അണ്ണാ ഈ പല സിനിമകളുടെ ഒരു സമാഹാരം എന്ന് പറയുമ്പോൾ സംഗതി ആകെപ്പാടെ കിടിലം ആയിരിക്കും അല്ലേ ?
മനസിലായി നിനക്കിപ്പം ഡി കമ്പനിയുടെ വിശേഷങ്ങൾ അറിയണം അല്ലിയോ ? അതിനല്ലേ ഈ തല ചൊരിഞ്ഞു നില്ക്കുന്നെ ? അനിയ നിനക്ക് പൊയി പടം കണ്ടു കൂടെ ?
അണ്ണാ അതൊക്കെ അണ്ണൻ എന്നെകിലും ഒരു നിരൂപകൻ ആകുമ്പോൾ മനസിലാകും .അണ്ണൻ ഇവിടിരുന്നു ഈ തള്ളെ പിള്ളേ എന്ന് പറയുന്ന സാധനം ഒരു വ്യവസ്ഥാപിത ഭാഷയുടെ അത്യുന്നതങ്ങളിൽ എത്തിക്കാൻ ഞാൻ പെടുന്ന പാട് വല്ലത്തും നിങ്ങൾക്ക് അറിയണോ ?
ശരി ആ പാട് നീ തന്നെ വെച്ചോ . രാം ഗോപാൽ വർമ്മയെ പോലുള്ളവരാണ് ഈ ഒരു സംഭവം നമ്മുടെ നാട്ടിൽ എത്തിച്ചത് എന്നാണ് എന്റെ വിശ്വാസം .സംഗതി അടിസ്ഥാനപരമായി നമ്മുടെ ചെറുകഥ സമാഹാരത്തിന്റെ ഒരു സിനിമാ രൂപമാണ് .ട്വന്റി ട്വന്റി എന്ന ചിത്രം മലയാളത്തിൽ നേടിയ ഭയങ്കര വിജയമാണ് ഇവിടെ ഈ സംഗതിയുടെ വിത്ത് പാകിയത് എന്ന് ഞാൻ കരുതുന്നു .മുൻപ് പറഞ്ഞത് പോലെ ട്വന്റി ട്വന്റി എന്ന ചിത്രത്തെ ഒരു ബൌധിക ഫോർമാറ്റിൽ ഇറക്കാനുള്ള ശ്രമമായിരുന്നു കേരള കഫെ എന്ന് ഞാൻ വിശ്വസിക്കുന്നു . എന്നാൽ അപൂർവമായി മാത്രം തിരിച്ചറിവ് ഉണ്ടാകുന്ന ആൾ എന്ന് ഞാൻ വിശ്വസിക്കുന്ന ഈ ലാലേട്ടൻ ഈ പരിപാടിയിൽ നിന്ന് സ്കൂട്ട് ആയതോടെ പണി പാളി (അല്ലായിരുന്നെങ്കിൽ ഇരുവരുടെയും ആരാധകർ , ലോക്കൽ ബുദ്ധിജീവികൾ അങ്ങനെ ആബാല വൃദ്ധം ജനങ്ങളും ഇടിച്ചു കേറി കണ്ടു ഇന്നും ഓണ്‍ ലൈനിലും ഓഫ് ലൈനിലും ലാലോ മമ്മൂട്ടിയോ മികച്ച അഭിനയം കാഴ്ച വെച്ചത് എന്ന് തർക്കിച്ചു മരിച്ചേനെ !!!).മുഴുവൻ ഒറ്റയ്ക്ക് വിഴുങ്ങാതെ ഈ താരങ്ങളുടെ നിർമ്മാണ കമ്പനി കളുമായി സഹകരിച്ചു ഈ ചിത്രം നിർമ്മിച്ചിരുന്നു എങ്കിൽ മേല്പ്പറഞ്ഞത് തന്നെ ഇവിടെ നടന്നേനെ .പറഞ്ഞിട്ടെന്താ പോയ ബുദ്ധി തിരിച്ചു കിട്ടുമോ ?
അല്ല കാട് കേറുന്നു .....
മനസിലായി . ദാ വന്നു ..... ഇങ്ങനത്തെ സിനിമകളിൽ എനിക്കുള്ള താല്പര്യത്തിന്റെ ഒരു കാരണം സംവിധായകർക്ക് വലിയ സമ്മർദ്ദം ഇല്ലാതെ പ്രവർത്തിക്കാം എന്നതാണ് .ഇവരൊക്കെ സ്ഥിരമായി പറയുന്നത് പോലെ മനസ്സിൽ ഉള്ള എന്നാൽ ഇവിടത്തെ നാറിയ പ്രേക്ഷകര കാരണം എടുക്കാൻ പറ്റാത്ത സിനിമയൊക്കെ എടുക്കാനുള്ള നല്ലൊരു സാധ്യത . വലിച്ചു നീട്ടി രണ്ടര മണികൂർ തികയ്ക്കേണ്ട ഗതികേട് ഇല്ലാത്ത അവസ്ഥ .(അതൊക്കെ കൊണ്ടാണ് ഒരു പക്ഷെ അഞ്ചു സുന്ദരിമാരിലെ ഗൌരി പോലെ നമ്മെ എന്നും വേട്ടയാടുന്ന ചിത്രങ്ങൾ നമുക്ക് കിട്ടുന്നതും ).
അതൊക്കെ ശരി ഈ സിനിമ ...?
അനിയാ മൂന്ന് സിനിമകളാണ് ഈ സംരംഭത്തിലൂടെ അവതരിപ്പിക്കപ്പെടുന്നത് പദ്മകുമാർ സംവിധാനം ചെയ്ത ജി എസ് അനിൽ എഴുതിയ ഒരു ബോളിവിയൻ ഡയറി 1995 (സമുദ്രക്കനി , ആസിഫലി , അനന്യ തുടങ്ങിയവര അഭിനയിക്കുന്നു ) രണ്ടാമത്തേത് ഗ്യാങ്ങ്സ് ഓഫ് വടക്കുംനാഥൻ അനുപ് മേനോൻ എഴുതി ദീപൻ സംവിധാനം ചെയ്യുന്നു (അനൂപ് മേനോൻ , ജയസൂര്യ ,ഉണ്ണി മുകുന്ദൻ തുടങ്ങിയവർ അഭിനയിക്കുന്നു ). ഉള്ളതിൽ ഏറ്റവും വലിയ ചിത്രം മൂന്നമാത്തേതാണ് ജഡ് ജ് മെന്റ് ഡേ (ഫഹദ് ഫാസിൽ , ഭാമ തുടങ്ങിയവര ഈ ചിത്രത്തിൽ അഭിനയിക്കുന്നു ) .
ഇനി വിശദമായി .ബൊളിവിയൻ ഡയറിയിൽ നിന്ന് തുടങ്ങാം .പൊതുവെ പത്മകുമാർ എന്ന സംവിധായകന്റെ ചിത്രങ്ങൾക്ക് ഒരു വരണ്ട പ്രതീതി ആണ് എനിക്ക് തോന്നാറ് (അദ്ദേഹത്തിന്റെ എനിക്കിഷ്ടപെട്ട ചിത്രങ്ങൾക്ക് പോലും ) .അതിനെ അതിജീവിക്കാൻ ശ്രമിക്കുമ്പോൾ മിക്കവാറും അദ്ദേഹം ചെന്നെത്തുന്നത് പരുന്തിലും ഷിക്കാരിലും ഒക്കെയാണ് .പത്മകുമാർ എന്ന സംവിധായകനെ ഇഷ്ടപ്പെടുന്നവര്ക്ക് ഈ ചിത്രം നിരാശയായിരിക്കും സമ്മാനിക്കുക .ഒന്നാമതായി നെക്സലിസം പോലെയുള്ള കേരളത്തിൽ എങ്കിലും കാലഹരണപ്പെട്ട ഒരു പ്രസ്ഥാനത്തിന്റെ കഥ നമ്മുടെ കാലഘട്ടത്തിൽ പറയുമ്പോൾ പ്രത്യേകിച്ചു ട്വിസ്റ്റ് ഒന്നും തന്നെ ഇല്ലാ എങ്കിൽ ബോറടിക്കുന്നത് സ്വാഭാവികം .
അങ്ങനെ പറയാൻ പറ്റുമോ ? ഇന്നും നമ്മുടെ നാട്ടിലെ വയനാട് പോലുള്ള സ്ഥലങ്ങളിലെ ആദിവാസി ഉരുകളുടെ സ്ഥിതി പരമ ദേനീയം തന്നെ അല്ലേ .അപ്പോൾ ഇതു പോലുള്ള പ്രസ്ഥാനങ്ങളുടെ പ്രസക്തി ....
ഉണ്ടയാണ് ..... അനിയാ നമ്മുടെ ഈ സമത്വ സുന്ദരമായ ഭരണകൂടം ഉണ്ടല്ലോ അത് വന്നിട്ട് ആരെ സൌകര്യത്തിനു കിട്ടിയാലും ചൂഷണം ചെയ്യും . (ഇവിടെ സൌകര്യത്തിനു കിട്ടിയാൽ എന്നതിന് സ്വന്തം അവകാശങ്ങളെ പറ്റി ബോധം ഇല്ലാത്തവൻ എന്നും ഭരണകൂടം എന്നതിന് മന്ത്രിമാരും ഉദ്യോഗസ്ഥരും ചേരുന്ന ഭരണ യന്ത്രം എന്നുമാണ് വിവക്ഷ ).ഇവരുടെ അവസ്ഥയിൽ വിഷമം ഉള്ളവർ ചെയ്യാൻ അവർക്കു വിദ്യാഭ്യാസം കൊടുക്കാൻ മുൻകൈ എടുക്കുക അവർക്ക് ഭരണകൂടം നല്ക്കുന്ന ആനുകൂല്യങ്ങൾ കവർന്നെടുക്കുന്നവരെ നിയമം കൊണ്ട് നേരിടുക അങ്ങനെ ഒത്തിരി ഒത്തിരി കാര്യങ്ങൾ ഉണ്ട് എന്നിരിക്കെ ഇവരുടെ അവസ്ഥ മുതലെടുത്ത് ഇവരെ സായുധ വിപ്ലവത്തിന് പ്രേരിപ്പിക്കുന്നത് ഇവരോടുള്ള പ്രേമം കൊണ്ട് മാത്രമാണ് എന്ന് പറയുന്നത് നമ്മുടെ കാലത്തേ കേരളത്തിൽ വിശ്വസിക്കാൻ പാടാണ് .
അതെന്തോ ആകട്ടെ എവിടെ ഈ സിനിമയിൽ മലയാളി അല്ലാത്ത, ഇന്ത്യൻ ഭരണകൂടം തിരയുന്ന നെക്സലെറ്റ് നേതാവ് ചൌക്കീദാർ (സമുദ്രക്കനി ) അയാളെ പിടികൂടാനായി പോലീസ് കസ്റ്റഡിയിൽ എടുത്തു ഭേദ്യം ചെയ്യുപ്പെടുന്ന ആദിവാസി ചിന്നൻ ( ആസിഫലി ) സ്വന്തം ജീവൻ അപകടത്തിൽ ആക്കികൊണ്ട് പോലും നേതാവിനെ രക്ഷിക്കുന്ന ചിന്നൻ .ചിന്നനെ ഭേദ്യം ചെയ്തു കൊല്ലുന്ന പോലീസെ ഉദ്യോഗസ്ഥന് ഭരണ കൂടം മെഡൽ കൊടുക്കുന്ന വാർത്ത വായിക്കുന്ന ചാനൽ പ്രവർത്ത കയുടെ ഓർമ്മകളിൽ നിന്നാണ് കഥ തുടങ്ങുന്നത് . ഒരു വളിച്ച ക്ലൈമാക്സ് കൂടെയാകുമ്പോൾ സംഗതി തികഞ്ഞു .
പക്ഷെ ഈ വക കുറവുകൾ ഒക്കെ ഉണ്ടെങ്കിലും പുറകെ വരുന്ന സാധനങ്ങൾ വെച്ച് നോക്കിയാൽ ഇതു ഭേദമാണ് എന്ന് പറയേണ്ടി വരും.അടുത്തത് ഗ്യാങ്ങ്സ് ഓഫ് വടക്കുംനാഥൻ പാവങ്ങളുടെ മോഹൻലാൽ എന്ന് അടിവരയിട്ടു പറയാവുന്ന ,എല്ലാമറിയുന്ന സർവ ശ്രീ അനൂപ് മേനോനും ഒന്നുമറിയാത്ത ദീപനും ചേർന്നോരുക്കുന്ന ചിത്രം .മങ്കാത്ത പോലെ എത്ര സിനിമയിൽ നിന്നും വെട്ടിയാണ് ഇങ്ങനെ ഒരു സാധനം അദ്ദേഹം ഒപ്പിച്ചെടുത്തത് എന്ന് ദൈവത്തിനു അറിയാം (കോപ്പി അടിക്കുന്നവരോട് , ആ പണി വൃത്തിയായി ചെയുന്ന പക്ഷം എനിക്ക് യാതൊരു വിരോധവും ഇല്ല എന്ന് കൂടി പറഞ്ഞോട്ടെ ). അദ്ദേഹത്തിന് എല്ലാം അറിയാവുന്നത് കൊണ്ടാകണം , സിനിമ കഴിഞ്ഞും കാണികൾക്ക് മനസിലാകാത്ത കാര്യങ്ങൾ നേരിട്ട് ചോദിച്ചാൽ മതി എന്ന ഭാവത്തിൽ ആണ് സിനിമ അവസാനിപ്പിക്കുന്നത് .(അവസാനം എന്തിനായിരുന്നു ഈ നടന്ന മൊത്തം സർക്കസ് എന്നൊരു ചോദ്യം മാത്രം കാണികളിൽ അവശേഷിക്കും ) . എടുത്തു പറയേണ്ടത് വരാൽ ജയ് സണ്ണ്‍ ആയി അഭിനയിക്കുന്ന ജയസൂര്യയുടെ പ്രകടനമാണ് (പക്ഷെ എന്ത് കാര്യം ).
പക്ഷെ മൂന്നാമത്തേത് ...... അവനല്ലേ താരം ഫഹദ് ഫാസിലിന്റെ ആ ക് ഷ ൻ സൈക്കോ ത്രില്ലർ
അതെ അനിയാ രണ്ടാം പകുതി മൊത്തം നിറഞ്ഞു നിൽക്കുന്നത് ആ കലാസ്രിഷ്ട്ടിയാണ് . ഒരു ഡോക്ടർ ആയ സുനിൽ മാത്യു (ഫഹദ് ഫാസിൽ ) അയാളുടെ ചെറിയ തോതിൽ മാനസിക അസ്വസ്ഥത (ഡിപ്രഷൻ ) ഉള്ള ഭാര്യ ജീന (ഭാമ ) ഒരു ദിവസം ബാൽക്കണിയിൽ നിന്ന് വീണു മരിക്കുന്നു ഒന്ന് രണ്ടു ദിവസത്തിന് അകം അയാളുടെ ഭാര്യയുടെ ഉടമസ്ഥതയിൽ ഉള്ള വില്ലയിൽ നിന്നും ഒരു ശവം കിട്ടുന്നു .ചോദ്യം ചെയ്യലിനായി ഒരു ദിവസം വെളുപ്പിന് മുതൽ രാത്രി വൈകി ഉള്ള സമയം വരെ പോലീസെ സ്റ്റേഷനിൽ ചെലവഴിക്കുന്ന മണിക്കൂറുകളാണ് ഈ ചിത്രത്തിന്റെ പ്രമേയം . സംഗതി മൊത്തത്തിൽ നായകന്റെ ഓർമ്മകളിലൂടെ വികസിക്കുന്നു .
പണ്ട് നമ്മുടെ മമ്മുട്ടി അഭിനയിച്ച ചരിത്രം മുതൽ ഇത്തരം പ്രമേയങ്ങൾ സിനിമ ആക്കിയിട്ടുണ്ട് . തുടക്കത്തിൽ കാണുന്നവരിൽ എന്തോ സംഭവിക്കാൻ പോകുന്നു എന്ന പ്രതീതി ഉളവാക്കുന്നു എങ്കിലും ഏതാണ്ട് പകുതിയോടെ ഈ പൊലിസ്സുകാർക്ക് വേറെ ഒരു പണിയും ഇല്ലെ എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് പടം കൊണ്ടുപോകുന്നത് .ഇവിടെ പ്രായപൂർത്തി അകാത്ത പെണ്‍കുട്ടിയെ കെട്ടിക്കാനും ആണിനു പീഡനം നടത്താൻ കഴിയുന്ന നാട്ടിൽ (ലക്ഷ്യം മാർഗത്തെ സാധൂകരിക്കുന്നു അഥവാ പൂച്ച ഏതു നിറമായാലും എലിയെ പിടിച്ചാൽ മതി .. ഇതാണ് ശരിക്കും മതേതരത്വം !!!) ഒരുത്തനെ ഇല്ലാത്ത കാര്യം പറഞ്ഞു സമ്മർദത്തിൽ ആക്കിയിട്ടു അവസാനം അയാളോട് അടുത്ത ഒരാളെ കൊണ്ട് വഴക്കുണ്ടാക്കി അതിനിടയിൽ "നീയല്ലേടാ നിന്റെ ഭാര്യയെ കൊന്നത് " എന്ന് ചൊദിപ്പിച്ചു കുറ്റം സമ്മതിപ്പിക്കുന്ന രീതി ഒക്കെ കാണുന്നവരിൽ ചിരി ഉളവാക്കുന്നു എങ്കിൽ അത് ഈ ചിത്രം ഒരുക്കിയവരുടെ മാത്രം കുറ്റമാണ് . ഇനി ഇതു കൊണ്ട് തീര്ന്നു എന്നും കരുതരുത് അവസാന നിമിഷം ഒരു കൊച്ചു അനൂപ് മേനോൻ ആയി മാറുന്ന സുനിലിനു പ്രത്യേകിച്ചു ഒരു പ്രകോപനവും ഇല്ലാതെ എല്ലാം മനസിലാകുകയും (അതായിതു പോലീസ്സുകാരുടെ കയ്യിൽ നിന്നും സുഹൃത്തിന്റെ വീട്ടിനു മുന്നില് എത്തുമ്പോൾ അകത്തു പോലീസ്സുകാർ ഒളിക്യാമറയുമായി പതിയിരിപ്പുണ്ട് എന്നും അവിടെ വെച്ച് സുഹൃത്തുമായി ഇടയിച്ചു സൂത്രത്തിൽ കുറ്റം സമ്മതിപ്പിക്കാനാണ് പരിപാടി എന്നും അയാള്ക്ക് മനസിലാകുന്നു) . ഇനി നിങ്ങൾ ആണെങ്കിൽ എന്ത് ചെയ്യും ?
കൂൾ ആയി സുഹൃത്തിന്റെ അടുത്ത് ചെന്ന് കാര്യങ്ങൾ സംസാരിച്ചു മടങ്ങും .ഒരു കാരണവശാലും ഭാര്യയുടെ മരണത്തെ പറ്റി പ്രതികൂലമായി ഒന്നും പറയാതിരിക്കും . പോലീസുകാർ ശശി ......
പക്ഷെ അങ്ങനെ ചെയ്താൽ ഈ പണ്ടാരം തീർക്കണ്ടേ .... ഫഹദ് കൂൾ ആയി "വണ്ടി ബസ് സ്റ്റൊപ്പിലെക്കു വിട് " എന്ന് ഡ്രൈവറോട് പറയുന്നു ബസ്സിൽ രക്ഷപ്പെടുന്ന ഇയാളുടെ ഓർമ്മകൾ ആണ് ഈ ചിത്രം . കാണുന്നവനെ ശശി എന്നോ സോമൻ എന്നോ നാട്ടു നടപ്പ് പോലെ വിളിക്കാം
അപ്പോ ചുരുക്കത്തിൽ
ഒരു സിനിമയും കഴിയുമ്പോൾ മുൻപത്തേത് ഇതിലും ഭേദം ആയിരുന്നു എന്ന് തോന്നിപ്പിക്കുന്ന ചിത്ര സമാഹാരം
മനസിലായി നിനക്കിപ്പം ഡി കമ്പനിയുടെ വിശേഷങ്ങൾ അറിയണം അല്ലിയോ ? അതിനല്ലേ ഈ തല ചൊരിഞ്ഞു നില്ക്കുന്നെ ? അനിയ നിനക്ക് പൊയി പടം കണ്ടു കൂടെ ?
അണ്ണാ അതൊക്കെ അണ്ണൻ എന്നെകിലും ഒരു നിരൂപകൻ ആകുമ്പോൾ മനസിലാകും .അണ്ണൻ ഇവിടിരുന്നു ഈ തള്ളെ പിള്ളേ എന്ന് പറയുന്ന സാധനം ഒരു വ്യവസ്ഥാപിത ഭാഷയുടെ അത്യുന്നതങ്ങളിൽ എത്തിക്കാൻ ഞാൻ പെടുന്ന പാട് വല്ലത്തും നിങ്ങൾക്ക് അറിയണോ ?
ശരി ആ പാട് നീ തന്നെ വെച്ചോ . രാം ഗോപാൽ വർമ്മയെ പോലുള്ളവരാണ് ഈ ഒരു സംഭവം നമ്മുടെ നാട്ടിൽ എത്തിച്ചത് എന്നാണ് എന്റെ വിശ്വാസം .സംഗതി അടിസ്ഥാനപരമായി നമ്മുടെ ചെറുകഥ സമാഹാരത്തിന്റെ ഒരു സിനിമാ രൂപമാണ് .ട്വന്റി ട്വന്റി എന്ന ചിത്രം മലയാളത്തിൽ നേടിയ ഭയങ്കര വിജയമാണ് ഇവിടെ ഈ സംഗതിയുടെ വിത്ത് പാകിയത് എന്ന് ഞാൻ കരുതുന്നു .മുൻപ് പറഞ്ഞത് പോലെ ട്വന്റി ട്വന്റി എന്ന ചിത്രത്തെ ഒരു ബൌധിക ഫോർമാറ്റിൽ ഇറക്കാനുള്ള ശ്രമമായിരുന്നു കേരള കഫെ എന്ന് ഞാൻ വിശ്വസിക്കുന്നു . എന്നാൽ അപൂർവമായി മാത്രം തിരിച്ചറിവ് ഉണ്ടാകുന്ന ആൾ എന്ന് ഞാൻ വിശ്വസിക്കുന്ന ഈ ലാലേട്ടൻ ഈ പരിപാടിയിൽ നിന്ന് സ്കൂട്ട് ആയതോടെ പണി പാളി (അല്ലായിരുന്നെങ്കിൽ ഇരുവരുടെയും ആരാധകർ , ലോക്കൽ ബുദ്ധിജീവികൾ അങ്ങനെ ആബാല വൃദ്ധം ജനങ്ങളും ഇടിച്ചു കേറി കണ്ടു ഇന്നും ഓണ്‍ ലൈനിലും ഓഫ് ലൈനിലും ലാലോ മമ്മൂട്ടിയോ മികച്ച അഭിനയം കാഴ്ച വെച്ചത് എന്ന് തർക്കിച്ചു മരിച്ചേനെ !!!).മുഴുവൻ ഒറ്റയ്ക്ക് വിഴുങ്ങാതെ ഈ താരങ്ങളുടെ നിർമ്മാണ കമ്പനി കളുമായി സഹകരിച്ചു ഈ ചിത്രം നിർമ്മിച്ചിരുന്നു എങ്കിൽ മേല്പ്പറഞ്ഞത് തന്നെ ഇവിടെ നടന്നേനെ .പറഞ്ഞിട്ടെന്താ പോയ ബുദ്ധി തിരിച്ചു കിട്ടുമോ ?
അല്ല കാട് കേറുന്നു .....
മനസിലായി . ദാ വന്നു ..... ഇങ്ങനത്തെ സിനിമകളിൽ എനിക്കുള്ള താല്പര്യത്തിന്റെ ഒരു കാരണം സംവിധായകർക്ക് വലിയ സമ്മർദ്ദം ഇല്ലാതെ പ്രവർത്തിക്കാം എന്നതാണ് .ഇവരൊക്കെ സ്ഥിരമായി പറയുന്നത് പോലെ മനസ്സിൽ ഉള്ള എന്നാൽ ഇവിടത്തെ നാറിയ പ്രേക്ഷകര കാരണം എടുക്കാൻ പറ്റാത്ത സിനിമയൊക്കെ എടുക്കാനുള്ള നല്ലൊരു സാധ്യത . വലിച്ചു നീട്ടി രണ്ടര മണികൂർ തികയ്ക്കേണ്ട ഗതികേട് ഇല്ലാത്ത അവസ്ഥ .(അതൊക്കെ കൊണ്ടാണ് ഒരു പക്ഷെ അഞ്ചു സുന്ദരിമാരിലെ ഗൌരി പോലെ നമ്മെ എന്നും വേട്ടയാടുന്ന ചിത്രങ്ങൾ നമുക്ക് കിട്ടുന്നതും ).
അതൊക്കെ ശരി ഈ സിനിമ ...?
അനിയാ മൂന്ന് സിനിമകളാണ് ഈ സംരംഭത്തിലൂടെ അവതരിപ്പിക്കപ്പെടുന്നത് പദ്മകുമാർ സംവിധാനം ചെയ്ത ജി എസ് അനിൽ എഴുതിയ ഒരു ബോളിവിയൻ ഡയറി 1995 (സമുദ്രക്കനി , ആസിഫലി , അനന്യ തുടങ്ങിയവര അഭിനയിക്കുന്നു ) രണ്ടാമത്തേത് ഗ്യാങ്ങ്സ് ഓഫ് വടക്കുംനാഥൻ അനുപ് മേനോൻ എഴുതി ദീപൻ സംവിധാനം ചെയ്യുന്നു (അനൂപ് മേനോൻ , ജയസൂര്യ ,ഉണ്ണി മുകുന്ദൻ തുടങ്ങിയവർ അഭിനയിക്കുന്നു ). ഉള്ളതിൽ ഏറ്റവും വലിയ ചിത്രം മൂന്നമാത്തേതാണ് ജഡ് ജ് മെന്റ് ഡേ (ഫഹദ് ഫാസിൽ , ഭാമ തുടങ്ങിയവര ഈ ചിത്രത്തിൽ അഭിനയിക്കുന്നു ) .
ഇനി വിശദമായി .ബൊളിവിയൻ ഡയറിയിൽ നിന്ന് തുടങ്ങാം .പൊതുവെ പത്മകുമാർ എന്ന സംവിധായകന്റെ ചിത്രങ്ങൾക്ക് ഒരു വരണ്ട പ്രതീതി ആണ് എനിക്ക് തോന്നാറ് (അദ്ദേഹത്തിന്റെ എനിക്കിഷ്ടപെട്ട ചിത്രങ്ങൾക്ക് പോലും ) .അതിനെ അതിജീവിക്കാൻ ശ്രമിക്കുമ്പോൾ മിക്കവാറും അദ്ദേഹം ചെന്നെത്തുന്നത് പരുന്തിലും ഷിക്കാരിലും ഒക്കെയാണ് .പത്മകുമാർ എന്ന സംവിധായകനെ ഇഷ്ടപ്പെടുന്നവര്ക്ക് ഈ ചിത്രം നിരാശയായിരിക്കും സമ്മാനിക്കുക .ഒന്നാമതായി നെക്സലിസം പോലെയുള്ള കേരളത്തിൽ എങ്കിലും കാലഹരണപ്പെട്ട ഒരു പ്രസ്ഥാനത്തിന്റെ കഥ നമ്മുടെ കാലഘട്ടത്തിൽ പറയുമ്പോൾ പ്രത്യേകിച്ചു ട്വിസ്റ്റ് ഒന്നും തന്നെ ഇല്ലാ എങ്കിൽ ബോറടിക്കുന്നത് സ്വാഭാവികം .
അങ്ങനെ പറയാൻ പറ്റുമോ ? ഇന്നും നമ്മുടെ നാട്ടിലെ വയനാട് പോലുള്ള സ്ഥലങ്ങളിലെ ആദിവാസി ഉരുകളുടെ സ്ഥിതി പരമ ദേനീയം തന്നെ അല്ലേ .അപ്പോൾ ഇതു പോലുള്ള പ്രസ്ഥാനങ്ങളുടെ പ്രസക്തി ....
ഉണ്ടയാണ് ..... അനിയാ നമ്മുടെ ഈ സമത്വ സുന്ദരമായ ഭരണകൂടം ഉണ്ടല്ലോ അത് വന്നിട്ട് ആരെ സൌകര്യത്തിനു കിട്ടിയാലും ചൂഷണം ചെയ്യും . (ഇവിടെ സൌകര്യത്തിനു കിട്ടിയാൽ എന്നതിന് സ്വന്തം അവകാശങ്ങളെ പറ്റി ബോധം ഇല്ലാത്തവൻ എന്നും ഭരണകൂടം എന്നതിന് മന്ത്രിമാരും ഉദ്യോഗസ്ഥരും ചേരുന്ന ഭരണ യന്ത്രം എന്നുമാണ് വിവക്ഷ ).ഇവരുടെ അവസ്ഥയിൽ വിഷമം ഉള്ളവർ ചെയ്യാൻ അവർക്കു വിദ്യാഭ്യാസം കൊടുക്കാൻ മുൻകൈ എടുക്കുക അവർക്ക് ഭരണകൂടം നല്ക്കുന്ന ആനുകൂല്യങ്ങൾ കവർന്നെടുക്കുന്നവരെ നിയമം കൊണ്ട് നേരിടുക അങ്ങനെ ഒത്തിരി ഒത്തിരി കാര്യങ്ങൾ ഉണ്ട് എന്നിരിക്കെ ഇവരുടെ അവസ്ഥ മുതലെടുത്ത് ഇവരെ സായുധ വിപ്ലവത്തിന് പ്രേരിപ്പിക്കുന്നത് ഇവരോടുള്ള പ്രേമം കൊണ്ട് മാത്രമാണ് എന്ന് പറയുന്നത് നമ്മുടെ കാലത്തേ കേരളത്തിൽ വിശ്വസിക്കാൻ പാടാണ് .
അതെന്തോ ആകട്ടെ എവിടെ ഈ സിനിമയിൽ മലയാളി അല്ലാത്ത, ഇന്ത്യൻ ഭരണകൂടം തിരയുന്ന നെക്സലെറ്റ് നേതാവ് ചൌക്കീദാർ (സമുദ്രക്കനി ) അയാളെ പിടികൂടാനായി പോലീസ് കസ്റ്റഡിയിൽ എടുത്തു ഭേദ്യം ചെയ്യുപ്പെടുന്ന ആദിവാസി ചിന്നൻ ( ആസിഫലി ) സ്വന്തം ജീവൻ അപകടത്തിൽ ആക്കികൊണ്ട് പോലും നേതാവിനെ രക്ഷിക്കുന്ന ചിന്നൻ .ചിന്നനെ ഭേദ്യം ചെയ്തു കൊല്ലുന്ന പോലീസെ ഉദ്യോഗസ്ഥന് ഭരണ കൂടം മെഡൽ കൊടുക്കുന്ന വാർത്ത വായിക്കുന്ന ചാനൽ പ്രവർത്ത കയുടെ ഓർമ്മകളിൽ നിന്നാണ് കഥ തുടങ്ങുന്നത് . ഒരു വളിച്ച ക്ലൈമാക്സ് കൂടെയാകുമ്പോൾ സംഗതി തികഞ്ഞു .
പക്ഷെ ഈ വക കുറവുകൾ ഒക്കെ ഉണ്ടെങ്കിലും പുറകെ വരുന്ന സാധനങ്ങൾ വെച്ച് നോക്കിയാൽ ഇതു ഭേദമാണ് എന്ന് പറയേണ്ടി വരും.അടുത്തത് ഗ്യാങ്ങ്സ് ഓഫ് വടക്കുംനാഥൻ പാവങ്ങളുടെ മോഹൻലാൽ എന്ന് അടിവരയിട്ടു പറയാവുന്ന ,എല്ലാമറിയുന്ന സർവ ശ്രീ അനൂപ് മേനോനും ഒന്നുമറിയാത്ത ദീപനും ചേർന്നോരുക്കുന്ന ചിത്രം .മങ്കാത്ത പോലെ എത്ര സിനിമയിൽ നിന്നും വെട്ടിയാണ് ഇങ്ങനെ ഒരു സാധനം അദ്ദേഹം ഒപ്പിച്ചെടുത്തത് എന്ന് ദൈവത്തിനു അറിയാം (കോപ്പി അടിക്കുന്നവരോട് , ആ പണി വൃത്തിയായി ചെയുന്ന പക്ഷം എനിക്ക് യാതൊരു വിരോധവും ഇല്ല എന്ന് കൂടി പറഞ്ഞോട്ടെ ). അദ്ദേഹത്തിന് എല്ലാം അറിയാവുന്നത് കൊണ്ടാകണം , സിനിമ കഴിഞ്ഞും കാണികൾക്ക് മനസിലാകാത്ത കാര്യങ്ങൾ നേരിട്ട് ചോദിച്ചാൽ മതി എന്ന ഭാവത്തിൽ ആണ് സിനിമ അവസാനിപ്പിക്കുന്നത് .(അവസാനം എന്തിനായിരുന്നു ഈ നടന്ന മൊത്തം സർക്കസ് എന്നൊരു ചോദ്യം മാത്രം കാണികളിൽ അവശേഷിക്കും ) . എടുത്തു പറയേണ്ടത് വരാൽ ജയ് സണ്ണ്‍ ആയി അഭിനയിക്കുന്ന ജയസൂര്യയുടെ പ്രകടനമാണ് (പക്ഷെ എന്ത് കാര്യം ).
പക്ഷെ മൂന്നാമത്തേത് ...... അവനല്ലേ താരം ഫഹദ് ഫാസിലിന്റെ ആ ക് ഷ ൻ സൈക്കോ ത്രില്ലർ
അതെ അനിയാ രണ്ടാം പകുതി മൊത്തം നിറഞ്ഞു നിൽക്കുന്നത് ആ കലാസ്രിഷ്ട്ടിയാണ് . ഒരു ഡോക്ടർ ആയ സുനിൽ മാത്യു (ഫഹദ് ഫാസിൽ ) അയാളുടെ ചെറിയ തോതിൽ മാനസിക അസ്വസ്ഥത (ഡിപ്രഷൻ ) ഉള്ള ഭാര്യ ജീന (ഭാമ ) ഒരു ദിവസം ബാൽക്കണിയിൽ നിന്ന് വീണു മരിക്കുന്നു ഒന്ന് രണ്ടു ദിവസത്തിന് അകം അയാളുടെ ഭാര്യയുടെ ഉടമസ്ഥതയിൽ ഉള്ള വില്ലയിൽ നിന്നും ഒരു ശവം കിട്ടുന്നു .ചോദ്യം ചെയ്യലിനായി ഒരു ദിവസം വെളുപ്പിന് മുതൽ രാത്രി വൈകി ഉള്ള സമയം വരെ പോലീസെ സ്റ്റേഷനിൽ ചെലവഴിക്കുന്ന മണിക്കൂറുകളാണ് ഈ ചിത്രത്തിന്റെ പ്രമേയം . സംഗതി മൊത്തത്തിൽ നായകന്റെ ഓർമ്മകളിലൂടെ വികസിക്കുന്നു .
പണ്ട് നമ്മുടെ മമ്മുട്ടി അഭിനയിച്ച ചരിത്രം മുതൽ ഇത്തരം പ്രമേയങ്ങൾ സിനിമ ആക്കിയിട്ടുണ്ട് . തുടക്കത്തിൽ കാണുന്നവരിൽ എന്തോ സംഭവിക്കാൻ പോകുന്നു എന്ന പ്രതീതി ഉളവാക്കുന്നു എങ്കിലും ഏതാണ്ട് പകുതിയോടെ ഈ പൊലിസ്സുകാർക്ക് വേറെ ഒരു പണിയും ഇല്ലെ എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് പടം കൊണ്ടുപോകുന്നത് .ഇവിടെ പ്രായപൂർത്തി അകാത്ത പെണ്‍കുട്ടിയെ കെട്ടിക്കാനും ആണിനു പീഡനം നടത്താൻ കഴിയുന്ന നാട്ടിൽ (ലക്ഷ്യം മാർഗത്തെ സാധൂകരിക്കുന്നു അഥവാ പൂച്ച ഏതു നിറമായാലും എലിയെ പിടിച്ചാൽ മതി .. ഇതാണ് ശരിക്കും മതേതരത്വം !!!) ഒരുത്തനെ ഇല്ലാത്ത കാര്യം പറഞ്ഞു സമ്മർദത്തിൽ ആക്കിയിട്ടു അവസാനം അയാളോട് അടുത്ത ഒരാളെ കൊണ്ട് വഴക്കുണ്ടാക്കി അതിനിടയിൽ "നീയല്ലേടാ നിന്റെ ഭാര്യയെ കൊന്നത് " എന്ന് ചൊദിപ്പിച്ചു കുറ്റം സമ്മതിപ്പിക്കുന്ന രീതി ഒക്കെ കാണുന്നവരിൽ ചിരി ഉളവാക്കുന്നു എങ്കിൽ അത് ഈ ചിത്രം ഒരുക്കിയവരുടെ മാത്രം കുറ്റമാണ് . ഇനി ഇതു കൊണ്ട് തീര്ന്നു എന്നും കരുതരുത് അവസാന നിമിഷം ഒരു കൊച്ചു അനൂപ് മേനോൻ ആയി മാറുന്ന സുനിലിനു പ്രത്യേകിച്ചു ഒരു പ്രകോപനവും ഇല്ലാതെ എല്ലാം മനസിലാകുകയും (അതായിതു പോലീസ്സുകാരുടെ കയ്യിൽ നിന്നും സുഹൃത്തിന്റെ വീട്ടിനു മുന്നില് എത്തുമ്പോൾ അകത്തു പോലീസ്സുകാർ ഒളിക്യാമറയുമായി പതിയിരിപ്പുണ്ട് എന്നും അവിടെ വെച്ച് സുഹൃത്തുമായി ഇടയിച്ചു സൂത്രത്തിൽ കുറ്റം സമ്മതിപ്പിക്കാനാണ് പരിപാടി എന്നും അയാള്ക്ക് മനസിലാകുന്നു) . ഇനി നിങ്ങൾ ആണെങ്കിൽ എന്ത് ചെയ്യും ?
കൂൾ ആയി സുഹൃത്തിന്റെ അടുത്ത് ചെന്ന് കാര്യങ്ങൾ സംസാരിച്ചു മടങ്ങും .ഒരു കാരണവശാലും ഭാര്യയുടെ മരണത്തെ പറ്റി പ്രതികൂലമായി ഒന്നും പറയാതിരിക്കും . പോലീസുകാർ ശശി ......
പക്ഷെ അങ്ങനെ ചെയ്താൽ ഈ പണ്ടാരം തീർക്കണ്ടേ .... ഫഹദ് കൂൾ ആയി "വണ്ടി ബസ് സ്റ്റൊപ്പിലെക്കു വിട് " എന്ന് ഡ്രൈവറോട് പറയുന്നു ബസ്സിൽ രക്ഷപ്പെടുന്ന ഇയാളുടെ ഓർമ്മകൾ ആണ് ഈ ചിത്രം . കാണുന്നവനെ ശശി എന്നോ സോമൻ എന്നോ നാട്ടു നടപ്പ് പോലെ വിളിക്കാം
അപ്പോ ചുരുക്കത്തിൽ
ഒരു സിനിമയും കഴിയുമ്പോൾ മുൻപത്തേത് ഇതിലും ഭേദം ആയിരുന്നു എന്ന് തോന്നിപ്പിക്കുന്ന ചിത്ര സമാഹാരം
