന് മാത്രം മനസിലായില്ല ).

അനന്തരം: സത്യമെല്ലാം അറിയുന്ന ഹരി ഭാര്യക്ക്‌  നിരുപാധികം മാപ്പ് നൽകി അവളുടെ ജാര കുഞ്ഞിനെ സ്വന്തം കുഞ്ഞായി കരുതി സന്തോഷമായി  തീരുമാനിക്കുന്നു  .കക്ഷത്തിൽ ഇരുന്നത് പോകാതെ  ഉത്തരത്തിൽ ഇരുന്നത്  എടുത്ത അനുരാധ ഹാപ്പി !!!

സമാപ്തം : നമ്മുടെ ജോയ് മാത്യു അവസാനം നിരുപാധികം മാപ്പ് പ്രഖ്യാപിക്കുന്ന  രംഗത്ത്‌  കുറച്ചു ഡയഗോൾസ്  വിടുന്നുണ്ട്  (ജരനോട്  ഫോണിൽ സ്വല്പ്പം  ഇംഗ്ലീഷ് അടക്കം ) അനിയാ  പെറ്റ  തള്ള സഹിക്കും എന്ന് തോന്നുന്നില്ല . പിന്നെ വീൽ ചെയറി ൽ  കമ്പ്യൂട്ടർ ഗെയിം കളിച്ചു നടക്കുന്ന ഇയാളാണ് മരിക്കുമോ ഇല്ലയോ എന്ന് പറയാനാകാത്ത വ്യക്തി എന്ന് പറഞ്ഞാൽ  ...കഷ്ട്ടം


2) വിവാദ ഗർഭം : കന്യാസ്ത്രീ ആയിരുന്ന ജാസ്മിൻ ജെന്നിഫർ (ഗീത ) തിരുവസ്ത്രം  ഉപേക്ഷിച്ചു കിതൃമ മാർഗത്തിലൂടെ  ഗർഭധാരണം നടത്തുന്നു  (ഇതിൽ എന്താണ് ഇത്ര വിവാദം എന്ന് മാത്രം മനസിലായില്ല )..

അനന്തരം : ജാസ്മിൻ ജെന്നിഫർ സുഖമായി പ്രസവിക്കുന്നു. എന്ന് വെച്ച് കർത്താവിനോടാ  കളി ?? കൊച്ചു ശ്വാസം മുട്ടി മരിക്കുന്നു . ജാസ്മിൻ ഏതോ അനാഥാലയത്തിലെ കുട്ടികളെ  നോക്കി  കഴിയുന്നു

സമാപ്തം : ഇത്തരം ചിത്രങ്ങളിൽ എല്ലാം അടിവരയിട്ടു പറയുന്ന ഒരു സംഗതി എന്തെന്നാൽ സ്വന്തം വയറ്റിൽ ചുമന്നു പ്രസവിച്ചലെ അമ്മയാകു എന്നതാണ് . അതവരുടെ വിശ്വാസം ആകാം പക്ഷെ അവർക്ക്  ചുറ്റുമുള്ള  ഒരാൾ പോലും ഒരു ഓപ്ഷൻ ആയി പോലും ഒരു കുട്ടിയെ ദത്തെടുക്കുക എന്ന മാർഗം  പോലൊന്ന്  നിർദ്ദേശിക്കുന്നില്ല എന്നതാണ് കഷ്ട്ടം

3) കൌമാര ഗർഭം  : സൈറ (സനുഷ ) എന്ന പ്ലസ്‌  ടു   ക്ലാസ്സുകാരി സ്വയം സൈക്കിൾ ചവിട്ടി ഡോക്ടറുടെ വീടിലെത്തി  താൻ ഗർഭിണി ആണെന്നും പ്രസവിക്കണം എന്നും അറിയിക്കുന്നു .പ്രസവ ശേഷം കുട്ടിയെ വളർത്താൻ സൈറക്ക്‌  താല്പര്യമില്ല . ആർക്കെങ്ങിലും കുട്ടിയെ വളർത്താൻ കൊടുക്കാൻ വിരോധം ഇല്ല എന്നറിയിക്കുന്നതോടെ കുട്ടികൾ ഇല്ലാത്ത ഡോക്ടറും ഭാര്യയും കുട്ടിയെ ഏറ്റെടുക്കാൻ തീരുമാനിക്കുന്നു . സൈറയുടെ'മാതാപിതാകളുടെ  (ഷാനവാസ്‌ , ദേവി അജിത്‌ ) എന്നിവരുടെ സമ്മതത്തോടെ സൈറ   വീട്ടിലേക്കു താമസം  മാറ്റുന്നു

അനന്തരം  : പ്രസവിക്കുന്നു കുട്ടിയെ ഡോക്ടറിനെയും ഭാര്യയെയും ഏല്പ്പിച്ചു ബാംഗ്ലൂർ  പഠിക്കാൻ പോകുന്നു . അവസാനം ആരാണു കുട്ടിയുടെ അച്ഛൻ എന്നതും എന്തിനാണ് ആ കുട്ടിയെ പ്രസവിക്കാൻ തീരുമാനിച്ചതും എന്നതിനെ പറ്റിയുള്ള ചില സൂചനകൾ  നല്കി പോകുന്നു

സമാപ്തം : ഇവിടെ ഈ ഭാഗം ശരിക്കും പറഞ്ഞാൽ അഞ്ചു സുന്ദരികൾ എന്ന സിനിമ സമാഹാരത്തിലെ സേതുലക്ഷി എന്ന ആദ്യ ചിത്രം പോലെ നമ്മെ വേട്ടയാടെണ്ട ഒരു കഥ തന്തുവാണ് . എന്നാൽ തികച്ചും ബാലിശമായി എടുത്തു സംവിധയകൻ അത് നശിപ്പിച്ചു എന്നതാണ് സത്യം .എന്തിനു വേണ്ടി  ഈ കുഞ്ഞിനെ നശിപ്പിക്കാതെ പ്രസവിക്കാൻ ആഗ്രഹിച്ചോ  അത്  അല്പ്പമെങ്കിലും നടന്നതായി ഒരു സൂചന പോലും ഈ ചിത്രത്തിൽ ഇല്ല .പ്രസവ സമയത്ത്  ,
ഓപ്പറെഷൻ  തീയറ്റെരിൽ ഡോക്ടർ നേഴ്സ്   തുടങ്ങിയവർ മുഖവും തലയും എല്ലാം മറച്ചു നിൽക്കുമ്പോൾ ഇതൊന്നുമില്ലാതെ ആ റൂമിൽ നില്ക്കുന്ന ഡോക്ടറുടെ ഭാര്യ  കാണികളിൽ ചിരി ഉളവാക്കും

4) വ്യാജഗർഭം : സക്കറിയയുടെ ഹോസ്പിറ്റലിൽ നേഴ്സ്  ആയി ജോലി ചെയ്യുന്ന കാസർകോട്ടുകാരി  ഫാത്തിമ (റീമ കല്ലിങ്ങൽ ). നൈറ്റ്‌  ഡ്യൂട്ടി ചെയ്യാൻ വയ്യാത്തത് കൊണ്ട് ഗർഭിണി ആണെന്ന് കളവു പറയുന്നു . വായു നിറച്ച തലയിണ വയറിൽ കെട്ടി നടക്കുന്നു

അനന്തരം: കൂടെ ജോലി ചെയ്യുന്ന അജ്മലിനു ഫാത്തിമയെ ഇഷ്ടമാണ് .അവസാനം ഗർഭത്തോടെ  അവളെ വിവാഹം  കഴിക്കാൻ  തയ്യാറാകുകയും ചെയുന്ന അവസരത്തിലാണ്  കള്ളി വെളിച്ചത്താകുന്നത് . അതും മന്ദ ബുദ്ധിയെ പോലെ പെരുമാറുന്ന ഒരു സഹോദരനുമോതുള്ള ബാലിശമായ ഒരു  രംഗത്തിലൂടെ (കാറ്റു നിറയ്ക്കുന്ന തലവണയിൽ പഞ്ഞി വരുന്നതെങ്ങനെ എന്ന് എനിക്ക് ഇപ്പോളും മനസിലായില്ല ).

സമാപ്തം : ഏറ്റവും ബോർ ആയി എടുത്ത കഥ തന്തു ഇതാണ് എന്നാണ്  എനിക്ക് തോന്നിയത് . ഇതിൽ അവസാനം  ഫാത്തിമയുടെ കള്ളം പിടിക്കുമ്പോൾ അവര്ക്ക് കാസർകോട്‌ നേരിടേണ്ടി വന്ന കുറെ കഷ്ട്ടപ്പാട് പറയുമ്പോൾ  സകലരുടെയും മനസ്സലിയുന്നു . എന്നാൽ സത്യത്തിൽ ഇതൊന്നും തന്നെ കള്ളം കാണിച്ചു നൈറ്റ്‌  ഡ്യൂട്ടിയിൽ നിന്നും ഒഴിയാനുള്ള കാരണമല്ല. സത്യത്തിൽ ഇവര്ക്ക് നൈറ്റ്‌ ഡ്യൂട്ടി ചെയ്യാൻ പൊതുവേയുള്ള മടി അല്ലാതെ മറ്റു കാരണം ഒന്നുമില്ല  . ഇവര്ക്ക് പകരം  ആ  ജോലി ചെയ്യേണ്ടി വരുന്നവർക്ക്   ഒത്തിരി ബുദ്ധി മുട്ടുകൾ ഉണ്ടായേക്കാം എന്നതും ഇവർക്ക്  പ്രശ്നമല്ല . അങ്ങനെയുള്ള ആളുകള് തന്നെയാണ് നമ്മുടെ സമൂഹത്തിൽ ഭൂരിപക്ഷവും എന്നത് സത്യം . പക്ഷെ ബാക്കി ഉള്ള സകലരും അത് തികച്ചും ന്യായമാണ് എന്ന് സമ്മതിക്കുന്നത് ദഹിക്കാൻ പാടാണ് . ഒരു ഹോസ്പിറ്റലിൽ ജോലി ചെയുമ്പോൾ ഒരു സുപ്രഭാതത്തിൽ ഭർത്താവുണ്ട്  എന്നും ഗർഭമാണ്   എന്ന് പറയുന്നതും  . ഒരു പ്രസവ ആശുപത്രിയിൽ വായു നിറച്ച തലവണ കെട്ടി വെച്ച് നടന്നാൽ ആരും തിരിച്ചറിയില്ല എന്നതും ഒക്കെ പറയണമെങ്കിൽ , അഥവാ അത് വിശ്വസിക്കണം എങ്കിൽ  പ്രേക്ഷകരെ  പറ്റിയുള്ള ഇവരുടെ ഒക്കെ വിചാരം എന്തായിരിക്കണം .സ്വന്തം കാര്യം നേടാൻ വേണ്ടി എന്ത് കള്ളവും പറയുന്ന ഈ  'മിടുക്കിയെ ' ആരാധനയോടെ സ്നേഹിച്ചു കല്യാണം കഴിക്കുന്ന ഒരു മന്ദ ബുദ്ധി കൂടെ ആകുമ്പോൾ  ചിത്രം പൂർത്തിയായി .

മറ്റേ കേരള കഫെയിൽ  സകലരും കേരളാ കഫേയിൽ ചായ കുടിക്കാൻ വരുന്നു എന്ന പോലെയാണ്  ഈ ചിത്രത്തിൽ സക്കറിയയും ഗർഭിണികളും ആയുള്ള ബന്ധം .അതായിത്  അവരിൽ  ഒരാളിൽ  പോലും ഒരു സ്വാധീനവും  ചെലുത്താൻ ഇയാൾക്ക് ആകുന്നില്ല . സകലരെയും ഉപദേശിച്ചു വാശിക്ക് നന്നാകണം എന്നല്ല . ആ പണി നമ്മുടെ സത്യൻ അന്തിക്കാട്‌ , രഞ്ജിത് തുടങ്ങിയവർ  ചെയ്തോളും !!!)


അപ്പോൾ  അഭിനയമോ ?

എന്തോന്ന് അഭിനയം ? കുറെ പേർ  അവരോടു പറഞ്ഞത് ചെയ്തു . കുറെ പേർ ഓവർ  ആക്കി നശിപ്പിച്ചു . എങ്ങനെ അന്തവും കുന്തവും ഇല്ലാത്ത കഥയും സംവിധാനവും  ആകുമ്പോൾ ആരോട് എന്ത് പറയാൻ ? പിന്നെ നമുക്ക് ലാൽ  സ്വസിദ്ധമായ ശൈലിയിൽ ചിത്രത്തിൽ നിറഞ്ഞു നില്ക്കുന്നു . സനുഷ മനസിന്റെ വിങ്ങലാകുന്നു , റീമ കണ്ണ് നനയിക്കുന്നു  എന്നൊക്കെ കാച്ചാം  അത് നീ ചെയ്തൊളുമല്ലൊ അല്ലേ  .

പിന്നെ അല്ലാതെ .. അപ്പോൾ മൊത്തത്തിൽ ......?

പണി പഠിക്കുന്ന  സംവിധായകൻ തിരക്കഥാകൃത്ത്  എന്നിവർക്ക്   സംഭവിച്ച  ഒരു സമകാലീന ദുരന്തം.കഴുത്തിന്‌ മുകളിൽ ശൂന്യാകാശം മാത്രമുള്ള മലയാളികൾക്ക്  ഇതൊരു ആശ്വാസം ആയേക്കാം

Wednesday, September 25, 2013

ഏഴാമത്തെ വരവ് (Ezhamathe Varavu Review)

അണ്ണൻ എന്തൊക്കെ പറഞ്ഞാലും ശരി ഞാൻ ഇതിൽ കുറച്ചു പ്രതീക്ഷിക്കും

ഏതിലാ അനിയാ .........

ചുമ്മാ ജാഡ  ഇറക്കാതെ അണ്ണാ ഓണത്തിരക്കിൽ അണ്ണൻ നൈസ് ആയി എഴാമത്തെ വരവിനു കേറുന്നത് ഞാൻ കണ്ടല്ലോ . ഈ ചിത്രത്തിൽ എനിക്ക് ഭയങ്കര പ്രതീക്ഷയാണ് . മലയാള സിനിമയുടെ കുലപതികളായ എം ടി , ഹരിഹരൻ  എന്നിവര് ഒന്നിക്കുന്ന ചിത്രം പോരാത്തതിനു , നവയുഗ താരങ്ങളായ ഇന്ദ്രജിത്ത് , ഭാവന , വിനീത് (ഇതു തർക്ക  വിഷയമാണ്‌ ) ക്യാമറ എസ്  കുമാർ . ദീപക്  ദേവിന്റെ സംഗീതം  ഇതിലൊക്കെ കൂടുതൽ  എന്നാ വേണം .
 .
ഒന്നുംവേണ്ട പോരെ ? അനിയാ എഴുപതുകളുടെ തുടക്കത്തിൽ എം ടി എഴുതി ഹരിഹരൻ  സംവിധാനം ചെയ്തു ഷൂട്ടിംഗ് പൂർത്തി ആക്കിയ , എന്നാൽ സാങ്കേതിക കാരണങ്ങളാൽ  പുറത്തു വരാത്ത  ഒരു സിനിമ ഉണ്ടായിരുന്നു  "എവിടെയോ  ഒരു ശത്രു ". സുകുമാരൻ , വേണു നാഗവള്ളി  തുടങ്ങിയവർ പ്രധാന വേഷം ചെയ്ത  ഈ ചിത്രത്തിന്റെ സ്ക്രിപ്റ്റ് ആണ്  വലിയ മാറ്റങ്ങൾ ഒന്നും ഇല്ലാതെ  പുതിയ താരങ്ങളെ വെച്ച്  എടുത്തിരിക്കുന്ന ഏഴാമത്തെ വരവ് . സുകുമാരൻ അഭിനയിച്ച ഗോപിനാഥ മേനോൻ  എന്ന  പരുക്കനായ  എസ്റ്റേറ്റ് ഉടമയായി ഇന്ദ്രജിത്ത് എത്തുമ്പോൾ  വേണു നാഗവള്ളിയുടെ പ്രസാദ്‌ എന്ന ആർക്കിയോളജിസ്റ്റ്ട്ടിന്റെ വേഷത്തിൽ വിനീത് എത്തുന്നു (നേരത്തെ ഈ റോളിൽ നരേയ്ൻ ആണ് എന്നാണ് കേട്ടിരുന്നത് ).ഗോപിയുടെ ഭാര്യ ഭാനുവായി അനുരാധ ചെയ്ത റോളിൽ ഭാവന എത്തുന്നു ..

അല്ല കഥ ......

പുരാവസ്തു ഗവേഷകൻ ആയ പ്രസാദ്‌ , ചേര വംശത്തിന്റെ തലസ്ഥാനം വയനാട് ആയിരിക്കാം എന്ന തിയറിയുടെ  സാധൂകരണത്തിനുള്ള അന്വേഷണത്തിലാണ് അയാൾ .ഗവേഷണ  ആവശ്യത്തിനായി വയനാട്ടിൽ എത്തുന്ന ഇയാൾക്ക് താമസം ഒരുക്കിയിരിക്കുന്നത് പരുക്കനായ അതേ  സമയം സരസനുമായ  എസ്റ്റേറ്റ്  ഉടമ ഗോപിനാഥ മേനോന്റെ എസ്റ്റേറ്റ്‌ ബംഗ്ലാവിലാണ് .അവിടേക്ക് പോകുന്നതിനു മുൻപ്  പരിചയപ്പെടാനായി ഗോപിയുടെ വീട്ടിലെത്തുന്ന  പ്രസാദ്  തന്റെ പഴയ കോളേജിലെ കാമുകി ഭാനു ആണ് പ്രസാദിന്റെ ഭാര്യ എന്നറിയുന്നു . അവിടെ നിന്ന്  എസ്റ്റേറ്റ്‌ ബംഗ്ലാവിൽ എത്തുന്ന പ്രസാദിന് സഹായി ആയി അവിടുത്തെ ജോലിക്കാരൻ  നാഗുവും (മാമുക്കോയ ) മകൾ മാലയും (കവിത ) ആണുള്ളത് . മാലയുമായി അടുക്കുന്ന പ്രസാദിന് മാല അവിടുത്തെ ആദിവാസികളുടെ ആചാരങ്ങളും വിശ്വാസങ്ങളും പരിചയപ്പെടുത്തുന്നു.മാലയുടെ മരിച്ചു പോയ അമ്മ ആദിവാസി ആണ്  . ഇതിനിടെ അവിടെ കട്ടിൽ നിന്നും നരഭോജി ആയ  നരി ഇറങ്ങുന്നു .ആദിവാസികളുടെ വിശ്വാസം അനുസരിച്ച് പണ്ട്  ഭാര്യയാൽ ചതി പറ്റി  സ്വന്തം രൂപത്തിൽ തിരിച്ചു വരാൻ കഴിയാത്ത പോയ ഒരു ഒടിയനാണ് ഈ നരി . ഏഴു വർഷത്തിൽ ഒരിക്കൽ വന്നു ഏഴു സ്ത്രീകളെ കൊന്നു തിന്നിട്ടെ അത് തിരികെ പോകു .വിശ്വാസം പോലെ അഞ്ചു സ്ത്രീകള് നരിയാൽ കൊല്ലപ്പെടുന്നു . വിവരം അറിഞ്ഞു ശിക്കാരിയായ ഗോപിനാഥ മേനോൻ  എസ്റ്റേറ്റ്‌  ബംഗ്ലാവിൽ എത്തുന്നു . പുറകെ ഭാനുവും .ഇതിനിടെ ആറാമത്തെ സ്ത്രീയെയും നരി കൊല്ലുന്നു . ഏഴാമത്തെ വരവിൽ എന്ത് സംഭവിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ  ക്ലൈമാക്സ്‌ .

ഏഴാമത്തെ വരവ് എന്ന പേര് ഈ ചിത്രത്തിന്  യോജിക്കുന്നത് ആണെങ്കിലും എവിടെയോ ഒരു ശത്രു എന്ന പേര്  കുറെ കൂടി ചേരുമായിരുന്നില്ലേ എന്നാ തോന്നൽ  ബാക്കി . സംവിധായകന്റെ അശ്രദ്ധ പലയിടത്തും കാണാനുണ്ട് . ആദ്യമായി പ്രസാദും ഗോപിയും ഭാനുവും മദ്യപിക്കുന്ന രംഗത്തിൽ ഭാനു കാട് നഗരത്തെ വിഴുങ്ങുന്നത്തിനെ പറ്റി പറയുന്നതു  പോലുള്ള  ഭാഗത്തൊക്കെ സംവിധായകന്റെ ശ്രദ്ധക്കുറവു കൊണ്ടുള്ള കിതൃമത്വം അനുഭവപ്പെടുന്നു.ഹരിഹരൻ എഴുതി സംഗീതം പകർന്ന ഗാനങ്ങളിൽ  ഈ നിലാവിൻ എന്ന ഗാനം  നന്നായി.കുമാറിന്റെ ക്യാമറ ആണ് ഈ ചിത്രത്തിന്റെ മറ്റൊരു ഹൈ ലൈറ്റ് . ചിത്രത്തിന്റെ മൂഡിന് അനുസരിച്ച് നീങ്ങുന്ന ക്യാമറ കുറച്ചൊന്നുമല്ല ഈ സിനിമയെ സഹായിക്കുന്നത്

അതൊക്കെ നില്ക്കട്ടെ  അഭിനയം അതിലല്ലേ സംഗതി കിടക്കുന്നത് ..........

സത്യത്തിൽ ഒരിക്കലും ഞാൻ സുകുമാരൻ എന്ന നടനെ ഒരു ഭയങ്കര സംഭവം ആയി കണ്ടിരുന്നില്ല എന്നതാണ് സത്യം .അക്കാലത്തെ  സ്റ്റയിലൻ  ഡയലോഗുകൾ  തട്ടി വിടുന്ന പഴയ കാലത്തേ ഒരു സുരേഷ് ഗോപി മോഡൽ നടൻ  . ഇതായിരുന്നു സുകുമാരനെ കുറിച്ചുള്ള എന്റെ അഭിപ്രായം . അത് ഞാൻ അടിയോടെ തിരുത്തിയത് ഈ ചിത്രം കണ്ടപ്പോളാണ് . ഇതിനകം ഒരു നല്ല നടൻ എന്ന് പേരെടുത്ത ഇന്ദ്രജിത്തു  വരെ ഈ റോൾ ചെയ്യാൻ കഷ്ട്ടപ്പെടുന്നത് കാണുമ്പോൾ , മുടങ്ങി പോയ ആദ്യ ചിത്രം സുകുമാരന് എത്ര വലിയ നഷ്ട്ടം ആണ് എന്ന് മനസിലാക്കുന്നു . ഒരു പക്ഷെ സുകുമാരൻ  എന്ന നടന്റെ അഭിനയ ജീവിതത്തിലെ ശരപന്ജരം ആയേനെ ഈ ചിത്രം .വേണു നാഗവള്ളിക്ക് സ്ഥിരം വേഷം ആണെങ്കിലും ക്ലൈമാക്സ്‌ രംഗങ്ങളിൽ ആ നടൻ  എങ്ങനെ അഭിനയിച്ചു കാണും എന്ന് കാണാൻ ഒരു കൌതുകം തോന്നുന്നു

അപ്പോൾ  ഇന്ദ്രജിത്ത്  ശരിയായില്ല  എന്നാണോ ...?

വ്യക്തമായി പറയാം . ഭരത് ചന്ദ്രൻ  ഐ പി എസ്  എന്ന തിരിച്ചു വരവ് ചിത്രത്തിന് മുൻപ്  ശ്രീ സുരേഷ് ഗോപി രംഗത്ത്‌ ഇല്ലാത്ത കാലത്ത് ഷാജി കൈലാസ്  ബിജു മേനോനെ നായകനാക്കി ശിവം എന്നൊരു ചിത്രം ചെയ്തിരുന്നു . സായി കുമാറിന്റെ മികച്ചൊരു വില്ലൻ വേഷം ഉൾപ്പെടെ  ഷാജി കൈലാസ്  വിജയ ചിത്രങ്ങളുടെ  സകല  ചേരുവകളും ഉണ്ടായിരുന്ന ആ ചിത്രത്തിലെ മിസ്‌  ഫിറ്റ്‌ എന്നത് ബിജു മേനോൻ  അവതരിപ്പിച്ച  നായകൻ  മാത്രമായിരുന്നു .ദോഷം പറയരുതല്ലോ  ബിജു മേനോൻ  തന്നാൽ കഴിയും വിധം നന്നായി, ആരെയും അനുകരിക്കാതെ , നായകനെ അവതരിപ്പിച്ചു എന്നതാണ് സത്യം . പക്ഷെ ഓരോ ഫ്രെയിമിലും നമുക്ക് സുരേഷ് ഗോപിയെ ഓർമ്മ   വരും അഥവാ ആ നടനെ മിസ്സ്‌ ചെയ്യുമായിരുന്നു.ഏറ്റവും സത്യമായി പറഞ്ഞാൽ ഇവിടെയും സംഭവിക്കുന്നത്‌ മറ്റൊന്നല്ല .(ഇന്നത്തെ തലമുറയിൽ എത്രപേർക്ക് സുകുമാരൻ എന്ന നടനെ നേരെ അറിയാം എന്നത് വേറെ കാര്യം ) ഭാനുവിന്റെ റോൾ ചെയ്യാൻ ഭാവനയെപോലെ ഉള്ള ഒരു നടിയെക്കാൾ നയൻ  താരയെ പോലെ കുറച്ചു കൂടി പക്വത തോന്നിപ്പിക്കുന്ന ഒരു നടിയായിരുന്നു നല്ലത് എന്ന് തോന്നുന്നു .ഭാവന കുട്ടിത്വം വിട്ടു എന്നാൽ മുതിർന്നുമില്ല എന്നൊരു മട്ടാണ് എനിക്ക് എപ്പോളും തോന്നാറ് ( കുഴപ്പം എന്റെയവാം ). വേണു നാഗവള്ളി ചെയ്ത വിനീത് അവതരിപ്പിക്കുന്ന പ്രസാദിന് എന്ന് നമുക്ക് വലിയ ചോയിസ് ഇല്ല എന്നതാണ് സത്യം (ഫഹദ് ഫാസിലിനു നോക്കാവുന്നതാണ് ).ഷൂട്ടിംഗ് പൂർത്തിയാക്കിയ സ്ഥിതിക്ക്   ഒറിജിനൽ ചിത്രത്തിന്റെ ഒരു വീഡിയോ റീലീസി നു എങ്കിലും ഉള്ള സാദ്ധ്യതകൾ ആരായുന്നതാണ്  എന്ന് തോന്നുന്നു .

അപ്പോൾ ചുരുക്കത്തിൽ

 നമ്മൾ ഒക്കെ സ്കൂൾ വിട്ടു വരുന്ന സമയത്ത്  (പത്തു മുപ്പതു കൊല്ലം മുൻപ് ) വഴിയോരത്തെ  മുകളിലേക്ക് പൊക്കി തുറക്കുന്ന വലിയ ഇരുമ്പ് പൊതു പൈപ്പിലെ വെള്ളം കുടിക്കുമ്പോൾ  കിട്ടിയിരുന്ന ഒരു സുഖം . അതാണ് ഈ ചിത്രം . മിനറൽ വാട്ടറിന്റെയും കോളയുടെയും ഈ  കാലത്ത്  അത് എത്രപേർക്ക് ആസ്വാദ്യകരമാകും എന്നറിയില്ല . എങ്കിലും ........

Thursday, September 19, 2013

ഡി കമ്പനി (ഇവിടെയും രക്ഷയില്ല !!)

അണ്ണാ  ഈ പല സിനിമകളുടെ ഒരു സമാഹാരം  എന്ന് പറയുമ്പോൾ സംഗതി ആകെപ്പാടെ കിടിലം ആയിരിക്കും അല്ലേ ?

മനസിലായി നിനക്കിപ്പം ഡി കമ്പനിയുടെ വിശേഷങ്ങൾ  അറിയണം അല്ലിയോ ? അതിനല്ലേ ഈ തല ചൊരിഞ്ഞു നില്ക്കുന്നെ ? അനിയ നിനക്ക് പൊയി  പടം കണ്ടു കൂടെ ?

അണ്ണാ അതൊക്കെ അണ്ണൻ എന്നെകിലും ഒരു നിരൂപകൻ ആകുമ്പോൾ മനസിലാകും .അണ്ണൻ ഇവിടിരുന്നു ഈ തള്ളെ പിള്ളേ എന്ന് പറയുന്ന സാധനം ഒരു വ്യവസ്ഥാപിത ഭാഷയുടെ അത്യുന്നതങ്ങളിൽ എത്തിക്കാൻ ഞാൻ പെടുന്ന പാട് വല്ലത്തും  നിങ്ങൾക്ക്  അറിയണോ ?

ശരി ആ പാട്  നീ തന്നെ വെച്ചോ . രാം ഗോപാൽ വർമ്മയെ പോലുള്ളവരാണ്  ഈ ഒരു സംഭവം നമ്മുടെ നാട്ടിൽ എത്തിച്ചത് എന്നാണ് എന്റെ വിശ്വാസം .സംഗതി അടിസ്ഥാനപരമായി നമ്മുടെ ചെറുകഥ സമാഹാരത്തിന്റെ  ഒരു സിനിമാ രൂപമാണ്‌ .ട്വന്റി ട്വന്റി  എന്ന ചിത്രം മലയാളത്തിൽ നേടിയ ഭയങ്കര വിജയമാണ് ഇവിടെ ഈ സംഗതിയുടെ വിത്ത് പാകിയത്‌ എന്ന് ഞാൻ കരുതുന്നു .മുൻപ് പറഞ്ഞത് പോലെ ട്വന്റി ട്വന്റി  എന്ന ചിത്രത്തെ ഒരു ബൌധിക ഫോർമാറ്റിൽ ഇറക്കാനുള്ള ശ്രമമായിരുന്നു  കേരള കഫെ എന്ന് ഞാൻ വിശ്വസിക്കുന്നു . എന്നാൽ അപൂർവമായി മാത്രം തിരിച്ചറിവ് ഉണ്ടാകുന്ന ആൾ എന്ന്  ഞാൻ വിശ്വസിക്കുന്ന ഈ ലാലേട്ടൻ ഈ പരിപാടിയിൽ നിന്ന് സ്കൂട്ട് ആയതോടെ പണി പാളി  (അല്ലായിരുന്നെങ്കിൽ  ഇരുവരുടെയും ആരാധകർ , ലോക്കൽ ബുദ്ധിജീവികൾ അങ്ങനെ ആബാല വൃദ്ധം ജനങ്ങളും  ഇടിച്ചു കേറി കണ്ടു ഇന്നും ഓണ്‍ ലൈനിലും ഓഫ്‌  ലൈനിലും ലാലോ മമ്മൂട്ടിയോ മികച്ച അഭിനയം കാഴ്ച വെച്ചത് എന്ന് തർക്കിച്ചു  മരിച്ചേനെ !!!).മുഴുവൻ ഒറ്റയ്ക്ക് വിഴുങ്ങാതെ ഈ താരങ്ങളുടെ നിർമ്മാണ കമ്പനി കളുമായി സഹകരിച്ചു ഈ ചിത്രം നിർമ്മിച്ചിരുന്നു എങ്കിൽ മേല്പ്പറഞ്ഞത്‌ തന്നെ ഇവിടെ നടന്നേനെ .പറഞ്ഞിട്ടെന്താ പോയ ബുദ്ധി തിരിച്ചു കിട്ടുമോ ?

അല്ല കാട് കേറുന്നു .....

മനസിലായി . ദാ  വന്നു ..... ഇങ്ങനത്തെ സിനിമകളിൽ എനിക്കുള്ള താല്പര്യത്തിന്റെ ഒരു കാരണം സംവിധായകർക്ക്  വലിയ സമ്മർദ്ദം ഇല്ലാതെ പ്രവർത്തിക്കാം എന്നതാണ് .ഇവരൊക്കെ സ്ഥിരമായി പറയുന്നത് പോലെ മനസ്സിൽ ഉള്ള എന്നാൽ ഇവിടത്തെ നാറിയ പ്രേക്ഷകര കാരണം എടുക്കാൻ പറ്റാത്ത സിനിമയൊക്കെ എടുക്കാനുള്ള നല്ലൊരു സാധ്യത . വലിച്ചു നീട്ടി രണ്ടര മണികൂർ തികയ്ക്കേണ്ട ഗതികേട് ഇല്ലാത്ത അവസ്ഥ .(അതൊക്കെ കൊണ്ടാണ് ഒരു പക്ഷെ അഞ്ചു സുന്ദരിമാരിലെ  ഗൌരി പോലെ നമ്മെ എന്നും വേട്ടയാടുന്ന ചിത്രങ്ങൾ നമുക്ക് കിട്ടുന്നതും ).

അതൊക്കെ ശരി ഈ  സിനിമ ...?

അനിയാ മൂന്ന് സിനിമകളാണ് ഈ സംരംഭത്തിലൂടെ അവതരിപ്പിക്കപ്പെടുന്നത്  പദ്മകുമാർ  സംവിധാനം ചെയ്ത ജി എസ്  അനിൽ  എഴുതിയ ഒരു ബോളിവിയൻ ഡയറി 1995  (സമുദ്രക്കനി , ആസിഫലി , അനന്യ  തുടങ്ങിയവര അഭിനയിക്കുന്നു )  രണ്ടാമത്തേത്  ഗ്യാങ്ങ്സ്  ഓഫ്  വടക്കുംനാഥൻ  അനുപ് മേനോൻ  എഴുതി  ദീപൻ സംവിധാനം ചെയ്യുന്നു (അനൂപ്‌ മേനോൻ , ജയസൂര്യ ,ഉണ്ണി മുകുന്ദൻ  തുടങ്ങിയവർ  അഭിനയിക്കുന്നു ). ഉള്ളതിൽ  ഏറ്റവും വലിയ ചിത്രം മൂന്നമാത്തേതാണ്  ജഡ് ജ് മെന്റ്   ഡേ  (ഫഹദ് ഫാസിൽ , ഭാമ തുടങ്ങിയവര ഈ ചിത്രത്തിൽ അഭിനയിക്കുന്നു ) .

ഇനി വിശദമായി .ബൊളിവിയൻ ഡയറിയിൽ നിന്ന് തുടങ്ങാം .പൊതുവെ പത്മകുമാർ എന്ന സംവിധായകന്റെ ചിത്രങ്ങൾക്ക് ഒരു വരണ്ട പ്രതീതി ആണ് എനിക്ക് തോന്നാറ് (അദ്ദേഹത്തിന്റെ എനിക്കിഷ്ടപെട്ട ചിത്രങ്ങൾക്ക്  പോലും ) .അതിനെ അതിജീവിക്കാൻ ശ്രമിക്കുമ്പോൾ മിക്കവാറും അദ്ദേഹം ചെന്നെത്തുന്നത് പരുന്തിലും ഷിക്കാരിലും ഒക്കെയാണ് .പത്മകുമാർ എന്ന സംവിധായകനെ ഇഷ്ടപ്പെടുന്നവര്ക്ക് ഈ ചിത്രം നിരാശയായിരിക്കും സമ്മാനിക്കുക .ഒന്നാമതായി നെക്സലിസം പോലെയുള്ള കേരളത്തിൽ  എങ്കിലും കാലഹരണപ്പെട്ട ഒരു പ്രസ്ഥാനത്തിന്റെ കഥ നമ്മുടെ കാലഘട്ടത്തിൽ പറയുമ്പോൾ പ്രത്യേകിച്ചു ട്വിസ്റ്റ്‌ ഒന്നും തന്നെ ഇല്ലാ എങ്കിൽ ബോറടിക്കുന്നത് സ്വാഭാവികം .

അങ്ങനെ പറയാൻ പറ്റുമോ ? ഇന്നും നമ്മുടെ നാട്ടിലെ വയനാട് പോലുള്ള സ്ഥലങ്ങളിലെ ആദിവാസി ഉരുകളുടെ സ്ഥിതി പരമ ദേനീയം തന്നെ അല്ലേ .അപ്പോൾ ഇതു പോലുള്ള പ്രസ്ഥാനങ്ങളുടെ പ്രസക്തി ....

ഉണ്ടയാണ് ..... അനിയാ നമ്മുടെ ഈ സമത്വ സുന്ദരമായ ഭരണകൂടം  ഉണ്ടല്ലോ അത് വന്നിട്ട് ആരെ സൌകര്യത്തിനു   കിട്ടിയാലും ചൂഷണം ചെയ്യും . (ഇവിടെ സൌകര്യത്തിനു കിട്ടിയാൽ എന്നതിന് സ്വന്തം അവകാശങ്ങളെ പറ്റി  ബോധം ഇല്ലാത്തവൻ എന്നും  ഭരണകൂടം എന്നതിന് മന്ത്രിമാരും ഉദ്യോഗസ്ഥരും ചേരുന്ന ഭരണ യന്ത്രം എന്നുമാണ് വിവക്ഷ ).ഇവരുടെ അവസ്ഥയിൽ വിഷമം ഉള്ളവർ ചെയ്യാൻ  അവർക്കു  വിദ്യാഭ്യാസം കൊടുക്കാൻ മുൻകൈ എടുക്കുക അവർക്ക് ഭരണകൂടം നല്ക്കുന്ന ആനുകൂല്യങ്ങൾ കവർന്നെടുക്കുന്നവരെ നിയമം കൊണ്ട് നേരിടുക അങ്ങനെ ഒത്തിരി ഒത്തിരി കാര്യങ്ങൾ ഉണ്ട് എന്നിരിക്കെ ഇവരുടെ അവസ്ഥ മുതലെടുത്ത്‌ ഇവരെ സായുധ വിപ്ലവത്തിന് പ്രേരിപ്പിക്കുന്നത് ഇവരോടുള്ള പ്രേമം കൊണ്ട് മാത്രമാണ് എന്ന് പറയുന്നത് നമ്മുടെ കാലത്തേ കേരളത്തിൽ  വിശ്വസിക്കാൻ പാടാണ് .

അതെന്തോ ആകട്ടെ എവിടെ ഈ സിനിമയിൽ മലയാളി അല്ലാത്ത, ഇന്ത്യൻ ഭരണകൂടം തിരയുന്ന  നെക്സലെറ്റ്  നേതാവ്  ചൌക്കീദാർ (സമുദ്രക്കനി ) അയാളെ പിടികൂടാനായി പോലീസ് കസ്റ്റഡിയിൽ എടുത്തു ഭേദ്യം ചെയ്യുപ്പെടുന്ന  ആദിവാസി ചിന്നൻ ( ആസിഫലി ) സ്വന്തം ജീവൻ അപകടത്തിൽ ആക്കികൊണ്ട് പോലും നേതാവിനെ രക്ഷിക്കുന്ന ചിന്നൻ .ചിന്നനെ ഭേദ്യം ചെയ്തു കൊല്ലുന്ന പോലീസെ ഉദ്യോഗസ്ഥന്  ഭരണ കൂടം മെഡൽ കൊടുക്കുന്ന വാർത്ത‍ വായിക്കുന്ന ചാനൽ പ്രവർത്ത കയുടെ ഓർമ്മകളിൽ നിന്നാണ് കഥ തുടങ്ങുന്നത് . ഒരു വളിച്ച ക്ലൈമാക്സ്‌ കൂടെയാകുമ്പോൾ സംഗതി തികഞ്ഞു .

പക്ഷെ ഈ വക കുറവുകൾ ഒക്കെ ഉണ്ടെങ്കിലും പുറകെ വരുന്ന സാധനങ്ങൾ വെച്ച് നോക്കിയാൽ ഇതു ഭേദമാണ്  എന്ന് പറയേണ്ടി  വരും.അടുത്തത്   ഗ്യാങ്ങ്സ്  ഓഫ്  വടക്കുംനാഥൻ  പാവങ്ങളുടെ മോഹൻലാൽ എന്ന് അടിവരയിട്ടു പറയാവുന്ന ,എല്ലാമറിയുന്ന സർവ ശ്രീ അനൂപ്‌ മേനോനും ഒന്നുമറിയാത്ത ദീപനും ചേർന്നോരുക്കുന്ന ചിത്രം .മങ്കാത്ത പോലെ    എത്ര സിനിമയിൽ നിന്നും വെട്ടിയാണ്  ഇങ്ങനെ ഒരു സാധനം അദ്ദേഹം  ഒപ്പിച്ചെടുത്തത്  എന്ന് ദൈവത്തിനു അറിയാം (കോപ്പി അടിക്കുന്നവരോട് , ആ പണി വൃത്തിയായി ചെയുന്ന പക്ഷം എനിക്ക് യാതൊരു വിരോധവും  ഇല്ല എന്ന് കൂടി പറഞ്ഞോട്ടെ ). അദ്ദേഹത്തിന്  എല്ലാം അറിയാവുന്നത് കൊണ്ടാകണം , സിനിമ കഴിഞ്ഞും കാണികൾക്ക് മനസിലാകാത്ത കാര്യങ്ങൾ   നേരിട്ട് ചോദിച്ചാൽ മതി എന്ന ഭാവത്തിൽ ആണ് സിനിമ അവസാനിപ്പിക്കുന്നത് .(അവസാനം എന്തിനായിരുന്നു ഈ നടന്ന മൊത്തം  സർക്കസ്  എന്നൊരു ചോദ്യം മാത്രം കാണികളിൽ അവശേഷിക്കും ) . എടുത്തു പറയേണ്ടത് വരാൽ  ജയ്‌ സണ്ണ്‍  ആയി അഭിനയിക്കുന്ന ജയസൂര്യയുടെ പ്രകടനമാണ് (പക്ഷെ എന്ത് കാര്യം ).

പക്ഷെ മൂന്നാമത്തേത് ...... അവനല്ലേ താരം  ഫഹദ് ഫാസിലിന്റെ  ആ ക് ഷ ൻ  സൈക്കോ ത്രില്ലർ

അതെ അനിയാ രണ്ടാം പകുതി മൊത്തം നിറഞ്ഞു നിൽക്കുന്നത് ആ കലാസ്രിഷ്ട്ടിയാണ് . ഒരു ഡോക്ടർ ആയ  സുനിൽ  മാത്യു (ഫഹദ് ഫാസിൽ ) അയാളുടെ ചെറിയ തോതിൽ മാനസിക അസ്വസ്ഥത (ഡിപ്രഷൻ ) ഉള്ള ഭാര്യ ജീന (ഭാമ ) ഒരു ദിവസം  ബാൽക്കണിയിൽ നിന്ന് വീണു മരിക്കുന്നു  ഒന്ന് രണ്ടു ദിവസത്തിന് അകം അയാളുടെ ഭാര്യയുടെ  ഉടമസ്ഥതയിൽ ഉള്ള വില്ലയിൽ നിന്നും ഒരു ശവം കിട്ടുന്നു .ചോദ്യം ചെയ്യലിനായി  ഒരു ദിവസം വെളുപ്പിന് മുതൽ  രാത്രി വൈകി  ഉള്ള സമയം വരെ  പോലീസെ സ്റ്റേഷനിൽ  ചെലവഴിക്കുന്ന മണിക്കൂറുകളാണ് ഈ ചിത്രത്തിന്റെ പ്രമേയം . സംഗതി  മൊത്തത്തിൽ നായകന്റെ ഓർമ്മകളിലൂടെ വികസിക്കുന്നു .

പണ്ട് നമ്മുടെ മമ്മുട്ടി അഭിനയിച്ച ചരിത്രം മുതൽ ഇത്തരം പ്രമേയങ്ങൾ സിനിമ ആക്കിയിട്ടുണ്ട് . തുടക്കത്തിൽ  കാണുന്നവരിൽ എന്തോ സംഭവിക്കാൻ പോകുന്നു എന്ന പ്രതീതി ഉളവാക്കുന്നു എങ്കിലും ഏതാണ്ട് പകുതിയോടെ  ഈ പൊലിസ്സുകാർക്ക്  വേറെ ഒരു പണിയും ഇല്ലെ എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ്‌ പടം കൊണ്ടുപോകുന്നത്  .ഇവിടെ പ്രായപൂർത്തി അകാത്ത പെണ്‍കുട്ടിയെ കെട്ടിക്കാനും ആണിനു  പീഡനം നടത്താൻ കഴിയുന്ന നാട്ടിൽ (ലക്ഷ്യം മാർഗത്തെ സാധൂകരിക്കുന്നു അഥവാ പൂച്ച ഏതു നിറമായാലും എലിയെ പിടിച്ചാൽ മതി .. ഇതാണ് ശരിക്കും മതേതരത്വം !!!) ഒരുത്തനെ  ഇല്ലാത്ത കാര്യം പറഞ്ഞു സമ്മർദത്തിൽ ആക്കിയിട്ടു അവസാനം അയാളോട് അടുത്ത ഒരാളെ കൊണ്ട് വഴക്കുണ്ടാക്കി അതിനിടയിൽ "നീയല്ലേടാ നിന്റെ ഭാര്യയെ കൊന്നത് " എന്ന് ചൊദിപ്പിച്ചു  കുറ്റം സമ്മതിപ്പിക്കുന്ന രീതി  ഒക്കെ കാണുന്നവരിൽ ചിരി ഉളവാക്കുന്നു എങ്കിൽ  അത് ഈ ചിത്രം ഒരുക്കിയവരുടെ മാത്രം കുറ്റമാണ് . ഇനി ഇതു കൊണ്ട് തീര്ന്നു എന്നും കരുതരുത് അവസാന നിമിഷം ഒരു കൊച്ചു അനൂപ്‌ മേനോൻ ആയി മാറുന്ന സുനിലിനു പ്രത്യേകിച്ചു ഒരു പ്രകോപനവും  ഇല്ലാതെ  എല്ലാം മനസിലാകുകയും  (അതായിതു  പോലീസ്സുകാരുടെ കയ്യിൽ നിന്നും സുഹൃത്തിന്റെ വീട്ടിനു മുന്നില് എത്തുമ്പോൾ അകത്തു പോലീസ്സുകാർ ഒളിക്യാമറയുമായി പതിയിരിപ്പുണ്ട്  എന്നും അവിടെ വെച്ച് സുഹൃത്തുമായി ഇടയിച്ചു  സൂത്രത്തിൽ കുറ്റം സമ്മതിപ്പിക്കാനാണ് പരിപാടി എന്നും അയാള്ക്ക് മനസിലാകുന്നു) . ഇനി നിങ്ങൾ ആണെങ്കിൽ എന്ത് ചെയ്യും ?

കൂൾ ആയി സുഹൃത്തിന്റെ അടുത്ത് ചെന്ന് കാര്യങ്ങൾ സംസാരിച്ചു മടങ്ങും .ഒരു കാരണവശാലും  ഭാര്യയുടെ മരണത്തെ പറ്റി  പ്രതികൂലമായി ഒന്നും പറയാതിരിക്കും . പോലീസുകാർ  ശശി ......

പക്ഷെ അങ്ങനെ ചെയ്താൽ ഈ പണ്ടാരം തീർക്കണ്ടേ .... ഫഹദ്  കൂൾ ആയി "വണ്ടി ബസ്‌ സ്റ്റൊപ്പിലെക്കു  വിട് " എന്ന് ഡ്രൈവറോട്  പറയുന്നു ബസ്സിൽ രക്ഷപ്പെടുന്ന ഇയാളുടെ ഓർമ്മകൾ ആണ് ഈ ചിത്രം . കാണുന്നവനെ ശശി എന്നോ സോമൻ  എന്നോ നാട്ടു നടപ്പ് പോലെ വിളിക്കാം

അപ്പോ  ചുരുക്കത്തിൽ

ഒരു സിനിമയും കഴിയുമ്പോൾ മുൻപത്തേത് ഇതിലും ഭേദം ആയിരുന്നു എന്ന് തോന്നിപ്പിക്കുന്ന ചിത്ര സമാഹാരം

Monday, September 16, 2013

ശ്രംഗാരവേലൻ (ഇവനൊന്നും ഇത്രയും കിട്ടിയാൽ പോര !!!)

അണ്ണോ .. എന്തോന്നിത് അനക്കമില്ലല്ലൊ ?

എന്തോന്ന് അനങ്ങാൻ അനിയാ ഒന്ന് കണ്ടതിന്റെ ക്ഷീണം മാറിയിയില്ല

അങ്ങനെ പറയരുത് . മായാമോഹിനി എന്ന മെഗാ ഹിറ്റ്‌ ചിത്രത്തിന് ശേഷം അതെ ടീം വീണ്ടും ഒരുമിക്കുന്ന ശ്രംഗാരവേലൻ എന്ന സിനിമ മലയാളത്തെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് ശനിയാഴ്ച ഇറങ്ങിയത്‌ അറിഞ്ഞില്ലയോ ?

അറിഞ്ഞു അനിയാ .. ഒന്ന് കണ്ടതിന്റെ ക്ഷീണം ഒന്ന് തീർന്നോട്ടെ എന്ന് വിചാരിച്ചു എന്നേ ഉള്ളു

അത് പറഞ്ഞാൽ എങ്ങനാ എഴാം വരവ് , ഡി കമ്പനി ... അങ്ങനെ കിടക്കുവല്ലിയോ ? എന്റെ വിദ്വേഷം ..കാളകൂടം ...

നീ എന്റെ പുക കണ്ടിട്ടേ നിർത്തു  അല്ലിയോ? ശരി . ഇന്നലെ കണ്ട ചിത്രം അത് തന്നെ ജനപ്രിയ നായകൻ ദിലീപിന് വേണ്ടി സിബി -ഉദയൻ ടീം ഒരുക്കുന്ന ജോസ് തോമസ്‌ സംവിധാനം ചെയുന്ന ഈ ചിത്രത്തിൽ ദിലീപിനെ കൂടാതെ നായികയായി വേദിക എത്തുബോൾ കൂടെ  ലാൽ (താടി ),കലാഭവൻ ഷാജോണ്‍ , നെടുമുടി , ജോയ് മാത്യു (ഷട്ടർ  ഫെയിം ) , ബാബു നമ്പൂതിരി, പിന്നെ ഒരു ചെറിയ വേഷത്തിൽ മലയാളത്തിന്റെ ഡുണ്ടു മോൻ , ചിരിക്കുടുക്ക ബാബുരാജും എത്തുന്നു രാഹുൽ ദേവ് , ശരത് സക്സേന എന്നിവരും അതിഥി  താരങ്ങളായി എത്തുന്നു .ഷമ്മി തിലകൻ  നേരം എന്ന ചിത്രത്തിലെ ഊക്കൻ റ്റിൻറ്റു എന്ന  പോലീസുകാരനെ അവസാനഭാഗത്ത്‌  പുനരവതരിപ്പിക്കുന്നു 

ശരി അപ്പോൾ ഇവിടെയും നമ്മൾ വൻ താര നിര എന്ന് തന്നെ കാച്ചാം അല്ലേ ?

അതൊക്കെ നിന്റെ ഇഷ്ട്ടം പോലെ കാച്ചുകയോ കലക്കുകയോ എന്താണെന്നു വെച്ചാൽ ചെയ്തോ.ഒരു മൂന്നു മണിക്കൂർ കൊണ്ട് തികച്ചും ജീവിത ഗന്ധിയായ ഒരു കഥയാണ്  ഇത്തവണ  ശ്രീ സിബി ഉദയ് മാർ  പറയാൻ ശ്രമിക്കുന്നത് . പ്രസ്തുത ഗന്ധി  ഇപ്രകാരമാണ് . നെയ്ത്തുകാരുടെ ഒരു ഗ്രാമം . അവിടെ ഒരു നെയ്ത്തുകാരന്റെ  (ബാബു നമ്പൂതിരി ) മകനായ കണ്ണൻ (ദിലീപ് ) ഇയാൾ ഫാഷൻ ടെക്നോളജി  ഒക്കെ പഠിച്ചു വന്ന ആളാണ് .ഇയാളിൽ ആരോപിക്കപ്പെടുന്ന കുറ്റം (ബൈ ഡാഡി ) പഠനം  കഴിഞ്ഞു കുലത്തൊഴിൽ ചെയ്യാതെ പെട്ടന്ന് കാശുകാരൻ ആകാൻ ശ്രമിക്കുന്നു എന്നതാണ് .മലയാള ഹാസ്യ ചിത്രങ്ങളിൽ നായകന്  കോമഡി മാത്രം കാണിക്കുന്ന ഒരു സുഹൃത്ത്‌ വേണം എന്നതിനാൽ ആ ജോലി ഇത്തവണ കലഭവൻ ഷാജോണ്‍ ആണ് ചെയ്യുന്നത് .ഷാജോണ്‍  അത്രക്കങ്ങു ഏറ്റില്ല എങ്കിലോ എന്ന് തോന്നിയിട്ടാകണം ആകാശത്തു  നിന്നും യേശുദാസൻ എന്ന കോമഡി ഗുണ്ടയായി ലാലിനെ കെട്ടി ഇറക്കിയിട്ടുണ്ട് .ഇവർ   മൂന്നു പേരും ചേർന്ന്  നിരന്തരമായി കോമഡി കാണിച്ചു കൊണ്ട് കണ്ണനെ പെട്ടന്ന് സമ്പന്നൻ ആക്കാനുള്ള വഴികൾ  ആലോചിക്കുന്നു . അവസാനം അതീവ ബുദ്ധിപരമായി അവർ എത്തിച്ചേരുന്ന മാർഗം  ഒരു പണക്കാരിയെ (പണക്കാരന്റെ മകളെ പ്രേമിച്ചു കെട്ടുക എന്നതാണ് ) .നവീനമായ ഈ പദ്ധതിയുമായി മുന്നോട്ടു നീങ്ങുന്നതിനിടയിലാണ്  കണ്ണന്  അച്ഛന്റെ ഒരാവശ്യത്തിന്  കുറച്ചു അകലെയുള്ള ഒരു കോവിലകം വരെ പോകേണ്ടി വരുന്നത് . അവിടുത്തെ  സമ്പന്നനായ കാരണവർ  (നെടുമുടി വേണു ) അയാളുടെ പണ്ട് പ്രേമിച്ചു കല്യാണം കഴിച്ചു ഇപ്പോൾ ജീവിചിരുപ്പില്ലാത്ത മകളുടെ (അഞ്ചു അരവിന്ദ്‌ ) മകൾ   ദേവു (വേദിക ) .

കണ്ണന്  ദേവുനെ കണ്ടപ്പോൾ തന്നെ പ്രേമം. അപ്പോൾ ആണ് ആ കൊച്ചിന് മറ്റൊരു കദന കഥ കൂടി ഉണ്ടെന്നു അറിയുന്നത് . ഈ ദേവുവിന്റെ അച്ഛൻ ഡി ജി പി (ജോയ് മാത്യു)  (കേട്ടാൽ പോലീസിൽ ആണെന്ന് തോന്നും അല്ല പുള്ളി മുംബയിലെ ഒരു സാധാരണ  അധോലോക രാജാവാണ് ). ഗാംഗ് വാറിന്റെ  ഭാഗമായി ശത്രുക്കൾ വേട്ടയാടുന്ന മകളെ സുരക്ഷിതമായി അമേരിക്കയിലേക്ക്‌ കല്യാണം കഴിച്ചു അയക്കാൻ വേണ്ടിയാണ് അദ്ദേഹം തന്റെ തിരക്ക് പിടിച്ച അധോലോക ജീവിതത്തിനു ഇടയിൽ ഇവിടെ എത്തിയത് (ഇടയ്ക്ക്  ഇടയ്ക്ക് അദ്ദേഹം ഒരു തോൾ സഞ്ചിയുമായി അധോലോകത്തേക്ക് പോകും ).എന്തെങ്കിലും അനക്കം കേട്ടാൽ ചാടി വീണു തുരു തുരാ ആകാശത്തേക്ക് വെടിവൈക്കാൻ  അദ്ദേഹം ഇഷ്ടം പോലെ ആളുകളെ നിർത്തിയിട്ടുണ്ട്  (അധോലോക  രാജാവല്ലേ  ആളിനാണോ ക്ഷാമം !!)

ഇടവേള കഴിയുമ്പോൾ പിന്നെ എന്തൊക്കെയോ സംഭവിക്കുന്നു . ഡി ജി പി സ്വന്തം കദന കഥ വെളിപ്പെടുത്തുന്നു (പണ്ട് ഡി ജി പി  ശരത് സക്സെനയു ടെ സംഘത്തിൽ പ്രവർത്തിച്ചു കഴിയവേ വെടിയേറ്റ അയാളെ ചികിത്സിക്കാൻ തട്ടി കൊണ്ട് വരുന്ന മെഡിക്കൽ വിദ്യാർഥിനികളിൽ ഒരാൾ ആയിരുന്നു   മാളുവിന്റെ അമ്മയും .ചികിത്സ കഴിഞ്ഞു ഫ്രീ ടൈമിൽ ശരത് പീഡനം നടത്താൻ ഒരുങ്ങുമ്പോൾ അവളെ രക്ഷിച്ചു പ്രേമിച്ചു കെട്ടിയതാണ് പാവം ഡി ജി പി . പ്രതികാര ദാഹിയായി വർഷങ്ങൾ കഴിഞ്ഞു  ( അതായിത്  കൊച്ച് ഉണ്ടായി  അത് വളർന്നു  ഈ പരുവം ആയി കഴിഞ്ഞു ) ശരത് വന്നു ഡി ജി പി യുടെ ഭാര്യയെ കൊല്ലുന്നു പകരം ഡി ജി പി ശരത്തിന്റെ മകളെ കാച്ചുന്നു . അതിനു പ്രതികാരം ചെയ്യാനായി  ഡി ജി പിയുടെ മകളെ ശരത്തിന്റെ ആൾക്കാർ കൊല്ലും എന്ന് ഭയന്നാണ് മകളെ മുംബയിൽ നിന്ന് എവിടെ കൊണ്ടുവന്നതും അമേരിക്കയിലേക്ക്‌ കല്യാണം കഴിച്ചു കൊടുക്കാൻ തീരുമാനിച്ചതും.

പിന്നെ അങ്ങോട്ട്‌  വളരെ സ്പീഡിൽ ആണ് കഥയുടെ പോക്ക് . എങ്ങോട്ടാണെന്ന് മാത്രം ചോദിക്കരുത് . കോമഡി പോരാത്തത് കൊണ്ട് മാളുനെ കിഡ് നാപ്പ് ചെയ്യാൻ കിഡ് നപ്പിംഗ് വിദഗ്ധനായ മഹാലിംഗം (ബാബുരാജ് ) രംഗത്ത് വരുന്നു .(പിന്നെയും ഭയങ്കര കോമഡി ) ലാൽ എന്ന യേശുദാസ ഗുണ്ട അപ്പൻ നമ്പൂതിരി ആയി മണി ചിത്രത്താഴു ഗെറ്റ് അപ്പിൽ എത്തുന്നു (അവിടെയും കോമഡി ) ഇതൊന്നും പോരാത്തതിനു ഷമ്മി തിലകൻ  ഊക്കൻ റ്റിൻറ്റു ആയി വന്നു ബാക്കിയുള്ള കോമഡിയും  കാണിക്കുന്നു . രാഹുൽ ദേവ് എന്ന മുംബൈ കൊലയാളി നായികക്കു നേരെ ടെ ലിസ് സ്കോപിക് തോക്ക് കൊണ്ട് ഇടയ്ക്കിടെ വേടി  വയ്ക്കുന്നു (സാഗർ ജാക്കിയിൽ പർവതം  പോലെ ഇരിക്കുന്ന ലാലേട്ടന് ഇട്ടു  ഇയാൾ   വേടി  വെച്ചിട്ട്  കൊണ്ടില്ല പിന്നെയാ കമ്പ് പോലത്തെ ഈ കൊച്ചിനിട്ടു !!!).അവസാനം വില്ലനെ ഡി ജി പിയെ കൊണ്ട് വേടി  വെച്ച് കൊല്ലിച്ചിട്ടു  ജയിലേക്ക് പറഞ്ഞയിച്ചു എല്ലാവരും സുഖമായി ജീവിക്കുന്നു 

  അപ്പോൾ കൂറ പടം എന്ന് ധൈര്യമായി കാച്ചാം  അല്ലേ

കൂറ എന്നതിനേക്കാൾ ബോറടിപ്പിക്കുന്ന പടം എന്നതാണ് ഈ സിനിമക്ക് ചേരുക . മേല്പ്പറഞ്ഞ കഥ ഒരു മൂന്നു മണിക്കുറിൽ പറഞ്ഞു തീർക്കുന്നത് ഒന്ന് ഓർത്ത്‌ നോക്കിക്കേ പിന്നെ ദിലീപിന്റെ ചിത്രങ്ങൾ കൂറ എന്നാരേലും ഒന്നു  പറഞ്ഞു കിട്ടിയാൽ പിന്നെ മലയാളി അതിനു ഇടിച്ചു കേറും എന്നതല്ലേ സത്യം ?

ഈ സിനിമയുടെ മുഖ്യ  വില്ലൻ എന്നത് തിരക്കഥയാണ് .മായാമോഹിനി എന്ന ചിത്രത്തെ  അഥവാ ചിത്രം നേടിയ വിജയത്തെ കവച്ചു വയ്ക്കണം എന്ന വാശി ആകണം ഈ പടത്തെ ഈ പരുവത്തിൽ ആക്കിയത്

അപ്പോൾ അഭിനയമോ ?

സത്യത്തിൽ നമ്മുടെ ഡി ജി പി ജോയ് മാത്യു  ഒഴികെ ബാക്കി എല്ലാരും അവരവരോട് പറഞ്ഞത് വൃത്തിയായി ചെയ്തിട്ടുണ്ട് (അശ്ലീലം എങ്കിൽ അശ്ലീലം ) .ഡി ജി പി ഇന്നും നരേന്ദ്ര പ്രസാദിന്റെ മോശപ്പെട്ട ഒരു കോപ്പി ആയി തുടരുന്നു എന്നതാണ് കഷ്ട്ടം .നായികാ നായകന്മാരെ കുറിച്ച് പ്രത്യേകിച്ചു ഒന്നും പറയാനില്ല .ലാലിനെയും ബിജു  മേനോനെയും പോലുള്ള താരങ്ങളെ  ഒക്കെ കോമഡിക്ക്  ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നൊരു പുസ്തകം ആരേലും ഇറക്കിയില്ല എങ്കിൽ മലയാളി  ഭാവിയിൽ ഇവരൊക്കെ കുതിരവട്ടം പപ്പു മോഡൽ ഹാസ്യം കാണിക്കുന്നത് കണ്ടു  സന്തോഷിക്കേണ്ടി  വന്നേക്കാം.ഒരു നല്ല സപ്പോർ ട്ടിംഗ് കാസ്റ്റ്നു പകരം ആകാശത്തു നിന്ന് കെട്ടിയിറക്കിയ താരങ്ങളുടെ ഒറ്റപ്പെട്ട കോമഡി കൂടെ ആകുമ്പോൾ ദുരന്തം പൂർത്തിയാകുന്നു  

അപ്പോൾ ചുരുക്കത്തിൽ

കേറുന്നവരെ ബോറടിപ്പിച്ചു  പച്ചക്ക് കൊല്ലുന്ന മറ്റൊരു മലയാള കലാസൃഷ്ട്ടി

Friday, September 13, 2013

ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് (മറ്റൊരു കോപ്രായം !!!)

അണ്ണാ ... പുതുമ .. പുതുമ ....എങ്ങോട്ട്   തിരിഞ്ഞാലും പുതുമ

കളയെടെ .. കേട്ട് കേട്ട്   മടുത്തു ... നീ എപ്പോൾ ആരുടെ പുതുമയെ പറ്റിയാ  പറയുന്നേ

അണ്ണൻ ചുമ്മാ പൊട്ടാൻ കളിക്കാതെ .. ലാലേട്ടന്  ലോകപാലം  വലിച്ചതിന്  പകരമായി  മറ്റേ സുപ്പർ  താരത്തിന്റെ ഏതോ ആരാധക തലൈവൻ നിർമ്മിച്ച്‌ പുതുമുഖം മാർത്താണ്ടൻ സംവിധാനം ചെയ്യുന്ന  ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്  ഇറങ്ങിയില്ലേ. പ്രസ്തുത പടത്തിന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്  സ്ഥലം യുഗപ്രഭാവനായ  ശ്രീ ബെന്നി പി  നായരമ്പലമാണ് എന്ന് അറിയാമല്ലോ   വേഗം അതിന്റെ വിശേഷം പറഞ്ഞാൽ എനിക്ക് സ്ഥലം അഹങ്കാരി പട്ടം കഴിഞ്ഞ ദിവസം അസിഫലിയിൽ നിന്നും എറ്റു  വാങ്ങിയ  ശ്രീ നിവിൻ പോളിയെ അപലപിച്ചു കൊണ്ട് ഉള്ള സമ്മേളനത്തിൽ പ്രസംഗിക്കാൻ ഉള്ളതാ. തീരെ സമയമില്ല അണ്ണാ . സമയം വൈകിയാൽ വേറെ ആരെങ്കിലും അഹങ്കാരി പട്ടം ഏറ്റെടുത്താലോ ?

എന്നാലും ഇവന്റെ ഒക്കെ അഹങ്കാരമേ .വന്നു വന്നു ലാലേട്ടന്റെ ഒക്കെ ഫോണ്‍ എടുക്കാതിരിക്കുക എന്നൊക്കെ പറഞ്ഞാൽ .......

ക്രിമിനൽ കുറ്റം തന്നെ അനിയാ ...പാവം അവൻ പേടിച്ചിട്ടായിരിക്കും എടുക്കാത്തത്  . ഫഹദ് ഫാസിലിനെ കണ്ടില്ലേ ഒരു വിധം തട്ടി മുട്ടി പോയികൊണ്ടിരുന്നതാ ആ റെഡ് വൈൻ എന്ന ഒറ്റ പടത്തോടെ ജനത്തിന് ആ നടനെന്ന് കേട്ടാൽ പേടിയായി തുടങ്ങി . സത്യത്തിൽ ആ പടത്തിൽ ഉള്ളതിൽ ഭേദം അയാളായിരുന്നു എന്നതാണ് വാസ്തവം .പറഞ്ഞു വരുമ്പോൾ നന്നായാൽ ക്രെഡിറ്റ്‌ സുപ്പറിനു ( അപ്പൊ l ഇവനൊക്കെ അഭിനയിച്ചു എന്നൊക്കെ വല്ല പത്രവും ഒരു വരിയോ മറ്റോ പറഞ്ഞാലായി ) പൊട്ടിയാൽ പഴി മൊത്തത്തിൽ  ഇവർക്കൊക്കെ . വിവരമുള്ള ആരും ഫോണ്‍ എടുക്കില്ല അനിയാ .

എന്നാലും അഹങ്കാരം ....

വിട്  അനിയാ .. നമ്മൾ പറഞ്ഞു വന്നത് .. ഓ  ക്ലീറ്റസ് ..

ആ അതേ

നേരത്തെ പറഞ്ഞ മഹാന്മാർ കൂടാതെ  നടീ  നടന്മാരായി മമ്മൂട്ടി , ഹണി റോസ് / ധ്വനി , പി  ബാലചന്ദ്രൻ , സുരാജ് , സനം ഷെട്ടി  (അംബുലി  ഫെയിം ), വിജയരാഘവൻ , സിദ്ദിഖ് ,തെസ്നിഖാൻ , കൈലാഷ് ... ഇങ്ങനെ ഒരു വമ്പൻ  താര നിരയാണ് ഈ ചിത്രത്തിൽ അണി  നിരക്കുന്നത് .

ഇതാണോ അണ്ണാ ഈ പറഞ്ഞ വൻ താര  നിര ?

ചുമ്മാതിരി .. എപ്പോൾ വന്നു വന്നു നായിക മുതൽ ഒന്നിനെയും കിട്ടാതെ ഈ കാലഹരണപ്പെട്ട സുപ്പർ താര ചിത്രങ്ങൾ തീർക്കുന്ന പാട്  അവർക്കറിയാം . ഈ സാറ്റ്ലൈറ്റ് റൈറ്റ് തീരുന്ന ദിവസം ഇവരുടെ കച്ചവടവും തീരും എന്നതാണ് സത്യം

അല്ല അപ്പോൾ ഈ സിനിമ

മോശപ്പെട്ട സാഹചര്യത്തിൽ ജീവിക്കുന്ന ഒരാൾ ഒരു നല്ല കഥാപാത്രമായി ഒരു കലാരൂപത്തിൽ അഭിനയിക്കുന്നതും അഭിനയം പുരോഗമിക്കുന്നതോടെ അയാളിൽ വരുന്ന മാറ്റങ്ങളും എന്ന കൊള്ളാവുന്ന ഒരു ത്രെഡിൽ ആകണം ഈ സിനിമയുടെ ആലോചനയുടെ തുടക്കം .പറഞ്ഞു വന്നാൽ എങ്ങനത്തെ ഒരു സാധനം എങ്ങനെ എടുക്കണം എന്ന് രംഗ് ദേ ബസന്തി പോലുള്ള സിനിമകളിൽ കൂടി വിവരം ഉള്ളവര നമുക്ക് കാണിച്ചു തന്നിട്ടുണ്ട്


പിന്നങ്ങോട്ട്  സംഗതി പോകുന്ന വഴി ഇങ്ങനെ ആയിരിക്കാനാണ്‌ സാധ്യത .

ചോദ്യം എന്ത് കലാരൂപം ?
ഗ്രാമീണ പശ്ചാത്തലത്തിൽ ആകുമ്പോൾ നാടകമേ പറ്റു .
ശരി നാടകം എങ്കിൽ നാടകം .ഇപ്പോൾ ട്രെൻഡ് ഇടവക ,പള്ളി , അച്ചൻ , കപ്യാർ, പള്ളി കമ്മറ്റി   സെറ്റ് അപ്പിനായതിനാൽ ഒരു ഇടവകയിൽ പള്ളി വകയായി നടത്തുന്ന നാടകം .
അപ്പോൾ പിന്നെ വിപ്ലവം ഒന്നും പറ്റില്ല .
സാരമില്ല നമുക്ക് മിശിഹാ ചരിത്രം പിടിക്കാം പോരെ .
അപ്പോൾ നായകൻ കർത്താവായി  അഭിയിക്കട്ടെ അല്ലേ
പിന്നല്ലാതെ . പക്ഷെ നായകൻ ആദ്യമേ നല്ലവൻ ആകാൻ പാടില്ല  എങ്കിലല്ലേ കഥാപാത്രമായി അഭിനയിച്ചു നന്നാകാൻ പറ്റു
അതിനെന്താ നായകനെ ഒരു ഗുണ്ട ആക്കാം
അപ്പോൾ ഒരു പ്രശ്നം ഈ ഗുണ്ടയെ എന്തിനാ യേശു ക്രിസ്തു ആക്കാൻ വിളിക്കുന്നേ
അതിനു മാത്രം വേറെ ഒരു വഴിയും ഇല്ല . മമ്മുട്ടിയെ താടിയും വെച്ച്  നീണ്ട മുടിയുള്ള ഒരു വിഗ്ഗും വെച്ച്  ഇറക്കി ബാക്കി ഉള്ളവരെ കൊണ്ട് ഹോ  എന്തൊരു തേജസ്സ് , ശരിക്കും കർത്താവു തന്നെ എന്ന് പറയിക്കാൻ മാത്രമേ പറ്റു
അപ്പോൾ ഈ മമ്മൂട്ടി ഒരു ദ്രോണ ഗെറ്റ് അപ്പിൽ വന്നാൽ  യേശു ക്രിസ്തുവിനെ പോലിരിക്കും എന്നാണോ പറയുന്നേ
സത്യസന്ധമായി പറഞ്ഞാൽ പടങ്ങളിൽ നമ്മൾ കണ്ടു പരിചയിച്ച ലുക്ക്‌ വെച്ച് ക്രിസ്തുവായി അഭിനയിക്കാൻ പറ്റുന്ന നടൻ എന്ന് പറഞ്ഞാൽ  ബാബു ആന്റണിയെ പോലുള്ള ഒരാൾ ആകണം ശ്രീ മമ്മൂട്ടി ദ്രോണയിൽ അഭിനയിച്ച കോലം  കണ്ടാൽ ചില്ലറ മനോരോഗം  ഉള്ള  കുറെ നാളായി കുളിക്കാത്ത ഒരാൾ എന്നാണ് എനിക്ക് തോന്നിയത് . പക്ഷെ നമ്മടെ പ്രശ്നം സാറ്റ്ലൈറ്റ് റൈറ്റ് അല്ലെ ? അപ്പോൾ ഇതൊക്കെ വേണം

ശരി അതെന്തോ ആകട്ടെ . ഈ ഗുണ്ട എന്തിനു നാടകം കളിയ്ക്കാൻ സമ്മതിക്കണം ? ഗുണ്ടാ  പണി അല്ലെങ്കിലേ നല്ല വരുമാനമുള്ള പണി . സുപ്പർ താരം ആണെകിൽ പിന്നെ പറയുകയും വേണ്ട . അപ്പോൾ ......

ഹോ അതും പ്രശ്നം ...ശരി നായകന്റെ ദുർ നടത്തം കണ്ടു സഹിക്കാതെ അയാളെ ഉപേക്ഷിച്ച ഭാര്യയെയും കുട്ടിയേയും തേടുന്നതിന്റെ ഭാഗമായാണ് ഇയാൾ ഇവിടെ വരുന്നത് എന്നായാലോ ?

കൊള്ളാം  പക്ഷെ സുപ്പർ താരത്തെ ഭാര്യക്ക്‌ ഉപേക്ഷിക്കാൻ പറ്റില്ലല്ലോ .കേരളം നിന്ന് കത്തില്ലേ ?

അത് ശരിയാ അപ്പോൾ ഇയാൾ പണ്ട് ബലാൽസംഗം ചെയ്ത സ്ത്രീയും അതിലുണ്ടായ കുട്ടിയും . അതെങ്ങനെ ?

കുഴപ്പമില്ല പക്ഷെ സുപ്പർ താരം  കേറി ബലാൽസംഗം എന്നൊക്കെ പറഞ്ഞാൽ ......കേരളം കത്തിയാലോ ?

അത് പിന്നെ ആ പെണ്ണ് പണ്ടേ ഇയാൾക്ക് എതിരെ പോലീസിൽ  പരാതി കൊടുത്ത വ്യക്തി ആണ് .പോരാത്തതിനു  ഇവളെ കല്യാണം കഴിക്കാൻ ഇരുന്ന ആള്  ആരെയെങ്കിലും പീഡനം നടത്തട്ടെ . അപ്പോൾ പകരത്തിനു പകരമായി  ഇയാൾക്ക് അവളെ ബാലസംഗം ചെയ്യാമല്ലോ .

എന്നാലും ....

ഒരു എന്നാലുമില്ല . പോരെങ്കിൽ പിറ്റേ ദിവസം തന്നെ ഇയാൾ പശ്ചാത്താപ വിവശനായി അവളെ കല്യാണം കഴിക്കാം എന്ന മെഗാ ഓഫർ വയ്ക്കുകയും ചെയും ഇതിൽ കൂടുതൽ എന്നാ വേണമെന്നാ ?. പക്ഷെ അന്ന് അവൾ അയാളെ ആട്ടിയിറക്കും എന്നാലും പിന്നെ ജീവിതത്തിൽ മറ്റൊരു കല്യാണം കഴിക്കാൻ പറ്റില്ല  (കേരളം പിന്നെയും കത്തും ) എന്നതിനാൽ കൊച്ചിനെയും വളർത്തി  ഇയാളുടെ വരവും കത്ത് ഇരിക്കുകയാണ് അവൾ .പിന്നെ സംഗതി ബാലൽസംഗമല്ലേ ആദ്യം കുറച്ചു മുഖം വെട്ടിക്കലും  ദുഖവും ഒക്കെ ഇരിക്കട്ടെ
'.......................................................................................................................
........................................................................................................................
........................................................................................................................

ഇങ്ങനെ നിരവധി ഉടായിപ്പ് ഒട്ടിച്ചു ചേർക്കലുകൾ കഴിയുമ്പോൾ നമുക്ക് മുൻപിൽ ഉണ്ടാകുന്ന മനോഹരമായ വിഭവമാണ്‌  ഈ ചിത്രം . മതി വരുവോളം കഴിച്ചു വയറിളക്കുക എന്നത് മാത്രമേ നമുക്ക് ചെയ്യാനുള്ളൂ  . സ്ത്രീകളുടെ ചന്തിക്കു ഒരു അടി വെച്ച് കൊടുത്താൽ അവർ ഉടനെ തന്നെ പ്രണയലോലുപർ ആയികൊള്ളും എന്നൊരു പാഠം  കൂടി ഈ ചിത്രം തരുന്നു .വികാരഭരിതമായ രംഗങ്ങൾ പൊട്ടിച്ചിരിപ്പിക്കുകയും ഹാസ്യ രംഗങ്ങൾ കണ്ണ് നനയിക്കുകയും ചെയുന്നു എന്നൊരു പ്രത്യേകത കൂടി ഈ ചിത്രത്തിന് അവകാശപ്പെടാം

നമ്മുടെ ലാലേട്ടന്റെ പടമില്ലാത്തതിന്റെ  കുറവ് മറ്റേ താരം കഴിഞ്ഞ മൂന്ന് ചിത്രങ്ങളിൽ കൂടെ തീർത്തു . അതിൽ തന്നെ ഏറ്റവും തല്ലിപൊളി ചിത്രം എന്ന ബഹുമതിയും  ഒരു പക്ഷെ ഈ ചിത്രത്തിന് അർഹതപ്പെട്ടതാവാം .

അല്ല അഭിനയം ....

അതിനെ പറ്റി എന്ത് പറയാനാ .. മമ്മൂട്ടി ക്ലീറ്റസ് ആയി അഭിനയിക്കുക അല്ല ജീവിക്കുകയാണ്  കൈയിലുള്ള ആ രണ്ടു ഭാവങ്ങളും പിന്നെ ആ ദ്രോണ വേഷവും   ഹോ .. തർക്കുകയല്ലെ  അദ്ദേഹം . ഹണി  റോസ്  തികച്ചും നിർവികാരം  സനം ഷെട്ടിയെ ഒക്കെ എന്തിന്നാണ് കൊണ്ട് വന്നത് എന്ന് ദൈവത്തിനു മാത്രമറിയാം .തമ്മിൽ ഭേദം സുരാജ് ആണെന്ന് പറയുമ്പോൾ ഊഹിക്കമല്ലൊ അല്ലേ


അപ്പോൾ സംവിധാനം തിരക്കഥ ....ഇവയോക്കെയോ

അവയെക്കുറിച്ച് ഒക്കെ ഓർക്കുമ്പോൾ എന്താന്നെന്നു അറിയില്ല പഴയൊരു സിനിമയിൽ നടൻ ഇന്നസെന്റ്‌  പറഞ്ഞ ഒരു ഡയലോഗ് ആണ് എനിക്ക് ഓർമ്മ  വരുന്നത് . " അവന്റെ അമ്മേടെ .. ....വീട്ടിനടുത്താണ്  എന്റെ വീട്  എന്നിട്ടും അവൻ എന്നോട് ഇതു ചെയ്തല്ലോ  "  എന്ന് . കാരണം വ്യക്തമാകുന്നില്ല.അന്തവും  കുന്തവും ഇല്ലാത്ത കഥയെയും തിരക്കഥയെയും  പിന്നെ വേറെ എന്ത് പറയാൻ ?

അപ്പോൾ ചുരുക്കത്തിൽ .....

പഴയ പുണ്യ പുരാണ ചിത്രങ്ങളിൽ സ്ഥിരമായി പറയാറുള്ള ഒരു ഡയലോഗ്  കൂടി പറഞ്ഞു അങ്ങ് അവസാനിപ്പിക്കട്ടെ  "ഇനിയും ഞങ്ങളെ പരീക്ഷിച്ചത് മതിയായില്ലേ പ്രഭു ?????????"

Friday, September 6, 2013

അരികിൽ ഒരാൾ (തകർത്തു ..... തകർന്നു ....)

അണ്ണാ രണ്ടും കൂടി പറയരുത് ....

എന്ത് പറ്റി  അനിയാ ......

അണ്ണൻ ഈ എഴുതിയത് ശുദ്ധ പോക്രിത്തരമാണ്  ഒന്നുകിൽ തകർന്നു  ഇല്ലെങ്കിൽ തകർത്തു  ഇങ്ങനെയല്ലേ ഒരു സിനിമയെ പറ്റി  പറയാൻ പറ്റു . ഇതൊരു മാതിരി നവയുഗ ബ്ലോഗർമാരെ പോലെ .........നമ്മുടെ ചാപ്ട്ടേ ഴ്സ്  എന്ന പടം എടുത്ത സംവിധായകൻ കഥയും തിരകഥ യും എഴുതി സംവിധാനം ചെയുന്ന രണ്ടാമത്തെ ചിത്രം അരുകിൽ ഒരാൾ എന്ന പടത്തിന് അണ്ണൻ തള്ളികയറുന്നത് ഞാൻ കണ്ടായിരുന്നു.ഇന്ദ്രജിത്ത് , നിവിൻ പോളി , രമ്യാ  നമ്പീശൻ , പ്രതാപ്‌ പോത്തൻ , ലെന ... ഹോ .. ന്യൂ ജനറേഷന്റെ എട്ട്  കളി ആണല്ലോ അണ്ണാ  .അവിഹിതം , സ്വവർഗം ,അശ്ലീലം , കോഫീ മഗ്  + നിക്കർ ........ ഇതിൽ എതിനത്തിൽ വരും സംഗതി.

പിടക്കാതെഡേ  പറയട്ടെ....  അഞ്ചു  അഞ്ചു പ്രധാന നടീ  നടന്മാരെ വെച്ചാണ്‌ ഈ ചിത്രം ശ്രീ അഷിഖ് ഉസ്മാൻ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് .സംഗീതം ഗോപി സുന്ദർ . മലയാളത്തിൽ  മര്യാദക്ക് എടുത്തിട്ടുള്ള  സൈക്കോ ത്രില്ലർ പെട്ടന്ന് ഓർമ്മ വരുന്ന പേരുകൾ  യക്ഷിയും മണി ചിത്രത്താഴും ആണ് . ഫാസിൽ എടുത്ത മാനത്തെ വെള്ളിത്തേര്  പോലെ പരാജയപ്പെട്ട സംഗതികൾ നിരവധിയുണ്ട്‌  .ഹിന്ദി ചിത്രങ്ങളിൽ ഈ വിഭാഗത്തിൽ പെട്ടന്ന് ഓർമ്മ  വരുന്ന ഒരു പേര് രാം ഗോപാൽ വർമ്മ  എടുത്ത കോൻ  എന്ന ചിത്രമാണ് . ഒരു ഫ്ലാറ്റും  ആകെ മൊത്തം  മൂന്നേ മൂന്ന് കഥാപാത്രങ്ങളും  ആയി അങ്ങേർ  നമ്മളെ രണ്ടര മണികൂർ പിടിച്ചിരുത്തുന്നത് സമ്മതിച്ചേ ഒക്കൂ  എന്നാണ് എന്റെ അഭിപ്രായം


ഒരു ഇന്ത്യയിൽ പലയിടത്തും ശാഖകൾ ഉള്ള ഒരു  ആഡ്  സ്ഥാപനം അവിടുത്തെ  ക്രീയേറ്റിവ്   ആഡ്  മേധാവി ആയി ജോലി ചെയ്തിരുന്ന ആളെ മാറ്റി  പകരം ബാം ഗ്ലൂർ ശാഖയിൽ ജോലി ചെയ്തിരുന്ന സിദ്ധാർഥ്  (ഇന്ദ്രജിത്ത് ) നെ നിയമിക്കുന്നിടതാണ് തുടക്കം .ഇയാളുടെ കാമുകിയും നർത്തകിയുമായ  വീണ (രമ്യ നമ്പീശൻ ) ആ നഗരത്തിലുണ്ട് . വീണയുടെ  ഗ്യാംഗ്  സ്ഥിരമായി പോകുന്ന റെസ്റ്ററണ്ടിലെ  വെയിറ്റർ  ഇച്ച (നിവിൻ പോളി ) യുമായി  വീണ സൌഹൃദത്തിലാണ് . സിദ്ധാർഥിനെ  ഇച്ചക്ക്  പരിചപ്പെടുത്തി കൊടുക്കുന്നതോടെ മൂന്നു പേരും സൌഹൃദത്തിൽ ആകുന്നു . താമസിക്കാൻ സ്ഥലം ആകുന്നത്‌ വരെ ഇച്ചയുടെ കൂടെ താമസിക്കാൻ സിദ്ധാർത്ഥൻ തീരുമാനിക്കുന്നു .നഗരത്തി നിന്നും മാറി  ഒരു വലിയ വീട്ടിൽ സൂക്ഷിപ്പുകാരനായി ഒറ്റയ്ക്ക് താമസിക്കുകയാണ് ഇച്ച .ഒരുമിച്ചു താമസിച്ചു തുടങ്ങി കുറച്ചു കഴിയുമ്പോൾ ഇച്ചയുടെ ചില അസ്വാഭാവികതകൾ  സിദ്ധാർഥിന്റെയും വീണയുടെയും ശ്രദ്ധയിൽ പെടുന്നു . അതിനെ കുറിച്ച് കൂടുതൽ അന്വേഷിച്ചു ചെല്ലുന്ന ഇവർ  എത്തുന്നത്‌  ഇച്ച  എന്നയാളിന്റെ കൂടുതൽ നിഗൂഡം ആയ ഭൂതകാലത്തിലേക്കാണ് .തന്റെ  സ്ഥാപന മേധാവി ആയ ആരതി (ലെന ) വഴി പരിചയപ്പെടുന്ന , അതീന്ദ്രിയ കാര്യങ്ങളിൽ  താല്പര്യവും അതിൽ ഗവേഷണവും നടത്തുന്ന തരുണ്‍ ബോസ്  (പ്രതാപ്‌ പോത്തൻ ) എന്നയാളെ പരിചയപ്പെടുന്നതോടെ , അയാളുടെ സഹായവും ഇവര ഈ കാര്യത്തിൽ തേടുന്നു . അങ്ങനെ മുന്നോട്ടു പോകുന്ന ഇവർ  എവിടെ എത്തിച്ചേരുന്നു എന്നിടത്താണ്  ഈ സിനിമ നമ്മളെ കൊണ്ട് എത്തിക്കുന്നത് .

കഥയൊക്കെ അവിടെ ഇരിക്കട്ടെ അണ്ണാ . ഇതെങ്ങനെ  സംഗതി .

നല്ല പശ്ചാത്തലം തുടക്കം . പതുക്കെ തുടങ്ങുന്ന കഥ പതുക്കെ പതുക്കെ ചൂടുപിടിക്കുന്നു . ഇടവേള വരെ ഈ  പടം അങ്ങനെ കേറി കേറി പോകുന്ന കാഴ്ചയാണ് എനിക്ക് കാണാൻ കഴിഞ്ഞത് . ഇടവേള കൊണ്ട് നിരത്തുന്ന പോയിന്റ്‌  ഉഗ്രനായി എന്നാണ് എന്റെ അഭിപ്രായം .ഇനി എന്ത് സംഭവിക്കും എന്നറിയാനുള്ള ഒരു ആകാംഷ ഇടവേളക്കു പ്രേക്ഷകന് കൊടുത്താണ് ഇടവേള കൊണ്ട് നിർത്തുന്നത് .ഇടവേളക്കു ശേഷവും അതെ ടെമ്പോ നിലനിര്ത്തുന്ന ചിത്രം അവസാന നിമിഷങ്ങളിൽ ദേനീയമായി പരാജയപ്പെടുന്നത് കണ്ടപ്പോൾ സത്യത്തിൽ സങ്കടം  തോന്നി  അനിയാ .ആ  ചിത്രം അർഹിക്കുന്ന ഒരു ക്ലൈമാക്സ്‌  കൂടി നല്കിയിരുന്നു എങ്കിൽ ഒരു പക്ഷെ നേരത്തെ പറഞ്ഞ മലയാളത്തിലെ ഓരോ കാലഘട്ടത്തേ പ്രതിനിധികരിക്കുന്ന സൈക്കോ ത്രില്ലറുകളുടെ കൂട്ടത്തിൽ  എഴുതപ്പെടാവുന്ന ചിത്രമായേനെ ഇതും .മാനത്തെ വെള്ളിത്തേര് എന്ന ചിത്രത്തെ പോലെ നന്നായി തുടങ്ങിയിട്ട്    ക്ലൈമാക്സ്‌  ലോക കുളം ആക്കിയിട്ടില്ല എങ്കിൽ പോലും ഇതിലും മികച്ച ഒരു അന്ത്യം ഈ ചിത്രം അർഹിക്കുന്നു  എന്നാണ് എന്റെ അഭിപ്രായം .

അണ്ണന്റെ അഭിപ്രായം അവിടിരിക്കട്ടെ . അഭിനയം എങ്ങനെ  അത് പറ

അനിയാ പറഞ്ഞില്ലേ ഈ ചിത്രത്തിന്റെ അവസാനത്തെ പറ്റി  അല്ലാതെ മറ്റു ഒന്നിനെ പറ്റിയും എനിക്ക് പരാതിയില്ല . പ്രധാന കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുന്ന ഇന്ദ്രജിത്തും നിവിൻ  പോളിയും കൃത്യമായി കഥാപാത്രങ്ങൾക്ക് വേണ്ടത് അഥവാ നിന്റെ ഒക്കെ ഭാഷയിൽ പറഞ്ഞാൽ  കഥാപാത്രം ആവശ്യപ്പെടുന്നത് നല്കിയിട്ടുണ്ട് . എന്ത് കൊണ്ടാണ് എന്നറിയില്ല  പ്രതാപ്‌ പോത്തൻ  എല്ലാ സിനിമയിലും  ഒരു പോലെ അഭിനയിക്കുന്നതായാണ്  എനിക്ക് തോന്നാറുള്ളത് . രമ്യ നമ്പീശൻ പാടിയ ഒരെണ്ണം ഉൾപ്പെടെ  ഗാനങ്ങൾ ചിത്രത്തിന്റെ മൂഡുമായി ഒത്തു പോകുന്നതാണ് .

അല്ല ഇനി ഈ ചിത്രം എവിടെ നിന്നെലും അടിച്ചു മാറ്റിയതാണോ ?

അറിയില്ല അനിയാ .. ആണെങ്കിലും അല്ലെങ്കിലും  എനിക്കൊന്നുമില്ല പിന്നെ അങ്ങനെ ആണെങ്കിൽ  ആ ചിത്രത്തോട് ഒരു കടപ്പാട് എഴുതി വയ്ക്കുക എന്നത് അങ്ങനെ ചെയ്യുന്നവരുടെ സത്യസന്ധതയുടെ പ്രശ്നം . ഒരു പ്രേക്ഷകൻ എന്നാ നിലയ്ക്ക്  രണ്ടര മണിക്കൂർ  എ  സി  പോലും ഇടാത്ത ഹാളിൽ ഇരുത്തി എന്നെ കൊല്ലരുത് എന്നൊരു എളിയ ആവശ്യം മാത്രമേ ഉള്ളു   

അണ്ണാ അവസാനം നന്നായില്ല നന്നായില്ല എന്ന് പറയുമ്പോൾ പിന്നെ  എങ്ങനെ വേണമായിരുന്നു എന്നാ ......

അത് ഞാൻ  അല്ലല്ലോ അനിയാ  തീരുമാനികേണ്ടത് . പിന്നെ അവസാനത്തിനു തൊട്ടു മുൻപ് വരെ വളരെ നന്നായി പോയ ഈ ചിത്രം ഒരൽപം കൂടി നല്ല ക്ലൈമാക്സ്‌ അർഹിക്കുന്നു എന്നതാണ് എനിക്ക് തോന്നിയത് . ഒരു ലോ ബഡ്ജറ്റ്  ചിത്രം എന്നത് മുതലുള്ള പരിമിതികളെ അംഗീകരിച്ചു കൊണ്ട് പറയട്ടെ . ഈ വിഭാഗത്തിൽ പെട്ട ചിത്രങ്ങൾക്ക്  തുടക്കം മുതലേ ഉള്ള സാദ്ധ്യതകൾ രണ്ടാണ്  ഒന്നുകിൽ  മാനസിക വിഭ്രാന്തി  അല്ലെങ്കിൽ അതീന്ദ്രിയം .ഈ ചിത്രത്തിന്  ഒരു പക്ഷെ  ഇതിൽ ഏതെങ്കിലും ഒരു ഭാഗത്ത്‌ നില്ക്കുന്നതിലും നല്ലത്  ഒരു  ഭാഗത്തേക്ക്‌ കൊണ്ട് വന്നു അവസാനിപ്പിക്കുന്നതിന് തൊട്ടു മുൻപ് ഈ സകല കണ്ടെത്തലുകളെയും തകിടം മറിക്കുന്ന  പുതിയൊരു കണ്ടെത്തലിലൂടെ അതുമാവാം ഇതുമാ വാം  എന്നാ അവസ്ഥയിൽ നിർത്തുന്നതയിരുന്നു കൂടുതൽ നല്ലത് എന്ന് എനിക്ക് തോന്നുന്നു . ആ രീതിയിൽ ഒരു ശ്രമം ഈ ചിത്രത്തിൽ  നടക്കുന്നില്ല എന്നല്ല പക്ഷെ സംഗതി തീരെ ദുർബലമായി പോയി  എന്ന് മാത്രം

അപ്പോൾ ചുരുക്കത്തിൽ .......

അവസാന പത്തു മിനിട്ടുകൾക്ക് മാപ്പ് കൊടുക്കാമെങ്കിൽ നിങ്ങള്ക്ക് ആസ്വദിച്ച്  കാണാവുന്ന ഒരു ചിത്രം . ക്ലൈമാക്സ്‌  കഴിയുന്നത്‌ അറിയുന്നതിന് മുൻപ് പോയി കണ്ടാല കാശു അത്രയും കൂടുതൽ മുതലായേക്കും  .സ്വന്തം പാളിച്ചകളിൽ നിന്ന്  പാഠം ഉൾക്കൊള്ളുന്ന  പക്ഷം  നമുക്ക് നല്ലൊരു സംവിധായകനെ കൂടി ലഭിച്ചേക്കാം