Showing posts with label ശരത് കുമാര്‍. Show all posts
Showing posts with label ശരത് കുമാര്‍. Show all posts

Saturday, January 22, 2011

ദി മെട്രോ (The Metro )

ഹലോ അണ്ണാ ഇവിടെയൊക്കെ ഉണ്ടോ ? കാണാന്‍ ഇല്ലല്ലോ .

എന്ത് പറയാന്‍ ? മലയാള സിനിമയിലെ നിക്കര്‍ - കൂളിംഗ്‌ ഗ്ലാസ്‌ ആരാധകരുടെ മനം ഉരുകി ഉള്ള ശാപം അന്നെന് തോന്നുന്നു . കഴിഞ്ഞ ആഴ്ച മദര്‍ ബോര്‍ഡ്‌ ഡിം !!! പിന്നെ നമ്മുടെ നാട് ഒരു ഉപഭോക്ത പ്രാധാന്യമുള്ള നാടായതു കൊണ്ട് ഒരു ആഴ്ച ശയന പ്രദിക്ഷണം നടത്തിയപ്പോള്‍ സംഗതി ശരിയായി.ഭാഗ്യത്തിന് കഴിഞ്ഞ ആഴ്ച നല്ല മലയാള ചിത്രങ്ങളൊന്നും തന്നെ ഇറങ്ങിയും ഇല്ല.പോരാത്തതിനു കഴിഞ്ഞ ആഴ്ച മുഴുവനും ബ്ലോഗില്‍ ഭയങ്കര യുദ്ധവും ആയിരുന്നു . അവസാനത്തെ പോസ്റ്റിന്റെ ബഹളം.

അതിരിക്കട്ടെ അണ്ണന്റെ മുഖതെന്താ ഒരു ഇളിഞ്ഞ ഭാവം ? ഒരു ഇളിഭ്യത പോലെ .........

നീ ശ്രദ്ധിച്ചു അല്ലെ ? എടേ ഈ ആഴ്ച രണ്ടു മൂന്ന് പടം ഇറങ്ങിയല്ലോ പുതുമുഖങ്ങളെ പ്രോഹത്സഹിപ്പികുക എന്ന നമ്മുടെ നയത്തിന്റെ ഭാഗമായി ആദ്യം പോയി കണ്ടത് ദി മെട്രോ എന്ന പടമായിരുന്നു .

അത് .... നമ്മുടെ ദിലീപ് നിര്‍മ്മിച്ച പടം അല്ലിയോ ?

ഓ തന്നെ ദിലീപ് തന്നെയാണ് ഈ ചിത്രത്തിന്റെ നിര്‍മാണവും വിതരണവും എന്നാണ് എനിക്ക് മനസിലായത് . സംവിധാനം വിപിന്‍ പ്രഭാകര്‍ .വണ്ണ്‍ വേ ടിക്കറ്റ്‌,സമസ്ത കേരളം പി ഓ മുതലായ സിനിമ സംവിധായകന്‍റെ മാത്രം കലയാണെന്ന് വിളിച്ചറിയിക്കുന്ന സിനിമകള്‍ (പണി അറിയാത്തവന്‍ ചെയ്താല്‍ കൈ പൊള്ളും എന്നും വ്യാഖ്യാനം) ആണ് അദേഹം സംവിധാനം ചെയ്തത്.

അത് കൊണ്ട് എന്താ അണ്ണാ?ട്രാഫിക്‌ എന്ന പടം വന്നതോടെ ഏതു സംവിധായകനും എപ്പോള്‍ വേണേലും നന്നാകാം എന്ന് മലയാളിക്ക് മനസിലായില്ലേ ?

അത് തന്നെയാ അനിയാ എനിക്ക് പറ്റിയത്. ചിലര്‍ നന്നാകാം എന്ന് പറയുന്നത് പോലെ ചിലര്‍ ഒരിക്കലും നന്നാകില്ല എന്നും ഞാന്‍ ഓര്‍ക്കണം ആയിരുന്നു .ഇനി പറഞ്ഞിട്ടെന്താ?

ഇങ്ങേര്‍ എങ്ങനെ സെന്റി അടിക്കാതെ.വിശദമായി ഒന്ന് പറഞ്ഞെ കാര്യങ്ങള്‍ ....അല്ല പിന്നെ

ശരി നിര്‍മാണം വിതരണം ദിലീപ്.സംവിധാനം ബിപിന്‍ പ്രഭാകര്‍ കഥ തിരകഥ വസനം വ്യാസന്‍ ഇടവനകാട്‌ സംഗീതം ഷാന്‍ .സംഗതി ത്രില്ലെര്‍ ആണെന്നാണ് മധ്യമ കുഴലൂത്ത് . അഭിനയിക്കുന്നവര്‍ ശരത് കുമാര്‍ , ഭാവന ,ജഗതി , ജി കെ പിള്ള ,സുരാജ് വെഞ്ഞാറാന്‍ മൂട്, പിന്നെ മലര്‍വാടി ആര്‍ട്സ് ക്ലബ്‌ പിള്ളേരും . മാത്രമല്ല കൊച്ചി നഗരത്തില്‍ ഒരു രാത്രി നടക്കുന്ന രണ്ടു മൂന്ന് സംഭവങ്ങളും ഒടുവില്‍ അവയെല്ലാം ചേരുന്ന ഒരൊറ്റ ക്ലൈമാക്സ്‌ അങ്ങനെ ചുരുക്കത്തില്‍ കാണാന്‍ കേറുന്നവനെ ത്രില്ലടിപ്പിച്ചു കൊല്ലും എന്ന മട്ടിലുള്ള അവകാശ വാദങ്ങള്‍ ഇവയൊക്കെയാണ് ഈ ചിത്രത്തിന്റെ ബാക്ക് ഗ്രൌണ്ട് ഇന്‍ഫര്‍മേഷന്‍.

ശരി അപ്പോള്‍ ശരിക്കും സംഭവിക്കുന്നതോ ?
പടം തുടങ്ങുന്നത് തന്നെ കുറച്ചു കാലം മുന്‍പ് നടന്ന ഒരു സംഭവം , രാഷ്ട്രീയ യുവ നേതാവായ പടവീടന്‍ ജെയ്മിയെ (പുതു മുഖം) ഗുണ്ടാ തലവനും മുതിര്‍ന്ന നേതാവായ കുമ്പളം വര്‍ക്കിയുടെ (ജി കെ പിള്ള ) വലം കൈയുമായ പരുത്തിക്കാടന്‍ ഷാജി (സുരേഷ് കൃഷ്ണ)യും സംഘവും ഓടിച്ചിട്ട്‌ തട്ടുന്നത് കാണിച്ചാണ്.പൊതു ജന പ്രക്ഷോഭണം മൂലം മുന്‍പ് സ്ഥലം മാറ്റപെട്ട സര്‍ക്കിള്‍ ജേക്കബ്‌ അലക്സാണ്ടര്‍ (ശരത് കുമാര്‍)കൊച്ചിയില്‍ ചജെടുക്കുന്നു .ട്രാക്ക് രണ്ടു. സൌദിയില്‍ ജോലിയുള്ള ഹരി (മലര്‍വാടിയിലെ ഒരു താടി .നവീന്‍ പോളി എന്നല്ല പേരെങ്കില്‍ ക്ഷമി !) അവധിക്കു നാട്ടില്‍ എത്തുന്നു . ഹരിയുടെ സുഹൃത്തുക്കള്‍ (ബാക്കി മലര്‍വാടിയും പിന്നെ സുരാജും)എയര്‍ പോര്‍ട്ടില്‍ നിന്നും സ്വീകരിച്ചു നാട്ടിലേക്കു കൊണ്ട് പോകുന്നു.ഇവിടെ ഷാജിയും സര്‍ക്കിളുമായി പതിവ് ഗ്വാ ഗ്വാ (സര്‍ക്കിള്‍ ഷാജിയുടെ അനിയന്‍ ഫ്രെടിയെ പൊക്കുന്നു. ഷാജി പുല്ലു പോലെ വാദിയെ വിരട്ടി പരാതി പിന്‍വലിപ്പിച്ചു അനിയനെ ഇറക്കുന്നു . സര്‍ക്കിളും ആയി ഡയലോഗ് മത്സരം നടത്തുന്നു.ആ ഒരു ലൈന്‍.സര്‍ക്കിള്‍ ഷാജിയെ കുരുക്കാനായി അയാളുടെ പഴയ സഹ പ്രവര്‍ത്തകനായ (ഇപ്പോള്‍ ശത്രു) തട്ടില്‍ ജോണ്‍ നെ മാപ്പ് സാക്ഷി ആക്കാന്‍ ശ്രമിക്കുന്നു . ട്രാക്ക് രണ്ടു: ഹരിയും ബാക്കി മലര്‍വാടി സുഹൃത്തുക്കളും സുരാജും വാഗ മണ്ണിലേക്ക് ഒരു അടിച്ചു പൊളി യാത്ര പ്ലാന്‍ ചെയുന്നു . യാത്ര കഴിഞ്ഞു (യാത്രക്കിടയില്‍ ജഗതിയുമായി തമാശയുള്ള രംഗങ്ങള്‍ ഉണ്ട് .സുരജിനു കണ്ടു പഠിക്കാന്‍ വേണ്ടി ജഗതിയെ കാസ്റ്റ് ചെയതതാകണം ) തിരികെ നാട്ടിലേക്കു തിരിക്കുന്നു സംഘം.തട്ടില്‍ ജോണ്‍ മാപ്പ് സക്ഷിയകാനായി നഗരത്തില്‍ എത്തിയ വിവരം അറിഞ്ഞു ഷാജിയും സംഘവും അയാളെ തേടി ആ രാത്രി നഗരത്തിലേക്ക് ഇറങ്ങുന്നു . ഇതിനിടെ നാട്ടിലേക്കുള്ള യാത്രക്കിടയില്‍ കൊച്ചിയിലെത്തുന്ന ഹരിയും സംഘവും സിഗ്നലില്‍ വണ്ടി കൊണ്ടിടിക്കുന്ന ഫ്രെഡിയുമായി ഉടക്കുന്നു . അടി കൊടുത്തിട്ട് പോകുന്ന അവരെ തിരഞ്ഞു ഫ്രെഡിയും ഗുണ്ടകളും. ഇതിനിടെ വണ്ടി കേടായി നന്നാക്കി കൊണ്ടിരിക്കുമ്പോള്‍ മൂത്രമൊഴിക്കാന്‍ പോകുന്ന സംഘത്തിലെ ഒരാള്‍ ഷാജിയും സംഘവും തട്ടില്‍ ജോണ്‍ നെ തട്ടുന്നത് കാണുന്നു .സംഗതി മൊബൈലില്‍ പകര്‍ത്തുന്നു .(ലവന്‍ തുടക്കം മുതലേ ആദ്യമായി മൊബൈല്‍ കാണുന്നവരെ പോലെ ചുറ്റും ഉള്ളതെല്ലാം റെക്കോര്‍ഡ്‌ ചെയുന്നത് കണ്ടപ്പോലെ തോന്നിയതാ ഇതു സംഭവിക്കും എന്ന്). അതോടെ ഷാജിയും സംഘവും ഇവരുടെ പുറകെ.പിന്നെ ഏതാണ്ട് ഒരു മണികൂറോളം ഗുണ്ടകളും ഈ സംഘവും ആയുള്ള സാറ്റ് കളിയാണ്.(പിന്നെ കുറെയധികം നേരം "ദാ അവന്മാര്‍ വരുന്നു ഓടിക്കോ ". "ഇനി നമ്മള്‍ എന്ത് ചെയ്യുമെടാ " തുടങ്ങിയ സംഭാഷണങ്ങള്‍ വീണ്ടും വീണ്ടും കേട്ട് രസിക്കാം . ഈ പ്രക്രിയ കുറെ കഴിയുമ്പോള്‍ സംഘത്തിനു നേരത്തെ വഴിയില്‍ പരിചയപ്പെട്ട അനുപമ (ഭാവന)യുടെ കാര്‍ഡ്‌ കയ്യില്‍ ഉള്ളത് ഓര്‍മ വരുന്നു വിളിച്ചു സഹായം ചോദിക്കുന്നു .അനുപമയുടെ സഹോദരനാണ് സര്‍ക്കിള്‍ ജേക്കബ്‌ അലക്സാണ്ടര്‍ (ഇനി കഥയ്ക്ക് ട്വിസ്റ്റ്‌ ഇല്ല എന്നൊരു പരാതി വേണ്ട ).

ഓഹോ എന്നിട്ടോ

ഇനി എന്തോന്ന് എന്നിട്ടോ ? ശരത് കുമാര്‍ എത്തുന്നു ഗുണ്ടകളെ എല്ലാം അടിച്ചു താഴെ ഇടുന്നു ആംബുലന്‍സ് നെയും ഫയര്‍ എഞ്ചിനെയും വിളിച്ചു വരുത്തി നാട്ടുകാരെ കൂടുന്നു.എല്ലാരുടെയും സാനിധ്യത്തില്‍ ഒരു ലഘു പ്രസംഗം നടത്തി ഷാജിയെ പരസ്യമായി വെടി വെച്ച് കൊല്ലുന്നു.പിള്ളേരുമായി സ്ലോ മോഷന്‍ല്‍ നടന്നു പോകുന്നു ശുഭം.

ചിത്രം രണ്ടാം പകുതി മുതല്‍ പസ്സെന്‍ജര്‍ എന്ന ചിത്രത്തിന്റെ പ്രേതം കേറിതുടങ്ങും. ഒന്നാം പകുതി താരതമ്യേനെ ഭേദം ആണ് .ഇങ്ങനത്തെ ചിത്രങ്ങളില്‍ ഉണ്ടാവേണ്ട പിരി മുറുക്കം (പ്രത്യേകിച്ച് രണ്ടാം പകുതിയില്‍) സൃഷ്ടിക്കാന്‍ സംവിധായകനും തിരകഥാകൃത്തും ദേനീയമായി പരാജയപ്പെടുന്നു

ശരി ഇനി അഭിനയം ?
ശരീര ഭാഷയിലും രൂപത്തിലും ഒരു പോലീസ് ഓഫീസര്‍ ആയി നന്നകുനുണ്ടെങ്കിലും.കത്തി കേറേണ്ട സീനുകളില്‍ ശരത് കുമാര്‍ പോര എന്നാണ് എനിക്ക് തോന്നിയത് . ഇപ്പോളും ഇത്തരം കഥാപാത്രങ്ങളെ സുരേഷ് ഗോപി അവതരിപ്പികുന്നത് ആണ് ഭേദം എന്നാണ് എനിക്ക് തോന്നാറുള്ളത്. പിന്നെ സുരാജ് നിലവാരം ഇല്ലാത്ത കോമഡി അഭിനയിക്കുന്നു എന്നാ പരാതി ഞാന്‍ ഇതാ പിന്‍‌വലിക്കുന്നു (മാപ്പും ചോദിക്കുന്നു ) . പ്രിയപ്പെട്ട സുരാജ് താങ്കള്‍ ഇഷ്ടം പോലെ കോമഡി ഏതു നിലവാരത്തില്‍ ഉള്ളത് വേണേലും കാണിച്ചു കൊള്ളൂ ദയവായി സെന്റി അഭിനയിക്കരുത് .മലര്‍വാടി ആര്‍ട്സ് ക്ലബ്‌ എന്നാ ചിത്രത്തില്‍ ഭേദം കുട്ടൂസ് എന്നാ കഥാപാത്രത്തെ അവതരിപ്പിച്ച നടനായിരുന്നു എന്നാണ് പൊതുവേ അഭിപ്രായം . അത് മനസിലാക്കി ആകണം ഇതില്‍ അദേഹം ഭയങ്കരമായി അഭിനയിച്ചിരിക്കുന്നു . ആ പയ്യനെയും സുരജിനെയും കൊല്ലുന്ന രംഗം വരുമ്പോളാണ് ഗുണ്ടകള്‍ എത്ര നല്ലവരാണ് എന്ന് നമ്മള്‍ ഓര്‍ത്തു പോകുന്നത് . അധികം വിസ്ടരിക്കുന്നില്ല തികച്ചും ameture ആണ് ഈ സംഘത്തിലെ എല്ലാരുടെയും അഭിനയം . നിഷാനും ആസിഫലി യും ഒക്കെ ഇതിലും എത്ര ഭേദം എന്ന് പറയാതെ വയ്യ .ശരത് കുമാറിന് ഫോണ്‍ കൊടുക്കാനായി മാത്രം നായികാ എന്നപേരില്‍ അവതരിപ്പിക്കപെടുന്ന ഭാവന വന്നു പോകുന്നു (ആ റോള്‍ കവിയൂര്‍ പൊന്നമ്മ അവതരിപ്പിച്ചാലും ഒന്നുംവരാനില്ല). ജഗതിയും സുരേഷ് കൃഷ്ണയും മാത്രമാണ് അവരുടെ വേഷങ്ങള്‍ അത്മാര്തമായി ചെയാന്‍ ശ്രമിച്ചു കണ്ടത് .സംഗീതത്തെ കുറിച്ച് ഒന്നും പറയാനില്ല . (എനിക്ക് തല പെരുത്ത്‌ എന്നതൊഴിച്ച് !!)

എന്നാലും പുതു മുഖങ്ങള്‍ അഭിനയിക്കുന്ന ഒരു പടത്തെ കുറിച്ച് .....

എടേ പടം തുടങ്ങുമ്പോള്‍ ദിലീപ് ഒരു രണ്ടു മിനിട്ട് പ്രത്യക്ഷപ്പെട്ടു സിനിമയെ കുറിച്ച് രണ്ടു വാക്ക് പറയുന്നുണ്ട് . അദേഹം അവസാനിപ്പിക്കുന്നത് സൂക്ഷിചില്ലങ്കില്‍ നിങ്ങള്‍ക്കും ഇതു സംഭവിക്കാം എന്ന് പറഞ്ഞാണ്.പടം കണ്ടു കഴിഞ്ഞപ്പോള്‍ സൂക്ഷിക്കേണ്ട കാര്യങ്ങള്‍ എന്ന് ഞാന്‍ മനസിലാക്കിയത്
1 നിങ്ങള്‍ അപരിചിതമായ ഒരു നഗരത്തില്‍ പൊയി എന്നിരിക്കട്ടെ നിങ്ങളുടെ വാഹനത്തില്‍ വേറൊരു വാഹനം വന്നിടിച്ചാല്‍ . അതോടിക്കുനത് ഏതെങ്കിലും ഗുണ്ട ആയിരിക്കാം എന്ന് മനസിലാക്കി പുറത്തിറങ്ങി പുഞ്ചിരിയോടെ താങ്ക്‌ യു സര്‍ എന്ന് പറയുക .(പ്രത്യേകിച്ചു സ്ഥലം കൊച്ചി ആണെങ്കില്‍ ).
2 നിങ്ങളുടെ ഒരു കൂടുകാരന്‍ അപരിചിതമായ ഒരു നഗരത്തില്‍ (കൊച്ചിയില്‍ ആണെങ്കില്‍ പ്രത്യേകിച്ചും ) കൂടം തെറ്റി പോയി എന്നിരിക്കട്ടെ . അവനെ തിരഞ്ഞു നടക്കുക അല്ലാതെ ഒരിക്കലും അവന്റെ മൊബൈലില്‍ വിളിക്കരുത് .അവന്‍ മിക്കവാറും വല്ല കൊലപാതകമോ കുളി സീനോ ക്യാമറയില്‍ പകര്‍ത്തുന്ന തിരക്കില്‍ ആകും .

അണ്ണാ ഒന്ന് പറയട്ടെ ഇത് ഇപ്പോള്‍ ഏതാണ്ട് ഒരു കൊല്ലത്തില്‍ കൂടുതല്‍ ആയില്ലേ ഈ പരിപാടി തുടങ്ങിയിട്ട് . ഇനി ഇങ്ങനെ ഒക്കെ ആയാല്‍ മതിയോ കുറച്ചു കൂടി ഒരു ബൌധിക തലത്തില്‍ കേറി നിന്ന് കാച്ചികൂടെ. അതാ മലയാളിക്ക് ഒരു ഇതു...

എന്ന് വെച്ചാല്‍....... ഒന്ന് തെളിച്ചു പറയെടെ

ഓ ഒന്നുമറിയില്ല പാവം . അണ്ണാ ഒരു നാലു കൊറിയന്‍ സിനിമ,പത്തു ലാറ്റിന്‍ അമേരിക്കന്‍ പടം,പേരിനു രണ്ടു ഇറാന്‍ പടം എത്രയും മതി പിന്നെ അക്കിര കുറസോവ,ആല്‍ഫ്രഡ്‌ ഹിച് കോക്ക് തുടങ്ങിയ പേരുകളും അവരുടെ നാലു പടങ്ങളുടെ പേരും മതി ഓരോ പോസ്റ്റിലും ഓരോന്നായി ഇടയ്ക്കിടെ അലക്കുക. എത്രയും മതി ഒരു സിനിമ ബുജി ആകാന്‍ .

എടേ നീ പറയുന്നത് പഴയ ട്രെന്റ് ആണ് . ഇപ്പോള്‍ ലേറ്റസ്റ്റ് ട്രെന്റ് സന്ദേശം ആണ് . നിമാതാവ് പത്തു കാശു ഉണ്ടാക്കണോ അല്ലെങ്കില്‍ കള്ളപണം വെളുപ്പിക്കണോ നിര്‍മിക്കുന്ന പടം ഇതിനോന്നുമല്ല മറിച്ചു ഒരു സന്ദേശം പ്രച്ചരിപ്പികനാണെന്ന് വരുത്തി തീര്‍ക്കുക . എന്നിട്ട് ആ സന്ദേശം ഏതെങ്കിലും മത വിഭാഗങ്ങളെ ആക്ഷേപിക്കാന്‍ ഉണ്ടാക്കിയത് ആണെന്നും കൂടി കാച്ചിയാല്‍ തികഞ്ഞു .ജനങ്ങള്‍ തല്ലി ചാകട്ടെ വിവരം ഇല്ലാത്ത ജന്തുക്കള്‍ നമുക്ക് ബുദ്ധി ജീവി ആകണ്ടേ .നമുക്ക് വേണ്ടത് ജോണ്‍ ജാഫര്‍ ജനാര്‍ദ്ദനന്‍ സ്റ്റൈല്‍ ചിത്രങ്ങള്‍ മാത്രം .(നായകര്‍ മൂന്ന് പേര്‍ ഒരു ഹിന്ദു ഒരു ക്രിസ്ത്യാനി ഒരു മുസ്ലിം വില്ലന്മാരും മൂന്നുപേര്‍ ഒരു ഹിന്ദു ഒരു ക്രിസ്ത്യന്‍ ഒരു മുസല്‍മാന്‍ .ക്ലൈമാക്സില്‍ ഹിന്ദു നായകന്‍ ഹിന്ദു വില്ലനെ കൊല്ലുന്നു ക്രിസ്ത്യന്‍ നായകന്‍ ക്രിസ്ത്യന്‍ വില്ലനെ കൊല്ലുന്നു മുസ്ലിം നായക കഥാപാത്രം മുസ്ലിം വില്ലനെ കാച്ചുന്നു . എല്ലാരും ഹാപ്പി . മത സൌഹാര്‍ദം നീണാള്‍ വാഴട്ടെ ) എപ്പിടി ? ഇത്തരം നിരൂപണം എഴുതുന്ന ബുദ്ധി ജീവികളോടു എനിക്കൊന്നും പറയാനില്ല . ഒരു പൌരന്‍ എന്ന നിലയില്‍ "തൂ " എന്ന് കാര്‍ക്കിച്ചു ഒരു തുപ്പു തുപ്പാന്‍ തോന്നി പോകുന്നു .

അതിരിക്കട്ടെ അണ്ണാ കാടു കേറാതെ . ഈ പടം നല്‍കുന്ന സന്ദേശം എന്താണ് .

എനിക്ക് മനസിലായ കാര്യം പറയാം .കൊച്ചി മൊത്തം ഗുണ്ടകളാണ് . ഇരുട്ടു വീണിട്ടു പുറത്തിറങ്ങിയാല്‍ പണി മേടിക്കും .

അപ്പോള്‍ ചുരുക്കത്തില്‍ ....

ശ്രീ ദിലീപ് പറഞ്ഞതേ ഈ ചിത്രം കണ്ട ഒരാളെന്ന നിലക്ക് എന്നിക് പറയാനുള്ളൂ . സൂക്ഷിച്ചില്ലെങ്കില്‍ നിങ്ങള്‍ക്കും ഇതു പറ്റിയേക്കാം (എനിക്കോ അബദ്ധം പറ്റി !!)

Sunday, October 10, 2010

ഒരിടത്തൊരു പോസ്റ്റ്‌മാന്‍ (oridathoru postman)

അനിയാ വണക്കം.

നിങ്ങള്‍ ജീവിചിരുപ്പുണ്ടോ?ഞാന്‍ കരുതി സൂപ്പര്‍ താരങ്ങളുടെ ആരാധകര്‍ നിങ്ങളെ കൊന്നു തിന്നു കാണും എന്ന്.

ഏതാണ്ട് അത് പോലെ ഒക്കെ തന്നെ അനിയാ .ചുമ്മാതിരുന്നു സ്വന്തം അഭിപ്രായം പറയുന്നവനെ വിട് .കാശു മുടക്കി പടം എടുക്കുന്ന നിര്‍മാതാവ് പോലും സൂപ്പര്‍ താരങ്ങളില്‍ നിന്നും അവര്‍ ഉദേശിച്ചത്‌ കിട്ടിയില്ല എന്ന് പറഞ്ഞാല്‍ അവനെ തെറി പറഞ്ഞും കളിയാക്കിയും കൊല്ലാന്‍ മത്സരിക്കുന്ന യജമാനഭക്തി കൊണ്ട് മുട്ടി നില്‍ക്കുന്ന വാലാട്ടികള്‍ ആയി മാറിയിരിക്കുന്നു ഇവരുടെ ഒക്കെ ആരാധകരില്‍ നല്ലൊരു വിഭാഗം.പിന്നെ നമ്മുടെ ഒക്കെ കാര്യം പറയാനുണ്ടോ.

അത് നിങള്‍ വന്ദേമാതരം ഹെന്‍ട്രി ചേട്ടനെ കുറിച്ച് അല്ലിയോ പറഞ്ഞത്

ആണെങ്കില്‍ നീ എന്തോ ചെയ്യും ? എടാ നീയോ ഞാനോ ഒരു കുപ്പി ബൂസ്റ്റ്‌ വാങ്ങുന്നു . വീട്ടില്‍ ചെന്ന് തുറന്നു നോക്കുമ്പോള്‍ അത് കേടു വന്നതാണ്‌.എന്നിക്ക് കിട്ടിയ ബൂസ്റ്റ്‌ കേടുവന്നതാണ് അഥവാ ഞാന്‍ വാങ്ങിയ ബൂസ്റ്റ്‌നു ഞാന്‍ കരുതിയ നിലവാരം ഇല്ല എന്ന് പറയാന്‍ ഉള്ള അവകാശം എനിക്കില്ലേ?(വെറുതെ പറയുന്നേ ഒള്ളു കാശു തിരിച്ചു തരണം എന്ന് ഒന്നുമല്ല പറയുന്നേ) അങ്ങനെ പറയുമ്പോള്‍ ബൂസ്റ്റ്‌ എന്നത് വര്‍ഷങ്ങളായി നമുക്ക് നല്ല സാധനം തരുന്നതാണ്.സച്ചിന്‍ ആണ് അതിന്റെ മോഡല്‍.അങ്ങനെ ഉള്ളതിനെ തെറി പറയാന്‍ നീ ആരെടാ എന്ന് ചോദിക്കുന്നത് മര്യാദയുടെ ഭാഷയില്‍ പറഞ്ഞാല്‍ പോക്രിത്തരം ആണ്.പോരാത്തതിനു നിന്റെ അടുക്കള ഇടിഞ്ഞു പൊളിഞ്ഞ ഒരു കുടിലില്‍ അല്ലെ.അവിടെ ഇനി ബൂസ്റ്റ്‌ ഇല്ലാത്ത കുറവേ ഉള്ളു എന്ന് കൂടി പറഞ്ഞാല്‍ പൂര്‍ത്തിയായി ദൈവമേ വെറുതെയാണോ മനുഷ്യന്‍ തീവ്രവാദി ആകുന്നത്‌ ?

അടങ്ങിക്കെ അണ്ണാ. നിങ്ങള്‍ പിന്നെയും ചൂടാവല്ലേ . അതിരിക്കട്ടെ വേറെ എന്തോ പറയാന്‍ ആണല്ലോ ഈ വരവ്? എന്താ അത്?

ഇന്നലെ ഒരിടത്തൊരു പോസ്റ്റ്‌മാന്‍ കണ്ടു .അത് തന്നെ സംഭവം.

അത് കുറെ കാലം പെട്ടിയില്‍ ഇരുന്ന പടമല്ലേ? ഇപ്പോള്‍ കുഞ്ചാക്കോ ബോബനെ ആള്‍ക്കാര്‍ക്ക് പഴയത് പോലെ പേടിയില്ല എന്ന് തോന്നിയത് കൊണ്ട് ഇറക്കിയ സംഭവം അല്ലെ.

അതൊന്നും എന്നിക്കറിയില്ല. ഇനി പടത്തെ പറ്റി പറഞ്ഞാല്‍ സംവിധാനം ഷാജി അസീസ്‌ , നിര്‍മ്മാണം ഗിരീഷ്‌ കുമാര്‍, സംഗീതം മോഹന്‍ സിത്താര അഭിനയിക്കുന്നവര്‍ കുഞ്ചാക്കോ ബോബന്‍,ഇന്നസെന്റ്,ശരത് കുമാര്‍,മീര നന്ദന്‍,കലാഭവന്‍ മണി,സുരാജ് , സലിം കുമാര്‍ ഇങ്ങനെ പോകുന്നു .

ചിത്രത്തിന്റെ കഥ ..?

അത് ഒരു ഗ്രാമത്തിലെ പോസ്റ്റ്‌ മാനായ ഗംഗാധരന്‍ (ഇന്നസെന്റ്) ഉം മകന്‍ രഘു നന്ദനെയും കേന്ദ്രീകരിച്ചാണ് ആരംഭിക്കുന്നത് . തികഞ്ഞ മടിയനായ ഗംഗാധരന്‍ തന്റെ ജോലി നേരെ ചെയ്യാതെ ഫുട്ബോള്‍ ക്ലബും ഉറക്കവും ആയി കഴിയുമ്പോള്‍ മകന്‍ കഠിന അദ്ധ്വാനിയും ലകഷ്യ ബോധം ഉള്ളവനും ആണ്.നാട്ടുകാരുടെ പരാതി സഹിക്കാനാകാതെ രഘു ചിലപ്പോള്‍ ഒക്കെ അച്ഛന്റെ ജോലി പോലും ചെയ്യാറുണ്ട്.രഘുവിനു കാമുകിയായി ഉഷ (മീര നന്ദന്‍ ).അങ്ങനെ തട്ടിയും മുട്ടിയും പോകുമ്പോള്‍ തനിക്കു വന്ന പരീക്ഷയുടെ ഹാള്‍ ടിക്കറ്റ്‌ പോലും അച്ഛന്റെ അലസതയുടെ ഫലമായി നഷ്ടപെട്ടു എന്നറിയുന്ന രഘു ഗംഗാധരനോട് കയര്‍ക്കുന്നു.അതിനെ തുടന്നു നന്നാകാന്‍ തീരുമാനിക്കുന്ന ഗംഗാധരന്‍ ഹ്രദയ ആഘാതം മൂലം ആശു പത്രിയില്‍ ആകുന്നു.(അപ്പോളാണ് ഇയാള്‍ മുന്‍പേ ഒരു ഹൃദ്രോഗി ആയിരുന്നെന്നും ഡോക്ടര്‍ ഉപദേശിച്ചത് അനുസരിച്ചാണ് മടിയന്‍ ആയതെന്നും ഉള്ള എല്‍സമ്മ സ്റ്റൈല്‍ സത്യം പുറത്തു വരുന്നത് ) മരണ കിടക്കയില്‍ കിടന്നു കൊണ്ട് ഗംഗാധരന്‍ തന്റെ പഴയ സുഹൃത്തും ഇപ്പോള്‍ തീവ്രവാദി എന്ന് മുദ്ര കുത്തപെട്ടു എവിടെയാണ് എന്നറിയാത്ത യാസിന്‍ മുബാറക് എന്ന വൈല്‍ഡ്‌ ലൈഫ് ഫോട്ടോഗ്രാഫെര്‍ക്ക് കൊടുക്കാന്‍ അയാളുടെ മകള്‍ എഴുതിയ കുറെ കത്തുകള്‍ കൊടുക്കുന്നത്.അതോടെ വളരെ ലൈറ്റ് ആയി പോകുന്ന ഒന്നാം പകുതിക്ക് ശേഷം കുറച്ചു കൂടി ഗൌരവം ഉള്ള വഴികളിലൂടെ സിനിമ നീങ്ങുന്നു.

അപ്പോള്‍ പടം എങ്ങനെ ഉണ്ട്? കൊള്ളാമോ ?

കുറെ കൂടി നന്നാക്കി ഈ പടം എടുത്തിരുന്നെങ്കില്‍ എന്ന് പറയണം എന്നുണ്ട് രണ്ടു കാരണങ്ങള്‍ കൊണ്ട് അത് പറയുന്നില്ല . ഒന്ന് , ഇന്നത്തെ മലയാള സിനിമയുടെ അവസ്ഥയില്‍ ഒരു സൂപ്പര്‍ താര രഹിത ചിത്രം ഈ പരുവത്തില്‍ എങ്കിലും പുറത്തിറക്കാനുള്ള ബുദ്ധിമുട്ടുകള്‍ അറിയാവുന്നത് കൊണ്ട്. പിന്നെ ഈ ചിത്രത്തില്‍ പറയുന്ന സാമൂഹ്യ പ്രസക്തി ഉള്ള കുറെ കാര്യങ്ങളുടെ പേരില്‍ . കേരളീയരുടെ പുതിയതായി തുടങ്ങിയ ലോട്ടറി കമ്പം,സാമ്പത്തിക അച്ചടക്കം ഇല്ലാത്ത അവസ്ഥ , നിരപരാധികള്‍ തീവ്രവാദികള്‍ ആയി മുദ്ര ചാര്‍ത്തപ്പെടുന്ന അവസ്ഥ, അവരുടെ ഭാഗം കേള്‍ക്കാന്‍ താല്പര്യം ഇല്ലാത്ത സമൂഹം അങ്ങനെ കുറെ ചിന്തിപ്പിക്കുന്ന കാര്യങ്ങള്‍ ഈ ചിത്രത്തില്‍ ഉണ്ട്.(തമിഴ് നാട്ടുകാരെ തെറി പറയുമ്പോള്‍ ഒരു തമിഴന്‍ കഥാപാത്രം പറയുന്നുണ്ട് മലയാളികള്‍ക്ക് അത് വേണമെങ്ങില്‍ തമിഴന്‍ വേണം ഇതു വേണമെങ്ങില്‍ തമിഴന്‍ വേണം എന്തിനു ഒരു നല്ല സിനിമ കാണണം എങ്കില്‍ പോലും തമിഴന്‍ വേണം.മലയാളീ പോലും മലയാളീ ....(എന്നിട്ട് തൂ എന്നൊരാട്ടും ).സത്യമായിട്ടും മുഖം തുടച്ചു പോയി !!!!!!)


എന്നാലും ....

ഈ ചിത്രത്തിന് ആദ്യത്തെ അടികിട്ടുന്നത്‌ ഗംഗാധരന്‍ എന്ന കഥാപാത്രത്തില്‍ നിന്നാണ്.ദഹിക്കാന്‍ കുറച്ചു ബുദ്ധി മുട്ട് ഉള്ളതാണ് ആ പാത്ര സൃഷ്ടി. മറ്റു കഥാപാത്രങ്ങളെല്ലാം തന്നെ ഗംഗധരനുമായി ബന്ധപെട്ടു ഉള്ളവര്‍ ആയതിനാല്‍ ഈ കഥാപാത്രത്തിന്റെ ബല കുറവ് മറ്റു കഥാപത്രങ്ങളിലും അതിലൂടെ ചിത്രത്തില്‍ ഉടനീളവും കാണാം.രണ്ടാം പകുതിയില്‍ പോലീസെകാരായി വരുന്ന സുരാജും(പി സി അഭിലാഷ് )കലാഭവന്‍ മണിയും (എസ് ഐ ഷാഹുല്‍ ഹമീദ് )രണ്ടാം പകുതിയില്‍ ഉണ്ടായിരിക്കേണ്ട ഗൌരവ സ്വഭാവം ഇല്ലാതാക്കുന്നതില്‍ നല്ല വണ്ണം സഹായിച്ചിട്ടുണ്ട് .

ഹ അത് പിന്നെ സൂപ്പര്‍ താരങ്ങളോ ഇല്ല. പിന്നെ ശകലം കോമഡി എങ്കിലും ഇല്ലാതെ എങ്ങനാ ?

എന്നാല്‍ ഈ ചിത്രം ഇങ്ങനെ എടുതിരുന്നെങ്കിലോ ? ഒന്ന് ആലോചിച്ചു നോക്ക് . ഒരു ഗ്രാമം.ഒരു മകന്‍ മാത്രം ഉള്ള അത്മാര്തമായി ജോലി ചെയ്തു ജീവിക്കുന്ന ആ ഗ്രാമത്തിലെ പോസ്റ്റ്‌ മാന്‍ ഗംഗാധരന്‍. മകന്‍ രഘു പഠിത്തം കഴിഞ്ഞു ഒരു ഉത്തരവാദിത്വവും ഇല്ലാതെ ചുമ്മാ നടക്കുന്നു.അച്ഛന്‍ മരിക്കുമ്പോള്‍ പെട്ടിയില്‍ നിന്നും എഴുത്തുകള്‍ കാണുന്നു.വെറും കൌതുകത്തിന് വായിക്കുന്ന രഘു നഷ്ടമില്ലാത്ത ഒരു ഉപകാരം എന്ന് കരുതി തുടങ്ങുന്ന സഹായം, പതുക്കെ പതുക്കെ യാസിന്‍ മുബാറക് എന്ന മനുഷ്യനെ മനസിലാക്കുകയും പിന്നീടു അയാളെ കണ്ടു പിടിച്ചു സഹായിക്കാന്‍ എന്ത് വിലയും കൊടുക്കാന്‍ തയ്യാര്‍ ആകുന്ന അവസ്ഥയും. ഒടുവില്‍ ഒരു ദുരന്തത്തില്‍ ചെന്ന് നില്‍ക്കുന്ന അവസാനവും ആയിരുന്നെങ്കില്‍ ഈ ചിത്രം ഒരു പക്ഷെ ഒരു സംഭവം ആയി മാറിയേനെ.മാത്രമല്ല തികച്ചും ലളിതമായി പറയുന്ന ഒത്തിരി സത്യങ്ങള്‍ പ്രേക്ഷകരുടെ മനസ്സില്‍ പതിഞ്ഞെനെ.ഒരു പക്ഷെ ഇങ്ങനെ ഒക്കെ തന്നെ പ്ലാന്‍ ചെയ്തു ആയിരിക്കും ഈ ചിത്രം ആരംഭിച്ചത്. പിന്നീടു compromiseകളുടെ ഒരു നീണ്ട നിര കഴിഞ്ഞപ്പോള്‍ ഈ പരുവം ആയതാകാനും മതി

അങ്ങനെ ഒക്കെ പറഞ്ഞാല്‍ ഒരു ചിത്രത്തിന് സാമ്പത്തിക വിജയം വേണ്ടേ . അവാര്‍ഡ്‌ വാങ്ങാന്‍ അല്ലലോ എല്ലാരും പടം എടുക്കുന്നത് ?

ഇങ്ങനെ ഒക്കെ ഒരു ചിത്രം എടുത്താല്‍ അത് ഓടില്ല എന്ന മുന്‍ വിധിയില്‍ നിന്നാണ് മലയാള സിനിമയുടെ അധപതനത്തിന് തുടക്കം കുറിക്കപെട്ടത്‌ എന്നാണ് എനിക്ക് തോന്നുന്നത്. ഇപ്പോള്‍ എടുത്തിരിക്കുന്നത് പോലയുള്ള ഒരു ചിത്രം കളക്ഷന്‍ റെക്കോര്‍ഡ്‌ തകര്‍ക്കും എന്നാണ് പ്രതീക്ഷ എന്നാണെങ്കില്‍ എല്ലാ ആശംസകളും എന്നെ പറയാനുള്ളൂ .ഇതിന്‍റെ സംവിധായകനോട് ഒരു വാക്ക് കൂടി നിങ്ങള്‍ ,നിങ്ങള്‍ മാത്രമാണ് ഈ ചിത്രത്തിന്റെ അവസ്ഥക്ക് ഉത്തരവാദി,ഒരു നല്ല ചിത്രം എടുക്കാനുള്ള ആഗ്രഹം എങ്കിലും ഉണ്ടാകുന്നതു ഒരു വലിയ കാര്യം ആണെന്ന് കരുതുന്നത് കൊണ്ട് പറയുന്നു.ഈ ചിത്രത്തിലെ പാളിച്ചകള്‍ മനസിലാക്കി തിരുത്താന്‍ ശ്രമിച്ചാല്‍ ഒരു നല്ല ചിത്രം വരും കാലത്ത് ഞങ്ങള്‍ക്ക് ലഭിച്ചേക്കാം