Sunday, October 21, 2012

ജവാന്‍ ഓഫ് വെള്ളിമല (Jawan Of Vellimala : Review )

നിറഞ്ഞു കവിഞ്ഞ ജന കൂട്ടം ശ്വാസം അടക്കി പിടിച്ചു ആ ചരിത്ര മുഹൂര്‍ത്തത്തിനു  സാക്ഷി ആകാന്‍   കാതോര്‍ത്തിരിക്കുന്നു . ഒരു സൂചി വീണാല്‍ കേള്‍ക്കാവുന്ന  നിശബ്ദത . ആദ്യ വിസില്‍ മുഴങ്ങികഴിഞ്ഞു . അതാ .. ആര്‍ത്തിരമ്പുന്ന ജനകൂട്ടത്തിന്‍റെ പൂര്‍ണ്ണ പിന്തുണയോടെ സുപ്പര്‍  താരം പന്ത് കൈക്കലാക്കി കഴിഞ്ഞു.പന്ത്  കയ്യില്‍  കിട്ടിയാല്‍ പിന്നെ അദേഹത്തെ പിടിച്ചാല്‍ കിട്ടില്ല എന്നറിയാവുന്ന ജനകൂട്ടം ആര്‍ത്ത് ഇരമ്പി മറിയുന്നു . പന്തുമായി ഒരു ചാട്ടുളി പോലെ മുന്നോട്ടു നീങ്ങുന്ന താരത്തിന്‍റെ ഓരോ നീക്കത്തിലും തന്‍റെ ഉറച്ച നിശ്ചയ ദാര്‍ഡ്യം പ്രകടമാണ് .തികഞ്ഞ വൈദഗ്യത്തോടെ ഓരോ കളിക്കാരെയും വെട്ടിച്ചു അദേഹം പന്തുമായി കുതിക്കുകയാണ് സുഹൃത്തുക്കളെ കുതിക്കുകയാണ് . തന്‍റെ പ്രായത്തെ തെല്ലും വക വൈക്കാതെ ഉള്ള ഈ അസാമാന്യ പ്രകടനം  കണ്ടു ജനങ്ങള്‍ ഉന്മാദത്തിന്റെ വക്കിലെത്തി നില്‍ക്കുന്നു . മറ്റു  കളിക്കാരെ  അത് ഭുദപ്പെടുത്തിക്കൊണ്ട് അദ്ദേഹം  ഇതാ ഒരു മിന്നല്‍ പിണര്‍ പോലെ ഗോള്‍ വലയത്തിനു മുന്നില്‍ എത്തികഴിഞ്ഞു . പേടിച്ചു വിറച്ചു നില്‍ക്കുന്ന ഗോളിയുടെ ഹൃദയമിടിപ്പ്‌ എനിക്ക് ഇവിടെ നിന്ന് കേള്‍ക്കാം . അതാ അദേഹം ഒരു ഉഗ്രന്‍ സിസ്സര്‍ കട്ടിലൂടെ അദ്ദേഹം  ആ മഹാ അത്ഭുദം വീണ്ടും കാണിച്ചിരിന്നുന്നു. ഗോ ഓഓഓഓഓഓഓഓ ള്‍ ........................... സ്വന്തം ഗോള്‍ പോസ്റ്റില്‍ തുടര്‍ച്ചയായ പത്താം ഗോളും അടിച്ചു അദേഹം ഒരു ലോക റെക്കോര്‍ഡ്‌ തന്നെ സ്ഥാപിചേക്കും എന്ന് കരുതുന്ന രീതിയിലുള്ള പ്രകടനമാണ് ഇവിടെ നമ്മള്‍ കണ്ടത്.
 അണ്ണാ ഇതെന്തോന്ന് . നിങ്ങള്‍ സിനിമ വിട്ടു കായിക രംഗത്തേക്ക് തിരിഞ്ഞോ ?

അല്ലെടെ ഇതു നമ്മുടെ പുതിയ സുപ്പര്‍ താര ചിത്രം ജവാന്‍ ഓഫ് വെള്ളിമല എന്ന സിനിമയെ പറ്റി ഒരു കുറിപ്പ് എഴുതുകയായിരുന്നു.

ഓ അതും കണ്ടോ . എങ്ങനെയുണ്ട് സംഭവം ?

അനിയ ശ്രീ മമ്മൂട്ടി പ്ലേ ഹൌസ് എന്ന തന്‍റെ സ്വന്തം നിര്‍മ്മാണ കമ്പനി വഴി നിര്‍മിച്ചു നമ്മെ അനുഗ്രഹീതര്‍ ആക്കിയിരിക്കുന്ന ചിത്രമാണ് ജവാന്‍ ഓഫ് വെള്ളിമല. പുതുമുഖ സംവിധായകന്‍ അനൂപ്‌ കണ്ണന്‍ ആണ് സംവിധായകന്‍ ജെയിംസ്‌ ആല്‍ബര്ട്ട് തിരകഥ , അഭിനേതാക്കള്‍ സുപ്പര്‍ താരം കൂടാതെ അപ്പ്‌ കംമിംഗ് ടെറര്‍ കടയാടി ആസിഫലി , മലയാളത്തിന്‍റെ  കുന്നേല്‍ ബാബുരാജ് , പിന്നെ മമത , ശ്രീനിവാസന്‍ അങ്ങനെ കുറേപ്പേര്‍ .വെള്ളിമല എന്ന ഗ്രാമം അവിടെ അടിക്കടി വെള്ളപൊക്കം പോലുള്ള ദുരന്തങ്ങള്‍ ഉണ്ടാകുന്നതു കൊണ്ട് നാട്ടുകാര്‍ സമരം ചെയ്തു അവിടെ ഒരു ഡാം ഉണ്ടാക്കി . അവിടുത്തെ പമ്പ്‌ ഓപ്പറേറ്റര്‍ ഗോപി കൃഷ്ണന്‍ (വേറെ ആര് ?)എന്ന വിമുക്ത ഭടനാണു നായകന്‍ .




നില്‍ക്കട്ടെ .. ഈ കഥാപാത്രത്തിന് ഉള്ള വ്യത്യസ്തത എന്താണ് ? പറഞ്ഞു വരുമ്പോള്‍ വ്യത്യസ്തമായ കഥാപത്രങ്ങളെ മാത്രമല്ലേ ഇവരൊക്കെ അവതരിപ്പിക്കാരുള്ളു. വല്ല പുതിയ വല്ല ലോക്കല്‍ ഡയലെക്ട്ടിക് .. മറ്റേ സാധനം ....? അതാണോ ?


അല്ല അനിയാ .പറഞ്ഞു വരുമ്പോള്‍ അതായിരുന്നു ഭേദം. ഇവിടെ  ഈ പട്ടാളക്കാരന്‍ ഭയങ്കര പേടിത്തൊണ്ടന്‍ ആണ് രാത്രി ഒറ്റക്കൊക്കെ ഇറങ്ങി നടക്കാന്‍ പേടിയാണ് ഇയാള്‍ക്ക് . പക്ഷെ അത് വെറും പേടിയല്ല ഇയാള്‍ക്ക് പട്ടാളത്തില്‍ വെച്ച് ഉണ്ടായ ഒരു അപകടത്തെ തുടര്‍ന്ന് രാത്രി കാലങ്ങളില്‍ ചിലപ്പോളൊക്കെ പ്രേതങ്ങളെ കാണാന്‍ കഴിയും !!! ഇയാള്‍ ജോലി ചെയുന്ന പമ്പ് ഹൌസ് ആകട്ടെ ആ നാട്ടിലെ ഒരു ആത്മഹത്യ സ്പോട്ടും പോരെ പൂരം !!!നാട്ടുകാര്‍ക്ക്‌   മുഴുവന്‍ ഇയാള്‍ ഒരു തമാശ കഥാപാത്രമാണ്. ഇയാള് പട്ടാളക്കാരന്‍  ആയിരുന്നോ  എന്ന്  പോലും  ആള്‍ക്കാര്‍ക്ക്  സംശയം ആണ്.അങ്ങനെ സംവിധായകനും നായകനും ചേര്‍ന്ന് നമ്മളെ ചിരിപ്പിച്ചു കൊല്ലും ബോളാണ് അവിടെ പുതിയ എക്സിക്യുട്ടിവ് എഞ്ചിനീയര്‍ വര്‍ഗ്ഗിസ് (ശ്രീനിവാസന്‍ ) ചര്‍ജെടുക്കുന്നത് .കണിശക്കാരനായ അദേഹം വന്ന ഉടന്‍ തന്നെ അവിടുത്തെ സാമൂഹ്യ പ്രവര്‍ത്തകയും ഗോപി കൃഷ്ണന്‍റെ സഹപാടി യുമായ (ദൈവം രക്ഷിക്കട്ടെ !!) അര്‍ച്ചന (മമത) യുമായി ചേര്‍ന്ന് അവിടുത്തെ അണകെട്ടിലെ ചോര്‍ച്ചയും അതിനു കാരണമായ ക്രമകെടുകളും കണ്ടു പിടിക്കുന്നു (കണ്ടു പിടിക്കുന്നതൊക്കെ പരമ രസമാണ് . ചോര്‍ച്ച കാണുമ്പോലെ ശ്രീനിവാസന്‍ തിരിഞ്ഞു ചീഫ് ഇഞ്ചിനീയര്‍ ഡുന്‍ഡു മോന്‍ ബാബു രാജിനോട് ഒരൊറ്റ ചോദ്യമാണ് "സിമന്റില്‍ കമ്പി ചെര്‍ക്കാതെയാണ് കോണ്‍ക്രീറ്റ് നടത്തിയതല്ലേ" എന്ന മട്ടില്‍ )   പാവം ബാബുരാജ് ആണെകില്‍ അത് വരെ നിരന്തരമായി കോമഡി കാണിച്ചു അവശ നിലയിലും !!!
  ഇതിനിടെ അച്ഛന്‍ കോണ്ട്രാക്റ്റ് എടുത്ത ബില്ല് മാറാന്‍ നടക്കുന്ന കോശി (ആസിഫലി ) വക ഉപദ്രവം വേറെ .പിന്നെ അങ്ങോട്ട്‌ കഥ സംഭവ ബഹുലമാവുകയാണ് .വര്‍ഗ്ഗിസിനെ കാണാതാകുന്നു .ഉരുള്‍  പൊട്ടാന്‍ സാധ്യത  ഉണ്ട് എന്ന് കേന്ദ്ര സംഘം  കണ്ടെത്തിയാതോടെ ഡാം ഉപേക്ഷിക്കാന്‍ തീരുമാനിക്കുന്നു.  ബില്ല്  മാറി  കിട്ടാത്തത്  കൊണ്ട്   കോശി  ഡാമില്‍  നിന്ന് ചാടി ആത്മഹത്യ ചെയുന്നു .പക്ഷെ മരിക്കുന്നില്ല . അദേഹം കാട്ടില്‍ നീന്തി കയറി അവിടെ വില്ലന്മാര്‍ തടങ്ങളില്‍ വെച്ചിരിക്കുന്ന വര്‍ഗ്ഗിസിനെ കാണുന്നു ഗുണ്ടകള്‍ ഓടിക്കുന്നു . അകെ ബഹളം .പറയാന്‍ മറന്നു ഇവിടെ വില്ലന്മാര്‍ ഡുന്‍ഡു മോന്‍ മുതല്‍ അഭ്യന്തര മന്ത്രി വരെയുള്ള സംഘമാണ് .അവള്‍ അണകെട്ട് നിര്‍മാണ വെട്ടിപ്പ് മുതല്‍ മണല്‍ കടത്തു വരെ നടത്തും !!! പോരെ ഇതു കൈയില്‍  നില്‍ക്കില്ല എന്ന് മനസിലാക്കിയ കോശി സംഗതി ഗോപി കൃഷ്ണന്‍റെ അടുത്ത് എത്തിക്കുന്നു .പിന്നെയങ്ങോട്ട് ഗോപികൃഷ്ണന്‍ ബുദ്ധിയും ശക്തിയും മാറി മാറി ഉപയോഗിച്ചുള്ള ഒരു കളിയാണ്‌. ‍ താപ്പാനയില്‍ ഒക്കെ കാണിക്കുന്ന  ബുദ്ധിയൊക്കെ തന്നെ. പറയുമ്പോള്‍ എല്ലാം പറയണമല്ലോ . നായകന് പ്രേതങ്ങളെ കാണാന്‍ കഴിയുന്നത്‌ പട്ടാളത്തില്‍ വെച്ച് ഉണ്ടായ ഒരു അപകടത്തെ തുടര്‍ന്ന് ഉണ്ടായ ഒരു ഞരമ്പ്‌ രോഗമാണ് എന്ന് ഡോക്ടര്‍ ശിവപ്രസാദ്‌ (രഞ്ജിത് -സംവിധായകന്‍ ) വന്നു സവിസ്തരം പറയുന്നുണ്ട് . അതും കൂടി കേള്‍ക്കുമ്പോള്‍ നായകന്‍ ഉഷാറായി കൂടുതല്‍ ബുദ്ധി ഉപയോഗിച്ച് നമ്മളെയും വില്ലമാരെയും പൊരുതി മുട്ടിക്കുന്നു .


പക്ഷെ എന്തൊക്കെ പറഞ്ഞാലും ഒന്നുണ്ട് ഈ ചിത്രത്തിന്‍റെ ക്ലൈമാക്സ് അത് കലക്കി.മമ്മുട്ടി എന്ന നടന്‍റെ എല്ലാ കഴിവുകളും മനസിലാക്കി ഒരുക്കിയതാണ് അത് .


അല്ല അതൊക്കെ പറയാന്‍ പാടുണ്ടോ ?

ഇനി ഈ രംഗങ്ങള്‍ നേരിട്ട് കണ്ടു ആസ്വദിക്കണം എന്നുള്ളവര്‍ ദയവായി മുന്നോട്ടു വായിക്കരുത് .മര്‍മ പ്രധാന രംഗങ്ങള്‍ ആണ് വിശദീകരിക്കാന്‍ പോകുന്നേ.
  അതായിത് സംഘട്ടനത്തില്‍ പരിക്കേറ്റ നായകനെ കോശിയും മറ്റും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുന്നു . ആകാംഷയോടെ പുറത്തു കത്ത് നില്‍ക്കുന്ന കോശിയും ബാക്കിയുള്ളവരും . ഡോക്ട്ട റും നേഴ്സും പുറത്തു വന്നിട്ട് കൂളായി ആര്‍ക്കെങ്ങിലും കാണണം എങ്കില്‍ കാണാം എന്ന് പറയുന്നു .അകത്തേക്ക് കേറുന്ന കോശിയും നായികയും അവരെ നോക്കി കിടക്കുന്ന നായകനെ ആണ് കാണുന്നത് . സത്യമായും ഞാന്‍ വിചാരിച്ചത് ഇങ്ങേര്‍ എന്തോ മരിച്ചു അഭിനയിക്കുക ആണെന്നു ആണ് .അപ്പോളാണ് ആരോ വെള്ള തുണി കൊണ്ട് ഇയാളുടെ മുഖം മൂടുന്നത് . ഒരു ഞെട്ടലോടെ നമ്മള്‍ അറിയുന്നു മരിച്ചയുള്ള അഭിനയമാണ് അവിടെ കാഴ്ച വെച്ചത് എന്ന് .ഹോ തകര്‍ന്നു പോയി അനിയാ ....


അപ്പോള്‍ തീര്‍ന്നോ ?

എവിടെ ? പിന്നീടു രക്ഷപെട്ട വര്‍ഗ്ഗിസ് എല്ലാം തുറന്നു പറയുന്നു .തെളിവായി ചോര്‍ച്ച റെക്കോര്‍ഡ്‌ ചെയ്ത സി ഡി കാണിക്കുന്നു. ഈ തെളിവ് നശിപ്പിക്കാനാണ് വില്ലന്മാര്‍ പരക്കം പായുന്നത് . ചോര്‍ച്ച അവിടെ തന്നെ ഉണ്ടല്ലോ പിന്നെ റെക്കോര്‍ഡ്‌ ചെയ്തതിനെ പറ്റി ഇത്ര വിറളി പിടിക്കേണ്ട കാര്യം എന്താണാവോ?  വില്ലന്മാരെ എല്ലാം പിടിക്കുന്നു. പട്ടാളത്തില്‍ നിന്നും വന്ന ഗോപികൃഷ്ണന്‍റെ ഓഫീസര്‍ രാജഗോപാലന്‍ (ദേവന്‍ ) ഇദേഹം ഒരു ഭയങ്കര ധീരനായ പട്ടാളക്കാരന്‍ ആയിരുന്നു എന്നും .അദേഹം പല തീവ്രവാദികളെയും പിടിച്ച മഹാന്‍ ആയിരുന്നു എന്നും ആ തീവ്രവാദികളുടെ ഭാര്യമാര്‍ പോലും രഹസ്യമായി അദേഹത്തെ ആരാധിച്ചിരുന്നു എന്നുമുള്ള സത്യങ്ങള്‍ ഗോപികൃഷ്ണന്‍ അനുസ്മരണ സമ്മേളനത്തില്‍ വെളിപ്പെടുത്തുന്നു .ഇത്ര മഹാനായ ഒരാളെ ആണല്ലോ തങ്ങള്‍ കളിയാക്കിയത് എന്നോര്‍ത്ത് ആ ഗ്രാമവാസികള്‍ നെഞ്ചത്തടിച്ചു നിലവിളിക്കുന്നു.മരിച്ചാലും ഗോപികൃഷ്ണന്‍ പ്രേതമായി അവിടെത്തന്നെ പമ്പ്‌ ഓപ്പറേറ്റര്‍ ആയി ജോലി ചെയും എന്ന് സംവിധായകന്‍ ഉറപ്പു കൊടുക്കുന്നത് കൂടെ കഴിഞ്ഞാല്‍ നമുക്ക് പോകാം 

അയ്യോ ഇതെന്തോന്ന് ...?


ശ്രീ മമ്മൂട്ടിക്ക് മലയാള പ്രേക്ഷകരോട് എന്തോ വ്യക്തി വൈരാഗ്യം ഉണ്ട് എന്നാണ് ശ്രീനിയുടെ അഭിപ്രായം സ്വന്തം കാശു മുടക്കി എങ്ങനെ ദ്രോഹിക്കാന്‍ മലയാള പ്രേക്ഷകര്‍ കഴിഞ്ഞ ഒരു പത്തു വര്‍ഷത്തോളം ഇദ്ദേഹത്തെ സഹിച്ചു എന്നല്ലാതെ വേറെ ഒരു കുറ്റവും ചെയ്തതായി എന്‍റെ ഓര്‍മയില്‍ ഇല്ല.

അണ്ണാ ഇതൊക്കെ നമുക്ക് പറയാം . പക്ഷെ കാളകൂടത്തില്‍ ഞാന്‍ ഇങ്ങനെയൊന്നും എഴുതില്ല ആസിഫലി ശരിയായില്ല (അവന്‍ നിക്കര്‍ സല്‍മാന്‍ വന്നതോടെ അനാഥനും അഹങ്കാരിയും ആണല്ലോ ) മമ്മുട്ടിയുടെ വ്യത്യസ്ത വേഷം കുളിംഗ് ഗ്ലാസ്‌ ഇല്ലാത്തത് കൊണ്ട് സാധാരണക്കാരന്‍ ആയി എന്നും കാച്ചാം


അതൊക്കെ നീ എന്ത് വേണേല്‍ ചെയ്തോ . ദൈവദോഷം കിട്ടും എന്ന് മാത്രം

ചുരുക്കത്തില്‍ ..

ജവാന്‍ ഓഫ് വെള്ളിമല ഒന്നും ചെയുന്നില്ല കാണാന്‍ വരുന്നവരെ ഇരുത്തി രണ്ടു രണ്ടര മണിക്കൂര്‍ വൃത്തിയായി  ബോര്‍ അടിപ്പിക്കുന്നു അത്ര മാത്രം  

6 comments:

  1. thengaaaa... lal josinte padothinaayulla review eppala

    ReplyDelete
  2. ഇവര്‍ക്ക് ഇതൊക്കെ നിര്‍ത്താനുള്ള സമയം aayille ?

    ReplyDelete
  3. ഒഹ് ..സമാധാനമായി...ഇനി അത് കാണാണ്ടാലോ....
    എലാ സ്ഥലത്ത് നിന്നും വളരെ മോശമായ അഭിപ്രായമാണ് വരുന്നത്....

    ReplyDelete
  4. //ഈ തെളിവ് നശിപ്പിക്കാനാണ് വില്ലന്മാര്‍ പരക്കം പായുന്നത് . ചോര്‍ച്ച അവിടെ തന്നെ ഉണ്ടല്ലോ പിന്നെ റെക്കോര്‍ഡ്‌ ചെയ്തതിനെ പറ്റി ഇത്ര വിറളി പിടിക്കേണ്ട കാര്യം എന്താണാവോ? //
    ഹോ അപ്പൊ എനിക്ക് മാത്രമല്ല അല്ലെ ഈ സംശയം !

    പിന്നെ സൂപര്‍ സ്റ്റാറിന്റെ സെല്‍ഫ് ഗോള്‍ അല്ല കേട്ടോ ... എതിരാളികളായ പ്രേക്ഷകരുടെ നെഞ്ച് ലക്ഷ്യമാക്കി തന്നെ ആണ് പത്തും...

    ReplyDelete
  5. സൂപ്പര്‍ താരം എന്തായാലും പ്രതീക്ഷ തെറ്റിച്ചില്ല ...!!!

    ReplyDelete